ജയിലിൽ കിടന്നു കിട്ടിയതാണ് താടിലുക്ക്;കമ്മാരനിലെ ലുക്ക്പിറന്നതെങ്ങനെയെന്ന് ദിലീപിന്റെ

കൊച്ചി:തീപ്പൊരി പ്രസംഗവുമായി നടൻ ദിലീപ് !.. എന്നെ സംബന്ധിച്ചടത്തോളം ഇതെന്റെ രണ്ടാം ജന്മത്തിലെ ആദ്യത്തെ വേദിയാണ്.’–ദിലീപ് പറഞ്ഞു.കാണാൻ സാധിച്ചതിൽ നന്ദി, കാണാനാകുമെന്ന് കരുതിയതല്ല, വികാരാധീനനായി കമ്മാരസംഭവത്തിന്റെ ഓഡിയോലോഞ്ചിന് ദിലീപ് സംസാരിച്ചു.‘ദൈവത്തിന് സ്തുതി, വീണ്ടും കാണാ‍ന്‍ സാധിച്ചതിൽ. എന്നെ സ്നേഹിക്കുന്ന മലയാളിപ്രേക്ഷകരോട് തീർത്താല്‍ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. എന്റെ ഗുരുസ്ഥാനത്തുള്ള ജോഷി സാർ, സിദ്ദിഖ് ഇക്ക, സുഹൃത്തുക്കൾ അങ്ങനെ ഒരുപാട് പേര് ഇവിടെ വന്നിട്ടുണ്ട്.
കമ്മാരനിലെ ലുക്ക്പിറന്നത് മൂന്നുമാസത്തെ സുനാമിയില്‍

വർഷങ്ങൾക്കുമുമ്പേ സംവിധായകൻ രതീഷ് അമ്പാട്ട് ഈ കഥ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ സാഹചര്യങ്ങൾ മൂലം വൈകിയതാണെന്നും ദിലീപ് പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്നവർക്കെല്ലാം നന്ദി പറയാനും ദിലീപ് മറന്നില്ല. ‘രതീഷിന്റെ ക്ഷമയുടെ മുന്നിൽ ഞാൻ തലകുനിക്കുന്നു. കാരണം ക്ഷമയുടെ നെല്ലിപല്ലക കൊണ്ട് രതീഷിന്റെ വീട്ടില്‍ തീപ്പൊരി ഉണ്ടായി കാണും.’–ദിലീപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപീന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

അഞ്ച് ഗെറ്റപ്പ് ആണ് സിനിമയിൽ. അതിൽ മൂന്ന് പ്രധാനവേഷങ്ങൾ. ഒന്ന് വയസൻ ആയിട്ടും പിന്നെ പാട്ടിൽ വരുന്ന ലുക്ക്‌, പിന്നെ ഉള്ളത് എന്ത് ലുക്ക്‌ വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാൻ വലിയ ഒരു സൂനാമിയിൽ പെട്ട് പോകുന്നതു, ആ 3മാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക്‌ ആണ് താടി വച്ച ആ ലുക്ക്‌. അതുണ്ടാകാൻ സഹായിച്ച മാധ്യമങ്ങളോട് നന്ദി.

നിർമാതാവ് ഗോകുലം ഗോപാലനെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. കമ്മാരസംഭവം ഞാനാണ് ആദ്യം നിർമിക്കാനിരുന്നത്. എന്നാൽ വലിയ സിനിമയായ കൊണ്ട് ചെയ്യാൻ സാധിച്ചില്ല. അങ്ങനെ ഗോകുലം ഗോപാലന്റെ മരുമകൻ പ്രവീണിനെ കാണുകയും അദ്ദേഹം സിനിമ ഏറ്റെടുക്കുകയും ചെയ്തു. സിനിമയ്ക്കായി നിർമാതാവ് ഗോകുലം ഗോപാലന് 10 കോടി ചെലവഴിച്ച സമയത്താണ്, ഞാൻ അകത്ത് പോകുന്നത്. രതീഷ് ആകെ ഷോക്കിലായി. ഞാൻ പോയ രണ്ടാമത്തെ ദിവസം പ്രവീൺ, സംവിധായകന്‍ രതീഷിനെ വിളിച്ചു. ‘അയാൾ അതൊന്നും ചെയ്യില്ല, അയാൾ വരട്ടെ, അതുവരെ നമുക്ക് കാത്തിരിക്കാം.’ അങ്ങനെയാണ് പ്രവീൺ, രതീഷിനോട് പറഞ്ഞത്.

സിനിമ മുടങ്ങിപ്പോകുമെന്ന് വിചാരിച്ചിരുന്ന ഘട്ടത്തിൽ തിരിച്ചുവരുമെന്ന് പൂർണമായി വിശ്വസിച്ച് ഒപ്പം നിന്ന നിർമാതാവിനോടുള്ള നന്ദി എപ്പോഴും മനസിലുണ്ടാകും. ഏപ്രിൽ അഞ്ചിനല്ല ചിത്രം റിലീസ് ചെയ്യുന്നത്. സെൻസർ കഴിഞ്ഞേ പറയാൻ കഴിയൂ.’–ദിലീപ് പറഞ്ഞു.അഭിനയജീവിതത്തിലെ മികച്ച വേഷം തന്നതിന് തിരക്കഥാകൃത്ത് മുരളീഗോപിക്കും ദിലീപ് നന്ദി അറിയിച്ചു. ഒപ്പം അഭിനയിച്ച നടൻ സിദ്ദാർഥിന്റെ നല്ല മനസ് ഒന്നുകൊണ്ടുമാത്രമാണ് സിനിമ പൂർത്തിയാക്കാൻ സാധിച്ചത്. കമ്മാരസംഭവത്തിലെ മൂന്ന് ലുക്കും ഭംഗിയായി ചെയ്ത മേക്കപ്പ്മാൻ റോഷന്റെ കൈ ദൈവത്തിന്റെ കൈയാണ്, മറക്കാൻ പറ്റാത്ത ആളാണ് റോഷൻ. മായാമോഹിനി, സൗണ്ട്തോമ എന്നീ ചിത്രങ്ങളിലും തന്റെ മേക്കപ്പ്മാൻ റോഷനായിരുന്നുവെന്നും ദിലീപ് ഓർത്തുകൊണ്ടാണ് പ്രസംഗം അവസാനിപ്പിക്കുന്നത്. സിനിമ വിജയമാകാൻ പ്രേക്ഷകരുടെ പിന്തുണമവേണമെന്നും ജനപ്രിയനായകൻ പറഞ്ഞു നിർത്തി.

Top