പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സിരീയല്‍ താരത്തിന്റെ മരണം;അന്വേഷണം സുഹൃത്തായ ഫോട്ടോഗ്രാഫറിലേക്ക്: ഒളിവില്‍ പോയ യുവാവിനെ തേടി പോലീസ്

shilpa
തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം ശില്‍പ്പയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഫോട്ടോഗ്രാഫറെ പോലീസ് തിരയുന്നു. കഴിഞ്ഞ ദിവസം താരത്തിനൊപ്പമുണ്ടായിരുന്ന ഇയാള്‍ മരണത്തിനുശേഷം ഒളിവില്‍ പോയതും ദുരൂഹത വര്‍ധിപ്പിച്ചു.

ശില്‍പ്പയുടെ മൃതദേഹം കാണപ്പെട്ടതിന് ശേഷം യുവാവ് ഒളിവില്‍ പോകുകയായിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ശില്‍പ്പയുടെ മൃതദേഹം കരമനയാറിന് സമീപത്തെ മരുതൂര്‍ കടവില്‍ കണ്ടെത്തിയത്. സംഭവ ദിവസം ഇവന്റ് മാനേജ്‌മെന്റ് പ്രോഗ്രാം ഉണ്ടെന്ന് വീട്ടുകാരോട് പറഞ്ഞാണ് ശില്‍പ്പ വീട്ടില്‍ നിന്നിറങ്ങിയത്. ശില്‍പ്പയുടെ കൂട്ടുകാരിയും നര്‍ത്തകിയുമായ കാട്ടാക്കട സ്വദേശിനിയും ഈ കൂട്ടുകാരിയുടെ കാമുകനും ശില്‍പ്പയും ശില്‍പ്പയുടെ സുഹൃത്തായ യുവാവും കൂട്ടുകാരിയുടെ കാമുകന്റെ സഹോദരിയുടെ ബാലരാമപുരത്തെ വീട്ടില്‍ ഉച്ച വരെ ചെലവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചക്ക് ശേഷം നാലു പേരും കൂടി കരമന മരുതൂര്‍ കടവിലെത്തുകയായിരുന്നു. നര്‍ത്തകിയായ കൂട്ടുകാരിയും കാമുകനും ശില്‍പ്പയും ശില്‍പ്പയുടെ സുഹൃത്തായ യുവാവും മറ്റൊരു ഭാഗത്തും ഏറെ നേരം ഒരുമിച്ചിരുന്നു സംസാരിച്ചു. വൈകുന്നേരം നാലരയോടെ ശില്‍പ്പക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ കൂട്ടുകാരി വന്നപ്പോള്‍ ശില്‍പ്പ കരയുന്നുണ്ടായിരുന്നുവെന്ന് കൂട്ടുകാരി പോലീസിനോട് മൊഴി നല്‍കിയിരുന്നു. ശില്‍പ്പയും സുഹൃത്തായ യുവാവും തമ്മില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും ശില്‍പ്പയുടെ ചെകിട്ടത്ത് അടിച്ചതിന്റെ പാട് കണ്ടതായും കുട്ടുകാരിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

കുട്ടുകാരിയും കാമുകനും മടങ്ങുകയും ശില്‍പ്പയും സുഹൃത്തും കടവില്‍ പിന്നെയും സംസാരിച്ച് നിന്നിരുന്നുവെന്നാണ് കൂട്ടുകാരിയുടെ മൊഴി. രാത്രിയിലാണ് ശില്‍പ്പയുടെ മൃതദേഹം കണ്ടെത്തിയ വിവരം താനറിഞ്ഞതെന്നാണ് കൂട്ടുകാരി പോലീസിനോട് പറഞ്ഞത്. ശില്‍പ്പ ഡാന്‍സ് പ്രോഗ്രാമിന് പോകുന്ന പതിവുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ സുഹൃത്തായ യുവാവിന് ഇതിനോട് താല്‍പ്പര്യമില്ലായിരുന്നു. ഇതേ ചൊല്ലിയുള്ള സംഭാഷണമാണ് ഇരുവരും തമ്മില്‍ വഷളായതെന്നാണ് കൂട്ടുകാരിയില്‍ നിന്നും പോലീസിന് ലഭിച്ച വിവരം.

ശില്‍പ്പയുടെ സുഹൃത്തായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്നാണ് പോലീസിന്റെ നിലപാട്. അതേ സമയം ശില്‍പ്പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top