രവി പൂജാരി! സിനിമയെ വെല്ലുന്ന കൊടും കുറ്റവാളിയുടെ ജീവിതം..നാല് തവണ ഭീഷണിപ്പെടുത്തി, പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞു: ലീന മരിയ പോള്‍

കൊച്ചി: നടി ലീന മരിയയുടെ ബ്യൂട്ടി പാര്‍ലറില്‍ ഇന്നലെയുണ്ടായ വെടിവെയ്പ് പുതിയ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് .പണം വേണമെന്ന് ആവശ്യപ്പെട്ട് നാലുതവണ ഭീഷണിയുണ്ടായി എന്നും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞതായി നടി ലീന മരിയ പോള്‍ വെളിപ്പെടുത്തി .അതേസമയം വെടിവെപ്പ് സംഭവത്തോട് ബന്ധപ്പെട്ട് കേള്‍ക്കുന്ന പേര് രവി പൂജാരിയുടേതാണ്. വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന രവി പൂജാരി ആരെന്നുള്ള ചര്‍ച്ചകളാണ്. കര്‍ണാടകയില്‍ ജനിച്ച രവി അധോലോക നേതാവ് ഛോട്ടാ രാജന്റെ സന്തതസഹചാരിയായിരുന്നു.ലീനയെ രവി പൂജാരി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. കര്‍ണാടകയിലെ ഉടുപ്പിയിലാണ് രവി പൂജാരിയുടെ ജനനം. ചെറുപ്പത്തിലെ പഠനം ഉപേക്ഷിച്ചു. പിന്നീട് ജോലി തേടി മുംബൈയില്‍ എത്തി. പിന്നീട് അന്ധേരിയിലെത്തിയതോടെ രാജ്യത്തെ വിറപ്പിക്കുന്ന കൊടുംകുറ്റവാളിയുടെ ജനനമായിരുന്നു ഉണ്ടായത്. ആദ്യം ഒന്നും രവി പൂജാരിയെ ലോകം അറിഞ്ഞിരുന്നില്ല. അന്ധേരിയിലെ നിരവധി കുറ്റവാളികളില്‍ ഒരാള്‍. എന്നാല്‍ തന്റെ ശത്രുവായിരുന്ന ബാല സാള്‍ത്തെയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെ രവി കുപ്രസിദ്ധിയാര്‍ജിച്ചു.

കൊലപാതകത്തോടെ നേതാവ് സ്ഥാനത്തേക്ക് രവി ഉയര്‍ന്നു. ഇതോടെ മുംബൈ അധോലോക നേതാവ് ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം. ഇതോടെയാണ് രവിയുടെ ജീവിതം മാറിമറിയുന്നത്. പിന്നീടങ്ങോട്ട് കൊടും ക്രിമിനലായി വന്‍ വളര്‍ച്ച. ഛോട്ടാ രാജന്റെ വലംകൈയ്യും. തൊണ്ണൂറുകളുടെ പകുപതിയോടെ ദുബായിലേക്ക് കടന്ന രവി പൂജാരി ആദ്യം തുടക്കമിട്ടത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. രാഷ്ട്രീയത്തിലും സിനിമ മേഖലയിലും രവി പൂജാരിയുടെ വേരോട്ടം ഉണ്ടായി. നിരവധി രാഷ്ട്രീയ നേതാക്കളെയും സിനിമ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയും രവിക്കെതിരെയുണ്ട്.leena maria

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ 2000ല്‍ ഛോട്ടാ രാജനെ ദാവൂദ് ഇബ്രഹിം വധിക്കാന്‍ ശ്രമിച്ചതോടെ രവി അധോലോകമായി അകലം പാലിക്കുകയായിരുന്നു. നിലവില്‍ ഓസ്‌ട്രേലിയയിലാണ് രവിയുടെ താമസം എന്നാണ് വിവരം. എന്നാല്‍ ഇപ്പോഴും പഴയ രീതിയിലുള്ള പണം തട്ടലും ഭീഷണിപ്പെടുത്തലും തുടരുന്നുണ്ടെന്നാണ് കൊച്ചിയിലെ സംഭവം വ്യക്തമാക്കുന്നത്.

കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ പ്രതികരണവുമായി പാര്‍ലര്‍ ഉടമയും നടിയുമായി ലീന മരിയ പോള്‍ രംഗത്ത് വന്നത് പുതിയ അന്വോഷണത്തിനു തുടക്കം കുറിച്ചിരിക്കയാണ് . നാല് തവണ തനിക്ക് ഭീഷണി സന്ദേശം വന്നിരുന്നു. രവി പൂജാരിയാണ് പണം ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടിയും ആവശ്യപ്പെട്ടു. പണം നല്‍കിയല്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി-ലീന പറഞ്ഞു.ravi poojari

താന്‍ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചരണങ്ങളാണെന്നും ലീന മരിയ പറഞ്ഞു. ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലീന മരിയ പറഞ്ഞു.ഭീഷണി സന്ദേശം പൊലീസിന് കൈമാറിയിരുന്നു. ഇന്നോ നാളെയോ കൊച്ചിയിലെത്തി പൊലീസിനെ കാണുമെന്നും ലീന മരിയ പോള്‍ പറഞ്ഞു. തനിക്കെതിരെ നിലവില്‍ കേസൊന്നുമില്ലെന്നും ലീന മരിയ പോള്‍ പറഞ്ഞു.അതേസമയം, നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു.

നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്‌പോ!ര്‍ട്‌സ് കാറുകളടക്കം 40 അത്യാഡംബര കാറുകള്‍ ഒരു വര്‍ഷം മുമ്പ് കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട ത!ര്‍ക്കമാണ് സംഭവത്തിന് കാരണം എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

Top