മുട്ടയും ഒഴിവാക്കാന്‍ ബിജെപി; മാംസാഹാരത്തിനെതിരെയുള്ള നീക്കം കുട്ടികളെ സാരമായി ബാധിക്കുന്നു

ന്യൂഡല്‍ഹി: പശുക്കളെ കൊല്ലാന്‍ പാടില്ല എന്ന തീരുമാനത്തില്‍ നിന്നും ബിജെപി മാംസാഹാരത്തിനെതിരെ തിരിയുന്നു. മാംസാഹാരത്തിന്റെ പരിധിയില്‍ ഉള്‍്‌പ്പെടുത്തി വിദ്യാലയങ്ങളില്‍ നല്‍കിവന്ന മുട്ട ഒഴിവാക്കുന്നു. ഇത്തരത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ദേശീയ പോഷക പദ്ധതി (എന്‍.എന്‍.എസ്) അട്ടിമറിക്കുന്നതായി പഠനം. ബി.ജെ.പി ഭരിക്കുന്ന 19 സംസ്ഥാനങ്ങളില്‍ 14ഉം, അംഗന്‍വാടികളിലും സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനൊപ്പം നല്‍കുന്ന കോഴിമുട്ട ഒഴിവാക്കി.

ലോകത്ത് പോഷകഹാരക്കുറവ് നേരിടുന്നവര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. ഈ പശ്ചാത്തലത്തിലാണ് മുട്ട ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കി 2014ല്‍ നിതി ആയോഗ് പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍, സസ്യാഹാരം കഴിക്കുന്നവരുടെ വികാരം വ്രണപ്പെടുമെന്ന പേടിമൂലം മുട്ടക്ക് ചില സംസ്ഥാനങ്ങള്‍ വിലക്ക് കല്‍പിച്ചിരിക്കുകയാണെന്ന് ആക്ടിവിസ്റ്റായ സ്വാതി നാരായണ്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബ്, മിസോറം, ഡല്‍ഹി എന്നീ ബി.ജെ.പി ഇതര സര്‍ക്കാറുകളും മുട്ട വിലക്കിയിട്ടുണ്ട്. ഭൂരിപക്ഷം വരുന്ന സസ്യാഹാരികളുടെ വികാരം മാനിച്ചാണ് മുട്ട നല്‍കാത്തതെന്ന് ഗുജറാത്തിലെ ഉച്ചഭക്ഷണ പദ്ധതി കമീഷണര്‍ ആര്‍.ജി. ത്രിവേദി പറഞ്ഞു. ഹിമാചല്‍ പ്രദേശും ഇതേ നിലപാടിലാണ്.

എന്നാല്‍, കുട്ടികളില്‍ ഭൂരിപക്ഷവും സസ്യാഹാരികളാണെന്ന വാദം സ്വാതി തള്ളി. രാജ്യത്തെ 15 വയസ്സില്‍ താഴെയുള്ളവരില്‍ 71 ശതമാനവും മാംസാഹാരം കഴിക്കുന്നവരാണെന്ന രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അവര്‍ ചൂണ്ടിക്കാട്ടി. മാംസ്യ സമ്പന്നമായ മുട്ട കുട്ടികള്‍ക്ക് നല്‍കുന്നത് മികച്ച ഫലമുണ്ടാക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top