പ്രായത്തില്‍ മൂത്തതായിട്ടും അയാള്‍ എടീ എന്ന് വിളിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത്…സഹസംവിധായികയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സിയുടെ വാര്‍ത്താ സമ്മേളനത്തോടെ മലയാള സിനിമാ ലോകത്ത് നിലനിന്നിരുന്ന പല അതിക്രമങ്ങളും പുരുഷ മേധാവിത്വവും മറ നീക്കി പുറത്തു വരികയാണ്. ഇത് വരെ പറയാന്‍ മടിച്ച് നിന്ന പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. ഇതിനിടെയാണ് സിനിമ മേഖലയില്‍ നിന്നും നേരിട്ട നല്ല അനുഭവത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുളള താരങ്ങള്‍ സ്ത്രീകളായ സഹപ്രവര്‍ത്തകരോട് കാണിക്കുന്ന കരുതലിനെ കുറിച്ച് സഹ സംവിധായികയായ ഐഷ സുല്‍ത്താന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.

താനും ഇവരെപ്പോലെ ഈ മേഖലയില്‍ ജോലി ചെയ്യുന്നതാണ്. എന്നാല്‍ എനിക്ക് ഇതുവരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ 2008 ല്‍ ആണ് ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തുന്നത് അന്ന് മുതല്‍ ഞാന്‍ ചാനലുകളില്‍ വര്‍ക്ക് ചെയ്തത് തുടങ്ങി, RJ, VJ, modeling, Acting, Program producer, പിന്നെ സ്വന്തമായി ഒരു അഡ്വടേസിംഗ് ഫേം കൂടി ഓപ്പണ്‍ ചെയ്തു. അതിനു ശേഷമാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ് ജോലി ചെയ്യാന്‍ തുടങ്ങിയത്, ഈ 2008 മുതല്‍ ഈ ദിവസം വരെ രാത്രിയും പകലും ഞാന്‍ വര്‍ക്ക് ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്. എന്റെ ഓഫിസിലെ സ്റ്റാഫ് എല്ലാം തന്നെ ആണുങ്ങള്‍ ആയിരുന്നു. ഇപ്പോഴും ഞാന്‍ വര്‍ക്ക് ചെയ്യുന്നത് ഡയറക്ഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആണ്. ഒട്ടുമുക്കാല്‍ ദിവസങ്ങളിലും day, night ഷൂട്ടില്‍ ഞാന്‍ മാത്രമായിരിക്കും ഒരു പെണ്‍കുട്ടി ആ ലോക്കേഷനില്‍ ഉണ്ടാവുന്നത്. ഇത് ഇത്രയും ഞാന്‍ ആദ്യമേ പറഞ്ഞത് ഇനി കാര്യത്തിലേക്ക് കടക്കാം. രണ്ട് പെണ്‍കുട്ടികള്‍ സഹസംവിധാനം ചെയ്യാന്‍ ചെന്നപ്പോള്‍ ലോക്കേഷനില്‍ വെച്ച് അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായി എന്നും പറഞ്ഞു വാര്‍ത്തകള്‍ കണ്ടിരുന്നു.

ചേച്ചിമാരെ അനിയത്തിമ്മാരെ പുതിയ സഹസംവിധായികമ്മാരെ നിങ്ങളെ പോലെ തന്നെ ഒരു പെണ്‍കുട്ടിയാണ് ഞാനും. ഇന്നുവരെ എനിക്ക് ഒരു ദുരനുഭവം പോലും ലോക്കേഷനില്‍ ഉണ്ടായിട്ടില്ല, ഇതേ ആണുങ്ങളുടെ കൂടെയാ ഞാനും വര്‍ക്ക് ചെയ്യുന്നത്, ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളിലെ സംവിധായകര്‍ എന്നെ റെസ്പക്ട്‌ടോടെ കൂടി ആണ് ഇത്രവരെ എന്നോട് പെരുമാറിയത്. കൂടെ വര്‍ക്ക് ചെയ്യുന്ന അസിസ്റ്റ്ന്റ് അസോസിയേറ്റ് ഒക്കെ വളരെ നല്ല രീതിയില്‍ ആണ് പെരുമാറുന്നത്. ഈ സഹ സംവിധായിക പറഞ്ഞപോലെ പ്രശ്‌നക്കാര്‍ ആണ് ഇക്കൂട്ടര്‍ എങ്കില്‍ ഒരു ലോക്കേഷനില്‍ വെച്ചെങ്കിലും എനിക്കും ഒരു ദുരനുഭവം വന്നേനെ അല്ലേ?
ലാല്‍ജോസ് സാറിന്റെ ലോക്കേഷനില്‍ സാറിന്റെ അസിസ്റ്റന്റിനെ സാര്‍ എന്നും ഇപ്പോഴും കൂടെ ചേര്‍ത്തുനിര്‍ത്തിട്ടെ ഉള്ളൂ ആണിനേയും പെണ്ണിനേയും തുല്യമായിട്ടേ സാര്‍ കണ്ടിട്ടുള്ളൂ,…

സേതു സാറിന്റെ ലൊക്കേഷനില്‍ ഒരുപാട് റസ്‌പെക്ട്ടോടെ ആണ് സാര്‍ എന്നോട് സംസാരിച്ചിരുന്നത്, പെരുമാറിയിരുന്നത്…

ശരത് സാറിന്റെ ലോക്കേഷനില്‍ ഹോസ്പിറ്റാലിറ്റി അത്രയും കൂടുതല്‍ ആയിരുന്നു…
വെളിപാടിന്റെ പുസ്തകം ചെയ്യുമ്പോള്‍ ഞാന്‍ ക്രൗഢ് കണ്‍ട്രോള്‍ ചെയ്യുന്നത് കണ്ടിട്ട് എന്നോട് ലാലേട്ടന്‍ ചോദിച്ചു നീ എവിടെയാ പഠിപ്പിച്ചത് എന്ന്, ഞാന്‍ പറഞ്ഞു ട്രിവാന്‍ഡ്രം യൂണിവേഴ്‌സിറ്റി കോളേജില്‍ ആണെന്ന്,,, ‘അതാണ്’ എന്ന് ലാലേട്ടന്‍ പറഞ്ഞു, കൂടാതെ,,, വര്‍ക്ക് ചെയ്യാനുള്ള ഈ സ്പിരിറ്റ് നിന്നില്‍ ഇപ്പോഴും ഉണ്ടാവണം എന്നുകൂടി കൂട്ടി ചേര്‍ത്തു…

പ്രസന്നാ മാസ്റ്റര്‍ തമാശക്ക് ഐഷക്ക് അഭിനയിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്‍ കൊടുത്ത മറുപടി ‘എന്തിനാ ? അവള്‍ ചെയ്യുന്ന ജോലി ഭംഗിയില്‍ ചെയ്യുന്നുണ്ട് അത് മതി’ എന്ന് ലാലേട്ടന്‍ പറയുമ്പോള്‍ എനിക്ക് അവാര്‍ഡ് കിട്ടിയ പ്രതീതി ആയിരുന്നു…

ഒരിക്കല്‍ മമ്മുക്ക കേള്‍ക്കെ പ്രായത്തിനു മൂത്ത ഒരാള്‍ എന്നെ ‘എടി നീ പോയി ആ സാധനം എടുത്തോണ്ട് വന്നെ’ എന്ന് പറഞ്ഞു, എന്നെ ‘എടി നീ’ എന്ന് വിളിച്ചതിന് ആ വ്യക്തിയെ മമ്മുക്ക ഉടനെ വിളിച്ചിട്ട്, സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കൂ.. ഇല്ലേല്‍ മോളെന്നു വിളിക്ക് respect women എന്ന് പറയുന്നത് ഞാന്‍ കേട്ടതാണ്…
ഒരുദിവസം ഞാന്‍ ലോക്കേഷനില്‍ പോവാതിരുന്നപ്പോള്‍ പിറ്റന്നാള്‍ ലോക്കേഷനില്‍ എത്തിയ എന്നെ മമ്മുക്ക വിളിച്ചിട്ട് എന്താണ് ഇന്നലെ വരാതിരുന്നത് എന്ന് ചോദിച്ചു ‘ ഇന്നലെ കുറെ അധികം വൈയിലു കൊണ്ടപ്പോള്‍ ക്ഷീണം തോന്നിയിട്ട് റെസ്റ്റ് എടുത്തതെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ ‘നിന്നെ ഇവിടെ ആരും പെണ്ണായിട്ട് കാണുന്നില്ല അത്‌കൊണ്ട് എത്ര വെയില്‍ ആയാലും മഴ ആയാലും ആണുങ്ങള്‍ പണിയെടുക്കുന്ന പോലെ നീയും പണിയെടുക്കണം’ എന്നാണ് മമ്മുക്ക പറഞ്ഞത്. ഇതും എനിക്ക് കിട്ടിയൊരു അവാര്‍ഡ് ആണ് മമ്മുക്കയുടെ ഈ വാക്കുകള്‍. മടിയത്തി ആവാതിരികാന്‍ പണിയെടുക്കാന്‍ പ്രേരിപ്പിച്ച ആളാണ് മമ്മുക്ക….

മോള്‍ എന്നെ വാപ്പച്ചി എന്ന് വിളിക്ക് എന്ന് പറഞ്ഞ വ്യക്തിയാണ് നടന്‍ സിദ്ദിഖ് (എന്റെ വാപ്പച്ചി)
ഇനി ഒപ്പം വര്‍ക്ക് ചെയ്ത അസിസ്റ്റന്റ് അസോസിയേറ്റ് ഇവരില്‍ നിന്നൊന്നും ഇന്നുവരെയും ഒരു നോട്ടം കൊണ്ട് പോലും എനിക്ക് ഒരു അസ്വസ്ഥതയും ഇത് വരെ ഉണ്ടായിട്ടില്ല. യൂണിറ്റിലെ ചേട്ടന്മാര്‍ പോലും night shoot സമയത്ത് എന്നെ പ്രോടെക്റ്റ് ചെയ്തിട്ടെയുള്ളു…
ഇത് എന്റെ അനുഭവം ആണ്…

ഞാന്‍ മനസ്സിലാക്കിയ ഒരു സത്യം നമ്മള്‍ എന്ത് എങ്ങനെ പെരുമാറുന്നു എന്നത് പോലെ ഇരിക്കും തിരിച്ചുള്ള ആളുകളുടെ പെരുമാറ്റം. ആ സഹോദരി പറഞ്ഞൊരു കാര്യം വീട്ടില് നിന്ന് എന്ത് വിശ്വസിച്ചാണ് സിനിമയില്‍ സഹസംവിധായിക ആകാന്‍ ഇറങ്ങാന്‍ സാധിക്കുക. ഇങ്ങനെ ഇത്രയും മോശമായിട്ടല്ലേ ആണുങ്ങള്‍ പെരുമാറുന്നതെന്ന്.

ഇതിന് ഒരു സഹ സംവിധായിക ആയ ഞാന്‍ സഹോദരിക്ക് തരുന്ന മറുപടി : Attitude, behavior, self respect, dedication ഇത് നാലും നമ്മളില്‍ കറക്റ്റ് ആയാല്‍ നമ്മള്‍ക്ക് എവിടെയും respect കിട്ടും… ഇത് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്…

Top