പതിനാറുകാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി

ഉത്തര്‍പ്രദേശില്‍ പതിനാറുകാരി പെണ്‍കുട്ടിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. യു പിയിലെ ഷാംലി ജില്ലയിലെ കന്ത്‌ലാ നഗരത്തിലാണ് ക്രൂരമായ സംഭവം നടന്നത്. മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ വസീം, ബന്ധു തന്‍വീര്‍ എന്നിവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവരം പുറം ലോകമറിഞ്ഞതോടെ പ്രതികള്‍ ഒളിവില്‍ പോയി. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ് താന്‍ പ്രതിയെ വിവാഹം കഴിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിനായി  പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

Top