ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച യുവതിയെ കാമുകനും ഭര്‍ത്താവിന്റെ സുഹൃത്തുമായ യുവാവ് അടിച്ചുകൊന്നു

ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച യുവതിയെ  ഭര്‍ത്താവിന്റെ സുഹൃത്ത് കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി.ബിഹാറിലെ മൊഹാലിയിലാണ്  സംഭവം. പ്രതിയെ അറസ്റ്റു ചെയ്തു. ബിഹാര്‍ സ്വദേശിയും ലെഹ്ലിയില്‍ താമസക്കാരനുമായ സുനില്‍കുമാര്‍(33)ആണ് കഴിഞ്ഞദിവസം സുഹൃത്തിന്റെ ഭാര്യയും കാമുകിയുമായ റാണിദേവി(26)യെ കൊലപ്പെടുത്തിയത്.ഒക്ടോബര്‍ 16 ചൊവ്വാഴ്ച റാണിദേവിയെ പ്രതി ലെഹ്ലി റോഡിലേക്ക് വിളിച്ചുവരുത്തുകയും ഇവിടെവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

കല്ലുകൊണ്ട് മാരകമായി മുറിവേല്‍പ്പിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തശഷം യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പിന്നീട് പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ അന്ന് രാത്രിതന്നെ മരണപ്പെട്ടു. വിജയ്കുമാറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട റാണിദേവി. പ്രതി സുനില്‍കുമാറും വിജയ്കുമാറും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. മൊഹാലിയിലെ കമ്പനിയില്‍ ജോലിചെയ്യുന്ന ഇരുവരും ഒരേസ്ഥലത്താണ് താമസം. ഇതിനിടെ റാണിദേവിയും സുനില്‍കുമാറും തമ്മില്‍ അടുപ്പത്തിലാവുകയും പലതവണ ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതി ഗര്‍ഭിണിയായതോടെ സുനില്‍കുമാര്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ റാണിദേവി ഇതിനുവിസമ്മതിച്ചു. ഇതോടെയാണ് സുഹൃത്തിന്റെ ഭാര്യയായ കാമുകിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. മുഖം വികൃതമായ നിലയിലായതിനാല്‍ മരിച്ചയാളെ തിരിച്ചറിയാതെ പോലീസും കുഴങ്ങി. മണിക്കൂറുകള്‍നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിഹാര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയത്. ഇതിനുപിന്നാലെ സുനില്‍കുമാറിനെയും പോലീസ് പിടികൂടുകയായിരുന്നു.

Top