പതിനാറുകാരിയെ ബലാത്സംഗം ചെയ്ത മൂന്ന് പാസ്റ്റര്‍മാര്‍ക്കെതിരെ പോക്‌സോ കേസ്

പതിനാറുകാരിയായ മകളെ മൂന്ന് പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. ഇരയായ പെണ്‍കുട്ടിയും അമ്മയും മൈസൂരു സ്വദേശികളാണ്. മംഗലാപുരം സ്വദേശികളായ മൂന്ന് പാസ്റ്റര്‍മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം നരസിംഹ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മംഗലാപുരം ബാല്‍മട്ട സ്വദേശികളായ സെബാസ്റ്റ്യന്‍, ബെന്നറ്റ് അമ്മന്‍, ജോഷ്വാ അമ്മന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിവരികയാണെന്ന് മൈസൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കെ ടി ബാലകൃഷ്ണ പറഞ്ഞു. ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് കഴിഞ്ഞ നവംബറിലാണ് പാസ്റ്റര്‍മാര്‍ പെണ്‍കുട്ടിയെ മംഗലാപുരത്തേക്ക് കൊണ്ടുപോയത്.

പെണ്‍കുട്ടി ഡിസംബര്‍ മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായി വരികയായിരുന്നുവെന്നും മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. വീട് നിര്‍മിക്കാനായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തതിന് പുറമെ, പെണ്‍കുട്ടിക്ക് ജോലി ശരിയാക്കി നല്‍കാമെന്നും പാസ്റ്റര്‍മാര്‍ ഉറപ്പ് നല്‍കി. പെണ്‍കുട്ടിയെ വീടിന് പുറത്തിറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ വിലാസം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബംഗളൂരു സ്വദേശിയായ യുവതി ഒരു ബിഷപ്പിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്ത് വന്നത്. ആത്മഹത്യക്ക് ശ്രമിച്ച യുവതി സിഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവാജി നഗര്‍ പൊലീസ് ബിഷപ്പിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top