നടി ലീന മരിയ പോൾ വീണ്ടും മൊഴി നൽകി

കൊച്ചി:കൊച്ചിയിൽ ബ്യൂട്ടിസലൂൺ വെടിവയ്പ് കേസിൽ സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോൾ വീണ്ടും പൊലീസിന്‌ മുന്നിൽ ഹാജരായി മൊഴിനൽകി. അഭിഭാഷകന്റെ വീട്ടിൽവച്ച് അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. മൂന്നാഴ്ച്ച മുൻപ് മൊഴി നൽകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ലീന ഒഴിഞ്ഞുമാറുകയായിരുന്നു.തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.പി. ഷംസിന്റെ നേതൃത്വത്തിലാണു മൊഴി രേഖപ്പെടുത്തിയത്.മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരയുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.25 കോടി രൂപ ആവശ്യപ്പെട്ട് രവി പൂജാര വിളിച്ചിരുന്നതായി ലീന പറഞ്ഞിരുന്നെങ്കിലും രവി പൂജാരയുടെ സംഘവുമായി എന്ത് ഇടപാടാണ് ഉള്ളതെന്ന കാര്യത്തിൽ വിശദീകരണം നൽകിയിരുന്നില്ല.

മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘമാണ് വെടിവയ്‌പിനു പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 25 കോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി നേരത്തേ ലീനയെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഇയാളുടെ സംഘവുമായി എന്ത് ഇടപാടാണ് ഉള്ളതെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം ഉണ്ടായിരുന്നില്ല. അതിനാലാണ് ലീനയെ വീണ്ടും വിളിപ്പിച്ചത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.പി. ഷംസിന്റെ നേതൃത്വത്തിലാണു മൊഴി രേഖപ്പെടുത്തിയത്.<br

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് നോട്ടിസ് നല്‍കിയതു പ്രകാരമാണു രണ്ടാം വട്ടവും മൊഴി നൽകുന്നതിനായി ലീന മരിയ പോൾ ഹാജരായത്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ കഴിഞ്ഞ വർഷം ഡിസംബർ 15ന് ഉച്ചയ്ക്ക് 2.50നാണ് വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടു പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.

ഇക്കഴിഞ്ഞ ഡിസംബർ 15നാണ് കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ ഒരു സംഘം വെടിവെച്ചത്. അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദ്ദേശ പ്രകാരമാണ് കൃത്യം ചെയ്തെന്ന് തെളിയിക്കാൻ ചില കുറിപ്പും സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്.സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി തന്നെ രംഗത്ത് വന്നു. എന്നാൽ അന്വേഷണം ഒരു മാസം പിന്നിട്ടിട്ടും വെടിവെച്ചത് ആരാണെന്ന് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Top