റമ്ദാന്‍ മാസത്തില്‍ അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ നാലുവയസുകാരിയെ പിതാവ് ബലികൊടുത്തു

റമ്ദാന്‍ മാസത്തില്‍ അള്ളാഹുവിനെ പ്രീതിപ്പെടുത്താന്‍ നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ജോധ്പൂര്‍ സ്വദേശിയായ നവാബ് അലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ മൂത്ത മകളായ റിസ്വാന (4)നെയായാണ് ഇയാള്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയില്‍ വീടിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയത്. അലിയും ഭാര്യയും രണ്ട് പെണ്‍മക്കളും വീടിന് മുകള്‍ നിലയിലാണ് ഉറങ്ങുന്നത്.

മകളെ രാവിലെ കാണാതായതോടെ അലിയുടെ ഭാര്യ അന്വേഷിച്ചപ്പോഴാണ് മകളുടെ മൃതദേഹം താഴത്തെ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ മകളെ പൂച്ച കൊന്നതാകാം എന്നായിരുന്നു അലിയുടെ മറുപടി. ഉടന്‍ തന്നെ കുടുംബം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തിയ പോലീസ് അലിയെ ചോദ്യം ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ രാത്രി താഴത്തെ നിലയില്‍ കൊണ്ട് വന്ന് അള്ളാഹുവിന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം എന്ന് ഇയാള്‍ മകളോട് പറ‍ഞ്ഞു. തുടര്‍ന്ന് മടിയില്‍ ഇരുത്തി ഖുറാന്‍ വചനങ്ങളും പ്രാര്‍ത്ഥനയും ഉരുവിട്ട് മൂര്‍ച്ചയേറിയ നീണ്ട കത്തി കൊണ്ട് കുഞ്ഞിന്‍റെ കഴുത്തില്‍ കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ദിവസം രാവിലെ മകളുമായി അലി മാര്‍ക്കറ്റില്‍ പോവുകയും കുട്ടിക്ക് ഒരുപാട് പലഹാരങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഇയാള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. അള്ളാഹുവും താനും നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് ഇയാള്‍ മകളോട് പറഞ്ഞുകൊണ്ടേയിരുന്നിരുന്നതായും തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

Top