നീന്തല്‍ക്കുളത്തില്‍ വെച്ച് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു, വായില്‍ തുണി തിരുകി ക്രൂര മര്‍ദ്ദനം; പോലീസ് അന്വേഷണത്തെ തുടര്‍ന്ന് അമ്മയും കാമുകനും ഒളിച്ചോടി

കാക്കനാട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം. അമ്മയും കാമുകനുമാണ് കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഇരുവരും ഒളിവില്‍പ്പോയി. കുട്ടിയുടെ അമ്മയക്കായും അമ്മയുടെ കാമുകനായ എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദര്‍ശിനായും പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കാക്കനാട് പടമുകള്‍ പാലച്ചുവട് റോഡില്‍ സൂര്യനഗറിലെ വീട്ടില്‍ വച്ച് ഡോക്ടറുടെ മര്‍ദനം സഹിക്കാനാകാതെ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍ വീട്ടില്‍ അഭയം തേടിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുട്ടിയുടെ അമ്മയായ യുവതി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും യുവതിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ഡോക്ടര്‍ക്കൊപ്പം ജിവിക്കാന്‍ തുടങ്ങിയത്. ഇതോടെയാണ് കുട്ടി ക്രൂര മര്‍ദ്ദനത്തിന് ഇരയാകാന്‍ തുടങ്ങിയത്. കുട്ടിക്ക് മാനസിക വൈകല്യമുണ്ടെന്നു പറഞ്ഞായിരുന്നു മര്‍ദനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോക്ടറും യുവതിയും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വായില്‍ തുണി തിരുകി കയറ്റി ക്രൂരമായി മര്‍ദ്ദിക്കുകയും നീന്തല്‍ കുളത്തില്‍ വെച്ച് കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയെ മര്‍ദിച്ച ഇരുവര്‍ക്കുമെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഡോക്ടര്‍ ആദ്യം വീട് വിട്ടു. യുവതി ഉച്ചവരെ തൃക്കാക്കര സ്റ്റേഷനിലുണ്ടായിരുന്നു. പ്രതികള്‍ക്കെതിരേ ബാലപീഡന നിരോധന നിയമ പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന്, ഗര്‍ഭിണിയായ യുവതി പിന്നീട് സ്റ്റേഷനില്‍നിന്ന് മുങ്ങുകയായിരുന്നു. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.

Top