മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ഗൂഢാലോചന കള്ളക്കഥ; തന്റെ ഭാവനയില്‍ വിരിഞ്ഞത് ദിലീപ് തെറ്റായി ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് രംഗത്ത്

കൊച്ചി: ദിലീപിനെ നടി ആക്രമണക്കേസില്‍ കുടുക്കിയതാണെന്നും അതിനായി മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്നുമുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നിലെ സത്യം പുറത്താകുന്നു. ദിലീപിന്റെയും കാവ്യയുടെയും ജാമ്യ ഹര്‍ജികളില്‍ ഇത്തരത്തില്‍ പുറത്ത് നടന്നൊരു ഗൂഢാലോചനയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും എഡിജിപി സന്ധ്യയും ബിനീഷ് കോടിയേരിക്കുമടക്കം ഇതില്‍ പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എനനാല്‍ ഇവയെല്ലാം തന്‍രെ സൃഷ്ടിയാണെന്ന വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് രംഗത്തെത്തി.

ദിലീപിനെ ഈ കേസില്‍ കുടുക്കിയതല്ലെന്നും എന്നാല്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ ഇതിലേക്ക് വലിച്ചിഴച്ചത് താനാണെന്നും വെളിപ്പെടുത്തി അഡ്വ. വികെ ജഹ്ഫര്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമാമംഗളത്തിലാണ് ദിലീപിനെ ഏറെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. എഡിജിപി സന്ധ്യയ്ക്കെതിരേയും ദിലീപ് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതെല്ലാം ദിലീപിനെ തന്നെ തിരിച്ചുകടിക്കുമെന്നാണ് അഡ്വക്കേറ്റ് വിശദീകരിക്കുന്നത്. കേസിലേക്ക് മഞ്ജുവും സന്ധ്യയും ശ്രീകുമാര്‍ മേനോനും ബിനീഷ് കോടിയേരിയും എത്തുന്നത് തന്റെ ഭാവനയുടെ ഫലമാണെന്ന് അഡ്വക്കേറ്റ് പറയുന്നു. ദിലീപിന് വേണ്ടി താന്‍ തയ്യാറാക്കിയ റിട്ട് ഹര്‍ജിയിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നതെന്നും ഇതില്‍ യാതൊരു സത്യവുമില്ലെന്നുമുള്ള തരത്തിലാണ് സിനിമാമംഗളത്തിലെ അഡ്വ ജഹ്ദറിന്റെ വെളിപ്പെടുത്തല്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാമംഗളത്തില്‍ അദ്ദേഹം എഴുതുന്നത് ഇങ്ങനെ: ദിലീപിനു വേണ്ടി ഹര്‍ജി തയാറാക്കിയ എനിക്കു മാത്രമേ ഞാന്‍ തന്നെ തയാറാക്കിയ ഹര്‍ജിയില്‍ ഒളിഞ്ഞിരിക്കുന്ന തിരിഞ്ഞുകടിക്കുന്ന സത്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. അനാവശ്യ വിവാദങ്ങളിലേക്ക് മഞ്ജുവാര്യരെയും ശ്രീകുമാരമേനോനെയും എ.ഡി.ജി.പി സന്ധ്യയെയും അന്വേഷണ സംഘത്തെയും വലിച്ചിഴച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ദിലീപിനെ കാത്തിരിക്കുകയാണ്. ആരോപണ വിധേയരായ ഈ നിരപരാധികള്‍ ദിലീപിനെതിരെ മാനനഷ്ടക്കേസിനു പോയാല്‍ ദിലീപിന്റെ അടപ്പിളകും എന്ന കാര്യത്തിപല്‍ സംശയം വേണ്ട.

ഇങ്ങനെയുള്ള നിരവധി പഴുതുകളാണ് നിയമോപദേശം ശ്രവിക്കാതെ തിടുക്കത്തില്‍ ജാമ്യഹര്‍ജിയില്‍ വേണ്ടതും വേണ്ടാത്തതും കുത്തിനിറച്ചതു കൊണ്ട് ദിലീപ് സൃഷ്ടിച്ചത്. ജാമ്യഹര്‍ജിയില്‍ മഞ്ജു വാര്യരേയും എ.ഡി.ജി.പി സന്ധ്യയേയും വലിയ കുറ്റവാളികളായി ചിത്രീകരിച്ചപ്പോള്‍ മൂന്നാം ജാമ്യഹര്‍ജി പരിഗണിക്കവേ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിമിഷം ശങ്കിച്ചു. ഹര്‍ജിയില്‍ പറയുന്നതു പോലെ അന്വേക്ഷണ സംഘവും എ.ഡി .ജി. പി സന്ധ്യയും മഞ്ജുവും ശ്രീകുമാര്‍ മേനോനും ഗൂഢാലോച നടത്തി ദിലീപിനെ ചതിച്ചതാണോ എന്ന ശങ്ക ഒരു ദിവസം ഹൈക്കോടതിയുടെ മനസ്സിലുദിച്ചു. ആ സംശയത്തിന്റെ ആനുകൂല്യമാണ് ദിലീപിനു ജാമ്യം കിട്ടാന്‍ കാരണം.

എന്നാല്‍ മേല്‍ പറഞ്ഞവര്‍ ആരും തന്നെ ദിലീപിനെതിരെ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. ജാമ്യ ഹര്‍ജിയില്‍ പറയുന്ന കഥ തന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. ഒരഭിഭാഷകന്റെ തന്ത്രം. ദിലീപിനു ജാമ്യം ലഭിക്കാന്‍ എന്റെ ഭാവനയിലും ബുദ്ധിയിലും വിരിഞ്ഞ കുതന്ത്രം. എന്നാല്‍ എന്നെയും കടത്തിവെട്ടി ദിലീപ് എന്റെ ബുദ്ധിയേയും തൂക്കി വിറ്റ് വലിയ മഹാനായി വിലസുകയാണ്. എന്റെ ബുദ്ധിയും ഭാവനയും അധ്യാനവും ചൂഷണം ചെയ്ത ശേഷം ഒരു കറിവേപ്പില പോലെ എന്നെ ഉപേക്ഷിക്കുകയാണ് ദിലീപ ് ചെയ്തത്. ഒരു നന്ദി വാക്കു പോലും ദിലീപില്‍ നിന്നും കിട്ടിയില്ല. കിട്ടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നന്ദിയുള്ളവനാണ് ആശ്രിത വത്സലനാണ് ദിലീപ് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ യാതൊരു സത്യവുമില്ല. തനിക്ക് ആവശ്യമുള്ളവരെ ഉപയോഗപ്പെടുത്തിയ ശേഷം വലിച്ചെറിയുക എന്നതാണ് ദിലീപിന്റെ രീതി എന്നാണ് എനിക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

സിനിമ എന്ന കലാരൂപത്തിലൂടെ നിറഞ്ഞു നില്‍ക്കാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ് എന്നാല്‍ ചിലര്‍ ഈ സൗഭാഗ്യത്തെ തങ്ങളുടെ മനസ്സിലുള്ള പൈശാചികതയിലൂടെ കുരങ്ങന്റെ കയ്യിലെ പൂമാല പോലെ ഈ ഭാഗ്യം ചിന്നിത്തെറിക്കുന്നത് ഞാനും നിങ്ങളും ഈ അടുത്ത കാലത്തു കണ്ടു. മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്ന ദിലീപിന്റെ പതനം നാം കണ്ടു. നന്മയുടെ അവതാരമായി സിനിമയില്‍ ഉടലെടുക്കുന്ന ദിലീപിന്റെ പൈശാചികത കേരളജനത കണ്ട് ഞെട്ടിയത് 2017 ഫെബ്രുവരി 18-ാം തീയതിയാണ്. മലയാള സിനിമയിലെ ഒരു പാവം നായികാ താരത്തെ ക്രൂരവും പൈശാചികവുമായി പീഡിപ്പിക്കാന്‍ സിനിമയിലൂടെ നേടിയ സമ്പാദ്യവും സ്വാധീനവും ദിലീപ് വിനിയോഗിക്കുന്ന ഞെട്ടലോടെയാണല്ലോ ലോകം കണ്ടത്. സിനിമ എന്ന കലയെ ഏറ്റവും അധമമായി ഉപാസിക്കുന്ന ഇത്തരക്കാരെ മലയാളികള്‍ ഇനിയും സിനിമയില്‍ വെച്ചു പൊറുപ്പിക്കണോ എന്ന് ഓരോ മലയാളിയും ചിന്തിക്കേണ്ടിയിരിക്കുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിരുകി കയറ്റാന്‍ അധമമായ എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടുമോ കിട്ടുമോ എന്നുള്ള അന്വേക്ഷണമാണ് ദിലീപിനെയും ബന്ധുക്കളെയും എന്റെ അടുക്കലേക്ക് എത്തിച്ചത്. തുടര്‍ന്ന് ഞാന്‍ എന്റെ മറ്റു തിരക്കുകള്‍ മാറ്റിവച്ച് ഒരു മാസക്കാലം വളരെ അഗാധമായ ഒരൂ പഠനം നടത്തുകയും തുടര്‍ന്ന് എന്റെ പഠനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ദിലീപിനെ രക്ഷിക്കുന്ന തരത്തില്‍ ഒരു ഹര്‍ജി തയ്യാറാക്കുകയുമാണ് ചെയ്തത്. ദിലീപിന്റെ പരാതി ഒരു റിട്ട് പെറ്റീഷനായി കോടതിയില്‍ നല്‍കാവുന്ന രീതിയിലാണ് ഞാന്‍ തയ്യാറാക്കിയത്. ഇത് ഞാന്‍ ദിലീപിന്റെ ബന്ധുക്കളെ ഏല്‍പ്പിച്ചു.

തുടര്‍ന്ന് ദിലീപിന്റെ ബന്ധുക്കളും ജയിലിലുള്ള ദിലീപും ദിലീപ് പുതുതായി നിയോഗിച്ച അഭിഭാഷകനും കൂടിയാലോചിച്ച് ദിലീപ് റിട്ട് പെറ്റീഷന്‍ നല്‍കന്നതിനു പകരം ഹൈക്കോടതിയില്‍ നല്‍കുന്ന ജാമ്യാപേക്ഷയില്‍ ഇതെല്ലാം ഉപയോഗിച്ചു. റിട്ട് പെറ്റീഷനായി നല്‍കാന്‍ ഞാന്‍ ഏല്‍പ്പിച്ച സംഗതി ജാമ്യ ഹര്‍ജിയായി ഉപയോഗിച്ചതിലൂടെ ദിലീപ് തന്നെ തനിക്കുള്ള കുഴി തോണ്ടുകയാണ് ചെയ്തത്. ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കപ്പെട്ട കുറ്റാരോപിതര്‍ക്കെല്ലാം തന്നെ ദിലീപിനെതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കാവുന്നതാണ്. ഇതൊരു കുഴിയാണ് ദിലീപ് തന്നെ കുഴിച്ച കുഴി. കുഴിയില്‍ മുന്നോട്ടുള്ള യാത്രയില്‍ ഇനി ദിലീപ് കാണാനിരിക്കുന്നതേയുള്ളു.

സിനിമിലൂടെ നിരപരാധിത്വം തെളിയിക്കാനുള്ള ദിലീപിന്റെ ശ്രമവും അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്നു കാണിക്കുന്ന ചില ചേരുവകള്‍ ദിലീപ് കമ്മാര സംഭവത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. 100 രൂപ കൊടുത്ത് തിയേറ്ററില്‍ കയറുന്നവന്‍ സിനിമ കണ്ട് കയ്യടിച്ചു എന്നു വരും. പക്ഷേ സിനിമ തിയേറ്ററല്ല കോടതി. അവിടെ തെളിവുകള്‍ ദിലീപിനെതിരെ തിരിയുമ്പോള്‍ കയ്യടിക്കാന്‍ ഫാന്‍സ് ഉണ്ടാവില്ല. ദിലീപ് അതോര്‍ത്താല്‍ നല്ലത്. – വികെ ജഹ്ഫര്‍ കുറിക്കുന്നു

Top