ഒരു ദിവസം 3 ലക്ഷം വരെ സമ്പാദിക്കാമെന്ന് വാഗ്ദാനം; വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നുവെന്ന് തമിഴ് നടി

ചെന്നൈ: സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നിരവധി നടിമാര്‍ തുറന്ന് പറഞ്ഞിരുന്നു. ചിലര്‍ ഇതിന്റെ വിമര്‍ശനത്തിന് ഇരയാകുകയും ചെയ്തു. ഇപ്പോഴിതാ,വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുകൊണ്ടുള്ള അജ്ഞാത സന്ദേശങ്ങള്‍ക്കെതിരേ പരാതിയുമായി തമിഴ് നടി ജയലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. ചെന്നൈ കമ്മീഷണര്‍ ഓഫീസിലാണ് നടി പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിനിമ മേഖലയിലെ തന്നെ വലിയ സെക്‌സ് റാക്കറ്റ് ഉള്‍പ്പെട്ടിരിക്കുമെന്നാണ് വിവരം. കഴിഞ്ഞമാസം മുതലാണ് ജയലക്ഷ്മിക്ക് സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളില്‍ വന്ന സന്ദേശങ്ങള്‍ അവഗണിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്ന് ജയലക്ഷ്മി പറഞ്ഞു. ഇതും അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുകയും പിന്നെ ഭീഷണിയിലേക്ക് മാറുകയും ചെയ്തതോടെയാണ് നടി പരാതി നല്‍കാന്‍ മുതിര്‍ന്നത്.

‘വ്യത്യസ്തമായ നമ്പറുകളില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്. ഡേറ്റിങ് ആന്‍ഡ് റിലേഷന്‍ഷിപ്പ് സര്‍വീസ് എന്ന് സന്ദേശത്തില്‍ എഴുതിയിട്ടുണ്ട്. ഒരു ദിവസം 30,000 മുതല്‍ 3 ലക്ഷം വരെ സമ്പാദിക്കാം എന്നൊക്കെയാണ് വാഗ്ദാനം. ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ഇത്തരത്തിലുള്ള സെക്‌സ് റാക്കറ്റിന് പിന്നില്‍ വലിയയൊരു നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ പല നമ്പറുകളും ബ്ലോക്ക് ചെയ്തു. പക്ഷേ വീണ്ടും പുതിയ നമ്പറുകളില്‍ നിന്ന് സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. നടിമാരായ എന്റെ സുഹൃത്തുക്കള്‍ക്കും സമാനമായ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഞാന്‍ പൊലീസില്‍ പരാതി നല്‍കിയത്’ ജയലക്ഷ്മി പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണമെന്നും നടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top