പറഞ്ഞതൊന്നും കിട്ടിയില്ല: നാണംകെട്ട് ബിജെപി, സമരം അവസാനിപ്പിച്ചു തലയൂരി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെ സമരത്തിനിറങ്ങിയതാണ് ബിജെപി. ആദ്യം ശബരിമലയിലും നിലയ്ക്കലിലും ഒക്കെ സമരം നടത്തിയെങ്കിലും പിന്നീട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കുകയായിരുന്നു. ആ സമരമാകട്ടെ നാണംകെട്ട് ഇന്ന് അവസാനിപ്പിക്കുകയും ചെയ്തു. നിരാഹാരം കിടന്നിരുന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിന് പൂര്‍ണ വിജയം കൈവരിക്കാനായില്ലെന്നു തുറന്നു സമ്മതിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരം അവസാനിച്ചത്. ഇക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള സമരപ്പന്തലില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആരംഭിച്ച സമരം 49-ാം ദിവസത്തിലാണ് അവസാനിപ്പിക്കുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് നേതാക്കളായ സി.കെ പദ്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പി.എം. വേലായുധന്‍, വി.ടി. രമ എന്നിവര്‍ നിരാഹാരം അനുഷ്ഠിച്ചു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് പി.കെ. കൃഷ്ണദാസ് നിരാഹാര സമരം ആരംഭിച്ചത്.

Top