ആറാം ക്ലാസുകാരിയെ സഹോദരന്‍മാരും അമ്മാവനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് വഴിയില്‍ തള്ളി

മധ്യപ്രദേശിലെ സാഗറില്‍ ദളിത് പെണ്‍കുട്ടിയെ സഹോദരന്‍മാരും അമ്മാവനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം തലയറുത്ത് വഴിയില്‍ തള്ളി. സഹോദരന്‍മാരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. സ്‌കൂള്‍ വിട്ടശേഷം ആറാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിയുമായ പൊലീസിനെ സമീപിക്കുകയായിരുന്നു. അടുത്ത ദിവസം സമീപത്തെ പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഛോട്ടെ പട്ടേലിന് സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തി.പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാളും ഭാര്യയും ശ്രമിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെ സംഭവം പുറത്താവുകയായിരുന്നു.

Top