നഷ്ടങ്ങളുടെ വ്യാപ്തി വളരെ വലുത് !നഷ്ടം നേരത്തെ കണക്കാക്കിയതിലും അതിഭീമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :പ്രളയകെടുതിയിൽ പ്രാഥമികമായി കണക്കാക്കിയതിനെക്കാള്‍ ഭീമമായ നഷ്ടമുണ്ടാകും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  വീടും വീട്ടുപകരണങ്ങളും നഷ്ടമായവർക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാൻ ശ്രമിക്കും. തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരെ സംരക്ഷിക്കും.ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്ന കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും, ഇതിനായി ചീഫ് സെക്രട്ടറി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും, പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം ഉറപ്പ് വരുത്തുമെന്നും ഇതിനായി ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലസ്രോ്തസുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും, ജലജന്യ രോഗങ്ങളടക്കമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും, ഇതിനായി ആരോഗ്യവകുപ്പ് ഒരുക്കങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരന്ത മുഖത്തെ പൊലീസിന്റെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകാപരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്, പുനരധിവാസ പ്രവര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവരെയും, സുപ്രീംകോടതി ജഡ്ജിമാര്‍ മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ നല്‍കിയ പിന്തുണയേയും അദ്ദേഹം അഭിനന്ദിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാസികളുടെ സഹായം നല്ലതോതില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ഇപ്പോള്‍ തന്നെ ലഭിക്കുന്നതുള്‍പ്പെടെ ഇതിനെ വ്യവസ്ഥാപിത നിലയിലാക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1,97,518  പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. പുനര്‍നിര്‍മ്മാണമാണ് ഇപ്പോള്‍ മുന്നിലുള്ള വെല്ലുവിളി. ഐക്യത്തിന്‍റെയും യോജിപ്പിന്‍റെയും മാതൃകയിലൂടെ ഈ ലക്ഷ്യം കൈവരിക്കനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഇതിനിടയിലുള്ള പ്രതിപക്ഷനേതാവിന്‍റെ വിമര്‍ശനം വിമര്‍ശനത്തിന് വേണ്ടി മാത്രമാണ്. ഓഖി ഫണ്ടില്‍ നിന്നും ചില്ലി കാശും വകമാറ്റി ചെലവഴിച്ചിട്ടില്ല. ഫണ്ട് ചെലവഴിക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറ‍ഞ്ഞു.

Top