പതിനാറുകാരന്റെ മരണപ്പാച്ചില്‍: ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്

പതിനാറുകാരന്‍ ഓടിച്ച ബസ് നിയന്ത്രണംവിട്ട് നദിയിലേയ്ക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ സവായ് മധോപുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദുബി പാലത്തില്‍നിന്നാണ് ബനാസ് നദിയിലേക്ക് ബസ് മറിഞ്ഞത്. കണ്ടക്ടറായിരുന്ന പതിനാറുകാരനാണ് ബസ് ഓടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ലാല്‍സോഥില്‍നിന്ന് സവായി മധോപുരിലേക്ക് അമ്പതിലേറെ യാത്രക്കാരുമായി പോയ സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്നവരില്‍ ഏറെയും നദിയുടെ അക്കരെ പോകാനുള്ള യാത്രക്കാരായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ടക്ടറായ കുട്ടിയെ ഡ്രൈവറാക്കിയ ശേഷം ഡ്രൈവര്‍ ബസില്‍ ഉറങ്ങുകയായിരുന്നു. അമിതവേഗത്തെ തുടര്‍ന്ന് മുന്‍ചക്രം പൊട്ടിത്തെറിച്ചതോടെയാണ് നിയന്ത്രണം വിട്ടത്. നദിയില്‍നിന്ന് നൂറടിയോളം ഉയരമുള്ള പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് നദിയിലേക്ക് പതിച്ചു.

Top