കടയുടമയെ മര്‍ദിച്ചെന്ന പരാതിയില്‍ ഭീമന്‍ രഘുവിനെതിരെ കേസ്‌.ഞാന്‍ തല്ലി,എനിക്കിട്ടും കിട്ടി,വേറെ പ്രശ്നമൊന്നുമില്ലെന്ന് ഭീമന്‍ രഘു

തിരുവനന്തപുരം: മദ്യലഹരിയില്‍ കടയുടമയെ മര്‍ദിച്ചെന്ന പരാതിയില്‍ സിനിമ താരം ഭീമന്‍ രഘുവിനും സുഹൃത്തിനും എതിരെ കേസെടുത്തു. വട്ടിയൂര്‍ കാവ്‌ പോലീസാണ്‌ കേസെടുത്തിരിക്കുന്നത്‌. വട്ടിയൂര്‍കാവ്‌ പൈപ്പ്‌ലൈന്‍ റോഡിലുള്ള ശ്രീലക്ഷ്‌മി സ്‌റ്റോഴ്‌സ് ഉടമ ശ്രീജേഷിന്റെ പരാതിയിലാണ്‌ കേസ്‌.
ഞായറാഴ്‌ച വൈകുന്നേരം 5.30നാണ്‌ സംഭവം നടന്നത്‌. ശ്രീജേഷിന്റെ കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും കൂട്ടുകാരന്‍ വിഷ്‌ണുവും ഐസ്‌ക്രീം ആവശ്യപ്പെട്ടു. ശ്രീജേഷ്‌ കാറിനടുത്ത്‌ പോയി ഐസ്‌ക്രീം നല്‍കി. വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടെ കൊടുക്കാനുള്ള ബുദ്ധിമുട്ട്‌ കടയുടമ അറിയിച്ചു. ഇതോടെ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും രഘുവും വിഷ്‌ണുവും ചേര്‍ന്ന്‌ മര്‍ദിക്കുകയായിരുന്നെന്നാണ്‌ പരാതി.
ഐസ്ക്രീമിന്റെ പേരില്‍ അടിപിടികൂടിയെന്ന് പറഞ്ഞ് നടന്‌‍‍ ഭീമന്‍ രഘുവിനെതിരെ വാര്‍ത്തകള്‍ വന്നിരുന്നു. ഐസ്ക്രീം തരാത്തതിന് താരം മദ്യലഹരിയില്‍ കടയുടമയെ മര്‍ദ്ദിച്ചെന്നും കടയുടമയുടെ പരാതിയില്‍ അദ്ദേഹത്തിനും സുഹൃത്തിനുമെതിരെ കേസെടുത്തുവെന്നുമായിരുന്നു വാര്‍ത്ത.

എന്നാല്‍ ഈ സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നതെന്തെന്ന് ഭീമന്‍ രഘു തന്നെ വ്യക്തമാക്കുന്നു.‘സത്യത്തില്‍ ഇതൊരു ചെറിയ സംഭവമാണ്. ഞാനൊരു നടനായതുകൊണ്ടാണ് ഇത്രയും വലിയ വാര്‍ത്തയായത്. മുന്‍വൈരാഗ്യമോ മറ്റു പ്രശ്നങ്ങളോ ഒന്നും ഈ വിഷയത്തിലില്ല. അങ്ങനെ സംഭവിച്ചുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. അതിത്രേം വലിയ വാര്‍ത്തയാകുമെന്നൊന്നും ഞാന്‍ കരുതിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ചെറിയ വാക്കു തര്‍ക്കമാണ് ഇങ്ങനെ കലാശിച്ചത്. വാര്‍ത്തകള്‍ വന്നതുപോലെ ഞാന്‍ മദ്യപിച്ചിരുന്നില്ല. മദ്യപിച്ചുകൊണ്ടല്ല ഭീമന്‍ രഘു പ്രശ്നമുണ്ടാക്കിയത്. പിന്നെ, ആദ്യം പ്രശ്നം തുടങ്ങിയതും ഞങ്ങളല്ല. എന്റെ സുഹൃത്തും കടയുടമയും തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ്. പിന്നെ സ്വാഭാവികമായും നമ്മളുമതില്‍ പങ്കാളികളാകുമല്ലോ. അസഭ്യം പറഞ്ഞ് തല്ലിയപ്പോള്‍ നമ്മളും തിരിച്ചതുപോലെ പ്രതികരിച്ചു. അതാണ് നടന്നത്. ഭീമന്‍ രഘു പറയുന്നു.

അവര്‍ രണ്ടു മൂന്നു പേരുണ്ടായിരുന്നു. ഒട്ടും മോശക്കാരായിരുന്നില്ല അവര്‍. സിനിമാ നടനെ കയ്യില്‍ കിട്ടിയപ്പോള്‍ അവരും വെറുതെ വിട്ടില്ല. അതിനെകുറിച്ചൊന്നും ഇനി ഞാന്‍ പറയുന്നില്ല. സിനിമാ നടന്‍ ഉള്‍പ്പെട്ട വിഷയമാകുമ്പോള്‍ അതിന്റെ പ്രശസ്തിയും കൂടുമല്ലോ. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.എന്തായാലും അടി നന്നായിട്ട് കിട്ടി. തലയിലും കാലിലുമൊക്കെ പരുക്ക് പറ്റി. അതുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതയിലാണിപ്പോള്‍. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. ഒരു കുഞ്ഞു വിഷയമാണ് ഇത്രയും വലുതായത്.

പൊലീസുകാരന്‍‌ കൂടിയാണല്ലോ താങ്കള്‍ എന്നു ചോദിച്ചപ്പോള്‍ ഇതായിരുന്നു മറുപടി–‘അതാണ്. ഒരു പൊലീസുകാരനായപ്പോള്‍ ഈ ഗതി. അപ്പോളൊരു സാധാരണക്കാരനായിരുന്നുവെങ്കിലോ. വാര്‍ത്തകള്‍ താഴെ വന്ന കമന്റുകളെ കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ തമാശക്കാരനായി. ആളുകള്‍ കരുതിക്കാണും ഞാന്‍ ലൊക്കേഷനിലായിരിക്കുമെന്ന്. അങ്ങനൊന്നും ആരും ചിന്തിക്കരുത്. ഇതൊരു തീരെ ചെറിയ പ്രശ്നമാണ്. ചര്‍ച്ച ചെയ്യാന്‍ മാത്രമൊന്നുമില്ല. ഭീമന്‍ രഘു പറഞ്ഞു.

വട്ടിയൂര്‍ക്കാവ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. കാറില്‍ ഇരുന്നുകൊണ്ട് ഭീമന്‍ രഘുവും കൂട്ടുകാരനും ഐസ്ക്രീം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. കാറിനടുത്തേക്ക് ഐസ്ക്രീം എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതോടെ കാറില്‍ നിന്നറങ്ങി കടയുടമയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നതാണ് വാര്‍ത്തകള്‍ വന്നത്.
നടന്‍ ഭീമന്‍ രഘു കടയുടമയെ മര്‍ദ്ദിച്ചെന്ന വാര്‍ത്ത പ്രചരിക്കവെ സത്യാവസ്ഥയെന്തെന്ന് താരം തന്നെ പറയുന്നു.

വാര്‍ത്തകള്‍ പലതും വളച്ചൊടിക്കുകയാണ്, ഒരു നിസാര പ്രശ്‌നം ഊതിവീര്‍പ്പിക്കേണ്ടതില്ലെന്ന് ഭീമന്‍ രഘു പറയുന്നു. ഞാന്‍ മദ്യപിച്ചിരുന്നില്ല, മദ്യപിച്ചതു കൊണ്ടൊന്നുമല്ല പ്രശ്‌നമുണ്ടാക്കിയതെന്നും ഭീമന്‍ രഘു പറഞ്ഞു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
തല്ലു കൊടുത്തത് സത്യം തന്നെ, പക്ഷെ കൊടുത്തതു പോലെ തിരിച്ചും കിട്ടിയെന്നും താരം പറയുന്നു. മര്‍ദ്ദനത്തില്‍ തലയിലും കാലിലുമൊക്കെ പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചികിത്സയിലാണെന്നും താരം പറയുന്നു. ജീവിതത്തിലെ ആദ്യം അനുഭവമാണിതെന്നും ഭീമന്‍ രഘു പങ്കുവെച്ചു.

Top