മോഹന്‍ലാലിനെതിരെയുള്ള നീക്കം പാളി; കത്തിലെ ഒപ്പുകള്‍ വ്യാജം; ക്ഷണിക്കുമെന്ന് മന്ത്രി എകെ ബാലന്‍; പോകണോ വേണ്ടയോ എന്നത് താന്‍ തീരുമാനിക്കുമെന്ന് ലാല്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിനെ വിവാദമാക്കിയ കത്തില്‍ കള്ള ഒപ്പുകളെന്ന് റിപ്പോര്‍ട്ട്. ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെയാണ് സിനിമാ താരങ്ങളും എഴുത്തുകാരും അടങ്ങുന്ന സംഘത്തിന്റെ ഉപ്പിട്ട കത്ത് പുറത്ത് വന്നത്. എന്നാല്‍ ഈ കത്ത് തന്നെ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ലാലിനെതിരെ ചില പ്രത്യേക കേന്ദ്രങ്ങള്‍ നടത്തിയ നീക്കമാണെന്നും വിവരം.

ലാലിനെതിരേ എതിര്‍പ്പുയര്‍ത്തിയവരെ പിന്തുണച്ച് കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയതിന് പിന്നാലെ ലിസ്റ്റില്‍ പേരുള്ള പലരും തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് അറിയിച്ച് രംഗത്തെത്തുകയാണ്. തങ്ങള്‍ പോലും അറിയാതെ പേരുകള്‍ എഴുതി ചേര്‍ത്ത് ഒപ്പിടുകയായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ലാല്‍ വരുന്നതിനോട് തനിക്ക് യോജിപ്പാണെന്ന് പ്രകാശ് രാജും വ്യക്തമാക്കി. അതേസമയം സംവിധായകന്‍ കമല്‍ ലാല്‍ വരുന്നതിന് എതിരാണെന്ന് അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പ്രതികരണവുമായി മോഹന്‍ലാലും രംഗത്തെത്തി. എന്നെ ക്ഷണിച്ചാല്‍തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്ക് മുന്‍പും ഞാന്‍ പോയിട്ടുണ്ട്.

ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും- ലാല്‍ പറഞ്ഞു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു യുവസംവിധായകനാണ് മോഹന്‍ലാലിനെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്നതെന്നാണ് ലാലിനോട് അടുപ്പമുള്ളവര്‍ പറയുന്നത്.
എന്നാല്‍ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥി ആയിരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രസ്താവിച്ചു. നാളെ ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Top