പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ഇരയായ നടിയുടെ ആവശ്യം തള്ളി

കൊച്ചി:കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആക്രമണത്തിനിരയായ നടിയുടെ ആവശ്യം തള്ളിയത്.വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ നടിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.

പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു. നടന്‍ ദിലീപ് പ്രതിയായ കേസില്‍, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമങ്ങളെ തടയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു നിയമപരമായി വിലക്കുള്ളതിനാല്‍ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്.കൂടാതെ, അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി. ദൃശ്യങ്ങള്‍ പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തില്‍ ജഡ്ജിയുടെ ചേംബറില്‍ പ്രതിയുടെ അഭിഭാഷകനു കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കേസിലെ അനുബന്ധ ഹര്‍ജികളില്‍ വിധി പറയുന്നത് 27ലേക്കു മാറ്റി. രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി അന്നു പരിഗണിക്കും. ഏതൊക്കെ രേഖകള്‍ വേണമെന്നു രേഖാമൂലം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടു. അതേസമയം, പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി അഭിഭാഷകൻ ബി.എ.ആളൂർ കോടതിയെ അറിയിച്ചു. പുതിയ അഭിഭാഷകനു വേണ്ടി സുനി അപേക്ഷ നല്‍കി.

Top