കൊച്ചി: ബാലയുമായിട്ടുളള വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നെന്ന് അമൃത സുരേഷ് .തന്റെ വിവാഹം സംബന്ധിച്ച് എടുത്ത തീരുമാനം തെറ്റായിരുന്നു എന്നും ഗായിക അമൃത സുരേഷ്. തെന്നിന്ത്യന്‍ നടനായ ബാലയുമായുള്ള വിവാഹം നടക്കുമ്പോള്‍ ഗായിക അമൃത സുരേഷിന് 19 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാലയുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രണയം കാരണം തനിക്ക് അതു മനസിലാക്കാന്‍ കഴിഞ്ഞില്ല.
ജീവിതത്തില്‍ ഏറ്റവും പ്രധാന്യം കൊടുത്തത് പാട്ടിനാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം ഉപേക്ഷിച്ച് ഒരു ചുവടു ഞാന്‍ എടുത്തത്. അത് എന്റെ മാത്രം തെറ്റാണ്. പഠിപ്പും പാട്ടും എല്ലാം ഉപേക്ഷിച്ചാണ് താന്‍ ആ ജീവിതം തിരഞ്ഞെടുത്തത് എന്ന് അമൃത ഒരു ചാനല്‍ പരിപാടിക്കിടയില്‍ പറഞ്ഞു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയതു കൊണ്ടു താന്‍ കൂടുതല്‍ കരുത്തയായി. ദാമ്പത്യ ജീവിത്തില്‍ ഒരുമിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ല എന്നു മനസിലാക്കിയ ഇരുവരും വിവാഹ മോചനം നേടുകയായിരുന്നു.വിവാഹ മോചനത്തിന്റെ കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരാള്‍ക്ക് കടന്നുപോകാന്‍ പറ്റുന്നതിലേറെ പ്രശ്‌നങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്ന് പോയത്. അതെന്നെ കൂടുതല്‍ കരുത്തയാക്കിയിട്ടുണ്ട്. ആരെങ്കിലും കണ്ണുരുട്ടിയാല്‍ കരഞ്ഞ് പോകുന്ന കുട്ടിയായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ എന്നോട് അടുത്ത് വന്നാല്‍ എന്താടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് ചോദിക്കാന്‍ എനിക്ക് ധൈര്യമുണ്ട്. എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എനിക്ക് ധൈര്യം തന്നത് ജീവിതത്തിലെ അത്തരം ഘട്ടങ്ങിളാണ് അമൃത പറഞ്ഞു.