‘ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങളാണ്, അവര്‍ക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ല’രാമനാന്ദ് കോവിന്ദിന്റെ പ്രസ്താവന ഉയര്‍ത്തി പ്രതിരോധം

ന്യൂഡല്‍ഹി: മുസ്ലീങ്ങളും ക്രിസ്ത്യാനികളും നമുക്ക് അന്യരാണ്. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ,സാമ്പത്തിക സാഹചര്യം എത്ര മോശമായിരുന്നാലും അവര്‍ക്ക് ഉദ്യോഗങ്ങളിലോ തെരഞ്ഞെടുപ്പുകളിലോ വിദ്യാഭ്യാസത്തിനോ യാതൊരു സംവരണവും കൊടുക്കരുത്.’ഇതായിരുന്നു എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാമാനന്ദ് കോവിന്ദിന്റെ ഒരു വിവാദ പ്രസ്താവന.ഇതിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.ബി.ജെ.പിയുടെ സ്ഥാനര്‍ത്ഥിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷവും തുറുപ്പ് ശീട്ടായി ഉപയോഗിക്കുന്നു. 2010ല്‍ ബിജെ.പിയുടെ വക്താവായി നിയമിതനായയുടന്‍ രാമനാന്ദ് നടത്തിയ പ്രസ്താവനയാണ് വൈറലായിരിക്കുന്നത്.

‘ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങളാണ്, അവര്‍ക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ല’ എന്നായിരുന്നു ബി.ജെ.പിയുടെ ദളിത് മോര്‍ച്ചാ നേതാവിന്റെ പ്രസ്താവന. ‘ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ആളുകള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരാണെങ്കിലും അവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും മറ്റു കാര്യങ്ങള്‍ക്കും ക്വാട്ട ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് ബി.ജെ.പിയ്ക്ക് തോന്നുന്നത്. ഭരണപരമായ തലങ്ങളിലും അങ്ങിനെ തന്നെ’ എന്നിങ്ങനെ പ്രസ്താവന തുടരുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ മതങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തിട്ടുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും രാംനാഥ് പറഞ്ഞിരുന്നു. സിഖ് മതത്തിലെ ദളിത് വിഭാഗത്തിന് സംവരണമില്ലേയെന്ന ചോദ്യത്തിന് ഇസ്‌ലാമും ക്രിസ്ത്യാനും വിദേശ മതങ്ങളാണെന്ന് രാംനാഥ് ആവര്‍ത്തിക്കുകയായിരുന്നു. രാംനാഥിന്റെ പ്രസ്താവന അന്ന് മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ ജോലികളില്‍ 15 ശതമാനം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി നീക്കിവെക്കാന്‍ രംഗനാഥ് മിശ്ര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണ്. ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും സംവരണം നല്‍കിയാല്‍ അവര്‍ പട്ടികജാതി സംവരണ സീറ്റുകളില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകും .പട്ടികജാതിക്കാര്‍ക്കായി നീക്കിവെച്ചിട്ടുള്ള സീറ്റുകള്‍ ഇങ്ങനെ മതം മാറിയ ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി പങ്കിടേണ്ട സാഹചര്യമുണ്ടാകും. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

2010 ല്‍ സിഖ് ദളിതുകള്‍ക്ക് സംവരണ പദവിയുണ്ടായിരുന്നെങ്കിലും മുസ്ലിം/ക്രിസ്ത്യന്‍ ദളിതര്‍ക്ക് അങ്ങനെയല്ലെല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇസ്ലാമും ക്രിസ്തുമതവും രാഷ്ട്രത്തിന് അന്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.മുസ്ലീങ്ങളും ക്രിസ്ത്യാനികളും നമുക്ക് അന്യരാണ്. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യം എത്ര മോശമായിരുന്നാലും അവര്ക്ക് ഉദ്യോഗങ്ങളിലോ തെരഞ്ഞെടുപ്പുകളിലോ വിദ്യാഭ്യാസത്തിനോ യാതൊരു സംവരണവും കൊടുക്കരുത്.ഇതായിരുന്നു കോവിന്ദിന്റെ വാക്കുകള്പ പട്ടികജാതിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മതപരിവര്ത്തനം നടത്തിയ ദളിതരുടേയും മുസ്ലിങ്ങളുടേയും വിദ്യാഭ്യാസ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള് താഴെ തട്ടിലാണ്.ഇതുമൂലം പരിവര്ത്തനം ചെയ്യപ്പെട്ട കുട്ടികള് സംവരണം ചെയ്യപ്പെട്ട സര്ക്കാര് ജോലി ഭൂരിഭാഗവും നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇത് അനുവദിച്ചാല്; മതപരിവര്ത്തനം വ്യാപകമാകുമെന്നും അത് ഭാരതീയ പൈതൃകത്തെ തകര്ക്കുന്നതിന് തുല്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്

Top