മരണശേഷം എന്തൊക്കെ ചെയ്യണം; സ്വന്തം ചരമക്കുറിപ്പ് തയ്യാറാക്കി അഞ്ച് വയസ്സുകാരന്‍ യാത്രയായി

ഐദാവ(യുഎസ്എ): ഒമ്പതുമാസത്തോളം കാന്‍സറിനോട് പോരാടിയ അഞ്ച് വയസ്സുകാരന്‍ ഗാരറ്റ് മത്തിയാസ് യാത്രയായി. പക്ഷേ എല്ലാവരെയും പോലെ ആഗ്രഹങ്ങളും പ്രതീക്ഷകളും അവസാനിപ്പിച്ചു കൊണ്ടുള്ള യാത്രയല്ല ഗാരറ്റ് നടത്തിയത് മരണത്തിനു ശേഷം എന്തെല്ലാം ചെയ്യണമെന്നും ചരമക്കുറിപ്പ് എന്തായിരിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വ്യക്തമായി നല്‍കിയതിനു ശേഷമാണ് ആ കൊച്ച് മിടുക്കന്‍ മരണത്തിന് കീഴടങ്ങിയത്.

കാന്‍സര്‍ രോഗത്തിനു ചികിത്സയിലിരിക്കെ ജൂലായ് അഞ്ചിന് മരിക്കുന്നതിന് മുമ്പ് മകന്‍ തന്റെ എല്ലാ ആഗ്രഹങ്ങളും അറിയിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
മരണശേഷം മൃതശരീരം ദഹിപ്പിക്കണമോ അതോ അടക്കം ചെയ്യണോ എന്ന ചോദ്യത്തിന് ദഹിപ്പിക്കണമെന്നാണ് ഗാരറ്റ് ആവശ്യപ്പെട്ടത് എന്നും തോര്‍ എന്ന സൂപ്പര്‍ ഹീറോ മൂവിയില്‍ കണ്ട സംസ്‌കാരമാണ് ആഗ്രഹിക്കുന്നതെന്നും ഗാരറ്റ് പറഞ്ഞു.അഞ്ച് ബൗണ്‍സി ഹൗസസ് മരിക്കുമ്പോള്‍ വേണമെന്നും ബാറ്റ്മാന്‍ തോര്‍, ഐയേണ്‍ മാന്‍, ഹല്‍ക്ക് ആന്റ് സൈബോര്‍ഗ് എന്നിവരാണ് തന്റെ സൂപ്പര്‍ ഹീറോസ് എന്നും ചരമക്കുറിപ്പില്‍ ചേര്‍ക്കണമെന്നും ഗാരറ്റ് ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമ്പതുമാസം കാന്‍സര്‍ എന്ന മഹാരോഗത്തോടു യുദ്ധം ചെയ്താണ് ഗാരറ്റ് തോല്‍വി സമ്മതിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മറ്റൊരു കുട്ടിയുടെയും ജീവന്‍ കാന്‍സര്‍ കവര്‍ന്നെടുക്കാത്ത വിധം ഇതിനെ പരാജയപ്പെടുത്തണമെന്നും ഒരു ഗുസ്തിക്കാരനെപ്പോലെ ഇതിനെ നേരിടണമെന്നും ഗാരറ്റ് ആഗ്രഹിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. ഗാരറ്റിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് 39,000 ഡോളറാണ് സംഭാവനയായി ലഭിച്ചത്.

Top