ഖത്തറില്‍ വെച്ച് ജ്യേഷ്ഠന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വിമാനത്താവളത്തിലെത്തിയ അനുജനും മരിച്ചു

ദോഹ: ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ ഖത്തറില്‍ വെച്ച് അനുജനും മരിച്ചു. തൃശൂര്‍ ചാവക്കാടിന് സമീപം വട്ടേക്കാട് മഞ്ഞിയില്‍ റിസാലുദ്ദീന്‍ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ജ്യേഷ്ഠന്‍ ഇര്‍ഷാദ് (48) മരിച്ചത്.

ഖത്തറില്‍ മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് ഖത്തര്‍ വിമാനത്താവളത്തിലെത്തിയ റിസാലുദ്ദീന്‍ തളര്‍ന്നുവീണു മരിക്കുകയായിരുന്നു. 17നു നാട്ടില്‍ അവധിക്ക് വരാനിരിക്കെയായിരുന്നു ഇര്‍ഷാദിന്റെ മരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച അല്‍ഖോറില്‍ വെച്ചായിരുന്നു ഇര്‍ഷാദ് കുഴഞ്ഞുവീണ് മരിച്ചത്. ഇര്‍ഷാദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി രേഖകള്‍ ശരിയാക്കാന്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു റിസാലുദ്ദീന്‍. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. പരേതനായ കെ ടി അബ്ദുല്ലയാണ് പിതാവ്. മാതാവ്: കുഞ്ഞിപ്പാത്തുണ്ണി. ഖത്തര്‍ പെട്രോളിയത്തില്‍ ജോലി നോക്കിയിരുന്ന റിസാലുദ്ദീന്റെ ഭാര്യ ഷറീനയും മക്കളായ ബഹീജ, ബാസില, ബിഷാന്‍, ബിഹാസ് എന്നിവരും ഖത്തറിലുണ്ട്. 20 വര്‍ഷമായി ഖത്തറിലുള്ള ഇര്‍ഷാദ് ഇമാല്‍കോ ട്രേഡിംഗ് കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു.ദോഹയില്‍ താമസിക്കുന്ന ഇര്‍ഷാദ് വെള്ളിയാഴ്ച ഭാര്യാ സഹോദരിയുടെ അല്‍ഖോറിലെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഭാര്യ ഷെഹര്‍ബാനു വഖറ ഹമദ് ആശുപത്രിയില്‍ ഹ്യൂമണ്‍ റിസോഴ്‌സ് വിഭാഗത്തില്‍ ജോലി നോക്കുന്നു. ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിനി ഇഷ ഇര്‍ഷാദ് മകളാണ്. ഇര്‍ഷാദിന്റെ മൃതദേഹം മുന്‍നിശ്ചയിച്ച പ്രകാരം നാട്ടിലേക്ക് കൊണ്ടുപോയി.

Top