കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം ക്രൂര പിഡനത്തിന് ശേഷം; പ്രതി അറസ്റ്റില്‍

കൊല്ലം ഏരൂരില്‍ നിന്ന് കാണാതായ 2 വയസ്സുകാരിയുടെ മൃതശരീരം കുളത്തുപുഴയിലെ റബര്‍ എസ്റ്റേറ്റില്‍ കണ്ടെത്തി. കുട്ടിയെ കൂട്ടികൊണ്ടുപോയ കുളത്തുപുഴസ്വദേശി രാജേഷിനെ പോലീസ് ഇന്നു പുലര്‍ച്ചെ പിടികൂടി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപെടുത്തുകയായിരുന്നുവെന്ന് പ്രതി രാജേഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ മുത്തശ്ശിയാണ് കുട്ടിയെ സ്‌കൂളിലേക് കൊണ്ടുപോയത്. വഴിയില്‍ വെച്ച് കുട്ടിയെ സ്‌കൂളില്‍ വിടാന്‍ രാജേഷിനെ ഏല്‍പിക്കുകയായിരുന്നു .സ്‌കൂളില്‍ കുട്ടി എത്താത്തതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ അമ്മയെ വിളിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്, വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്നു പോലീസിന് പരാതി നല്‍കി. കൊല്ലം റൂറല്‍ എസ്പി ബി അശോന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുളത്തുപുഴയിലെ സി കോളനിക്ക അടുത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകാതെ എസ്റ്റേറ്റില്‍ എത്തിച്ച് ലൈംഗികമായി പീഡിപിച്ച ശേഷം കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ചു പേയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവിനൊപ്പം പ്രതി രാജേഷ് താമസിച്ചു വരികയായിരുന്നു.
കുട്ടിയുടെ മൃതശരീരം കണ്ടെടെത്തിയ കുളത്തുപുഴ സി കോളനിയിലാണ് പ്രതി താമസിചിരുന്നത്.ഇന്‍ക്വസ്റ്റ് നടപടികള്‍കു ശേഷം മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തും.

Top