മകന്റെ ജനനേന്ദ്രിയത്തിൽ അമ്മയും സുഹൃത്തും മുറിവേല്പ്പിച്ചു

അമ്മയും കാമുകനും ചേർന്ന് 11കാരനെ ക്രൂരമായി മർദ്ദിച്ചു. നീന്തൽ കുളത്തിൽ വയ്ച്ച് കുട്ടിയുടെ ജനനേന്ദ്രിയത്തിലും ഇവർ മുറിവേല്പ്പിക്കുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് എറണാകുളം പടമുകള്‍ പാലച്ചുവട് റോഡില്‍.

കുട്ടിയേ പീഢിപ്പിച്ച അമ്മയുടെ കാമുകൻ ആൾ  പൊലീസ് ഫോറൻസിക് സർജനാണ്‌. അമ്മയും കാമുകനും നീന്തൽ കുളത്തിൽ കഴിയുമ്പോൾ ഈ സമയം കുട്ടി ആ വഴി അമ്മയേ അന്വേഷിച്ച് വന്നതായിരുന്നു പ്രകോപനത്തിനു കാരണം. കുട്ടി ഇപ്പോൾ ആശുപത്യിൽ ചികിൽസയിലാണ്‌. അമ്മയും ംകാമുകനും ഒളിവിൽ പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനൊന്നുകാരനെ അതിക്രൂരമായി മർദിച്ച കേസിൽ അമ്മയെയും സുഹൃത്തായ ഡോക്ടറെയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൂരമായ മർദനങ്ങളേറ്റ കുട്ടി അയൽവീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തന്‍റെ അമ്മയും സുഹൃത്തും ചേർന്നാണ് മർദിച്ചതെന്ന കുട്ടിയുടെ മൊഴിയെ തുടർന്നാണ് അയൽക്കാർ ചൈൽഡ് ലൈനെയും പൊീലീസിനെയും വിവരം അറിയിച്ചത്.

കുട്ടിയുടെ അമ്മയും എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ പടമുകള്‍ പാലച്ചുവട് റോഡില്‍ സൂര്യനഗറില്‍ ശ്രീദര്‍ശനം വീട്ടില്‍ ഡോ.ആദര്‍ശുമാണ് പൊലിസ് കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയത്. ഇരുവരുടെയും ബന്ധുക്കളുടെ വീടുകളിലെത്തി പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ല.

ക്രൂരമായ മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ മൊഴിയെടുത്ത തൃക്കാക്കര പൊലീസ് ഡോക്ടര്‍ക്കും അമ്മയ്ക്കുമെതിരേ ബാലപീഡന നിരോധന നിയമത്തിലെ പോക്സോയും ജൂവൈനല്‍ ആക്ടും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലിസ് ഫോറന്‍സിക് സര്‍ജന്‍ കൂടിയാണ് ഒന്നാം പ്രതി ഡോക്ടര്‍. ഇരുവരും മൂന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. തിങ്കള്‍ രാവിലെ യുവതിയും ഡോക്ടറും വീട്ടിലുണ്ടായിരുന്നു. കുട്ടിയെ മര്‍ദിച്ച ഇരുവര്‍ക്കുമെതിരേ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്ടര്‍ സ്ഥലം ആദ്യം സ്ഥലം വിട്ടു. യുവതി ഉച്ചവരെ തൃക്കാക്കര സ്റ്റേഷനിലുണ്ടായിരുന്നു. പ്രതികള്‍ക്കെതിരേ ബാലപീഡന നിരോധന നിയമ പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് യുവതിയും സ്‌റ്റേഷനില്‍ നി്ന്ന് മുങ്ങുകയായിരുന്നു.

ഗര്‍ഭിണി കൂടിയായ യുവതിയോട് സ്‌റ്റേഷനില്‍ നില്‍ക്കുന്നത് പന്തികേടവുമെന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഷനില്‍ നിന്ന് മുങ്ങിയതെന്നാണ് സൂചന. മരടിലെ ആഡംബര കാര്‍ ഡീലര്‍ ഷോപ്പിലെ ഉദ്യോഗസ്ഥയാണ് യുവതി. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ഡോക്ടറുടെയും യുവതിയുടെയും മര്‍ദ്ദനം സഹിക്കാനാകാതെ പതിനൊന്നുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി അടുത്ത വീട്ടില്‍ അഭയം തേടിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. മാസങ്ങളായി അനുഭവിക്കുന്ന പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും പൊലിസിനും കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ പൊലിസ് കേസെടുത്തത്.

യുവതിക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടിക്ക് ഡോക്ടറുടെ വീട്ടില്‍ വെച്ചായിരുന്നു മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ഉച്ചത്തില്‍ നിലവിളിക്കുമ്പോഴെല്ലാം ശബ്ദം പുറത്ത് കേള്‍ക്കാ രിക്കാന്‍ വായില്‍ തുണി തുരുകിക്കയറ്റിയും നീന്തല്‍ കുളത്തില്‍ വെച്ച് ജനനേന്ദ്രീയത്തില്‍ മുറിവേല്‍പ്പിക്കുക ഉള്‍പ്പെടെയുള്ള മൂന്നാം മുറയും കുട്ടിക്ക് അനുഭവിക്കേണ്ടിവന്നു. മുമ്പ് രണ്ട് പ്രവാവശ്യം വിവാഹം കഴിച്ച് ഉപേക്ഷിച്ച യുവതി ഡോക്ടര്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് കുട്ടി ക്രൂരമര്‍ദ്ദനത്തിനും ശാസനക്കും ഇരയാവുകയായിരുന്നു. ഇപ്പോള്‍ അഞ്ചില്‍ പഠിക്കുന്ന കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാതാവ് ഡോക്ടറുമായി പ്രണയത്തിലായി ഒപ്പം താമസിക്കാന്‍ തുടങ്ങിയത്.

Top