കേരളത്തിലെ മുസ്ലീങ്ങള്‍ തീവ്രവാദികളോ ?ഖത്തര്‍ ഹവാല-പണം തീവ്രവാദത്തിന് ഉപയോഗിക്കുന്നു !..മുസ്ളിം സമുധായത്തെ വൃണപ്പെടുത്തുന്ന സ്ഥിരമായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആര്

തിരുവനന്തപുരം:മുസ്ളിം സമുധായത്തെ ഫോക്കസ് ചെയ്ത വിവാദ വാര്‍ത്തകള്‍ തുടരെ വരുന്നതായി ആരോപണം സമുധായത്തെ അടച്ചാക്ഷേപിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രത്യേക സംഘപരിവാര്‍ അജണ്ട ഉണ്ടെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു .സംഘപരിവാര്‍ പണം പറ്റി അവര്‍ക്ക് അനുകൂലമായ വാര്‍ത്ത എഴുതുന്നു എന്ന് ആരോപണമുള്ള വിവാദ ബ്ളോഗ് പത്രത്തി നേരയാണ് വിരല്‍ ചൂണ്ടുന്നത്. സ്ഥിരമായി കേരളത്തിലേയും ആഗോള മുസ്ളിം സമുധായത്തേയും ഫോക്കസ് ചെയ്തുകൊണ്ടും ഒരു വിഭാഗത്തെ പിന്തുണച്ചുകൊണ്ടും വിവാദപരമായ വാര്‍ത്തകള്‍ അജണ്ടകള്‍ പോലെ പുറത്തു വരുന്നു. ഇതിനു പിന്നില്‍ കൂലിക്ക് എഴുത്താണ് എന്നും വ്യക്തമാണ് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത് .കേരളത്തിലെ മുസ്ളിം സമുധായത്തിന്റെ സാമ്പത്തിക സ്രോതസ് പോലും മുസ്ളിം തീവ്രവാദ സംഘടനകളില്‍ എന്നു വരുത്തി തീര്‍ക്കുന്ന വിധത്തില്‍ ഒരു വിഭാഗം ജനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് വാര്‍ത്തകള്‍ പടച്ചു വിടുകയാണ് .സംഘപരിവാര്‍ സംഘടനകളുടെ പണം വാങ്ങി അവര്‍ക്ക് വേണ്ടി കുഴലൂത്തു നടത്തുകയാണ് തിരുവനനതപൂരം കേന്ദ്രമായ വിവാദ ബ്ളോഗ് -മഞ്ഞ പത്രം എന്ന് ഒരു പറ്റം മുസ്ളിം സഹോദരന്‍മാര്‍ ആരോപിക്കുന്നു .

ഇത്തവണ കത്തറിനെ ചുവടുപിടിച്ചാണ് മുസ്ളിം വിരുദ്ധത ഈ വിവാദ പത്രക്കാരന്‍ വാര്-ത്ത ചമച്ചിരിക്കുന്നത് .കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും മുജാഹിദുകളും പീസ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍ ആണെന്നും സൗദിയുടെ ഭീകര പട്ടികയില്‍പ്പെട്ട് ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവിക്ക് മലബാറിലും വേരോട്ടം ഉണ്ടെന്നും പടച്ചു വിട്ട് അതിലൂടെ മുസ്ളിം വിരിുദ്ധതയാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത് .മുസ്ളിം പ്രൊഫൈല്‍ പേരുകൊടുത്ത് മുസ്ളിം വിരുദ്ധതയും ഹിന്ധു -ക്രിസ്ത്യന്‍ പ്രൊഫൈലുകളിലൂടെ അത്തരം മതത്തിന് എതിരെയും വാര്‍ത്ത പടക്കുക ഇതേ വിഭ്രാന്തിക്കാരന്റെ സ്ഥിരം പരിപാടി ആണെന്നും ആരോപണം ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘപരൈവാര്‍ വേഷം ധരിച്ച എഴുത്തുകാര്‍ നുഴഞ്ഞുകയറി എന്നും അവരുടെ ചായ്വ് ഉണ്ട് എന്നു പരോഷമായി സമ്മതിച്ചിരിക്കുന്ന വിവാദ മഞ്ഞക്കാരനാണ് ഇപ്പോഴും മുസ്ളിം വിരുദ്ധ വാര്‍ത്തക്കും പിന്നില്‍ .കഴിഞ്ഞകുറച്ചുകാലമായി സംഘപരിവാര്‍ വാര്‍ത്തക്ക് മുന്‍തൂക്കം കൊടുക്കുകയും മുസ്ളിം വിരുദ്ധത -ക്രിസ്ത്യന്‍ വിരുദ്ധത -മുസ്ളിം -ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചു നുണ പ്രചരണം നടത്തുക എന്നത് മാനസിക വിഭ്രാന്തിയുള്ള മഞ്ഞപ്പത്രമുതലാളി ആണ് എന്നും പലരും ആരോപിക്കുന്നു.muslim samudhayam

ഖത്തര്‍ പ്രതിസന്ധിയില്‍ കേരളത്തിലെ ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ക്കും ചങ്കിടിക്കുന്നുണ്ടോ എന്ന ചോദ്യം ഉന്നയിച്ച എഴുത്തു തുടങ്ങുന്നത് . ആഗോള തീവ്രവാദത്തിന്റെ പേരില്‍ ഗള്‍ഫ്രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഖത്തറില്‍നിന്നുള്ള പണം കേരളത്തിലെ പീസ് ഗ്രൂപ്പുകള്‍ക്കും, ചില മതപ്രഭാഷകര്‍ക്കും, മുജാഹിദ് വിഭാഗങ്ങള്‍ക്കും, ജമാഅത്തെ ഇസ്ലാമിക്കുമൊക്കെ നിര്‍ബാധം കിട്ടുന്നുണ്ടെന്നതും വിവാദക്കാരന്‍ സമര്‍ദ്ധിച്ചിരിക്കയാണ് ഈ സംഘടനകളൊക്കെ പൊക്കിപ്പിടിച്ചുകൊണ്ടുനടക്കുന്ന വിഖ്യാത ഇസ്ലാമി പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവിക്കെതിരെയാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ എറ്റവും ശക്തമായി പ്രതികരിക്കുന്നത്.കഴിഞ്ഞ ദിവസം സൗദി,യു.എ.ഇ, ബഹറൈന്‍, ഈജ്പിത് എന്നീരാജ്യങ്ങള്‍ സംയുക്തമായി ഇറക്കിയ ഭീകരവാദിപട്ടികയില്‍ പ്രഥമപേര് വരുന്നത് യൂസുഫുല്‍ ഖര്‍ദാവിയുടേതാണ്. പശ്ചിമേഷ്യയില്‍ ആക്രമണ ജിഹാദ് വളര്‍ത്തുന്ന നീണ്ടകാലത്തെ ചരിത്രമുള്ളയാളാണ് ഖര്‍ദാവിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.മുസ്ലീങ്ങളെ ജിഹാദി സംഘത്തില്‍ചേരാന്‍ പ്രേരിപ്പിക്കുന്ന മതവിധികളാണ് എക്കാലവും ഖര്‍ദാവി നില്‍കിയിരുന്നത്.ചാവേര്‍ബോംബ് സ്ഫോടനങ്ങളെ ന്യായീകരിച്ചു. 2013ല്‍ സിറിയില്‍ ജിഹാദ് നടത്താന്‍ അദ്ദേഹം മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തതായും ചതുര്‍രാഷ്ട്രങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം വേള്‍ഡ് ലീഗില്‍നിന്നും ഖര്‍ദാവിയെ പുറത്താക്കിയിട്ടുണ്ട് എന്നും വിവരിക്കുന്നു .ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്ളിം സമുധായം തീവ്രവാദികള്‍ എന്നു വരുത്തി തീര്‍ക്കുകയാണ് വാര്‍ത്തകളില്‍ മുഴുവനും .ഇതാരെ സുഖിപ്പിക്കാനാണ് എന്ന ചോദ്യം ആണ് മുസ്ളിം സഹോദരന്‍മാര്‍ ചോദിക്കുന്നത് .

ഇസ്ലാമിക രാഷ്ട്രങ്ങള്‍തന്നെ ‘ഭീകരനായി’ പറയുന്ന യൂസുഫുല്‍ ഖര്‍ദാവിയുടെ പുസ്തകങ്ങള്‍ ഏറെയും തര്‍ജജചെയ്തതും പ്രചരിപ്പിച്ചതും ജമാഅത്തെ ഇസ്ലാമിയും അവരുടെ പബ്ളിക്കേഷന്‍ വിഭാഗമായ ഐ.പി.എച്ചുമാണെന്ന് ഹമീദ് ചേന്ദമംഗല്ലൂരിനെയും എം.എന്‍ കാരശ്ശേരിയെയും പോലുള്ള എഴുത്തുകാരും ഇ.എ ജബ്ബാര്‍ മാസ്റ്ററെപ്പോലുള്ള യുക്തിവാദികളും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു എന്നും എഴുതി പിടിപ്പിക്കുന്നതിലൂടെയും ലക്ഷ്യം മുസ്ളിം വിരുദ്ധ വികാരം തീവ്രവാദത്തിന്റെ മറയില്‍ ചൂണ്ടിക്കാണിക്കയാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് മക്കളെ വിവാഹം ചെയ്തുകൊടുക്കരുതെന്നും, കമ്യൂണിസ്റ്റുകാര്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമില്ലെന്നുമൊക്കെ പറയുന്ന ലഘുലേഖ മുസ്ളിം ലീഗ് വിതരണം ചെയ്തു എന്നും വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയപ്പോല്‍ മുസ്ലിംലീഗ് അത് പിന്‍വലിക്കുകയും ചെയ്തു എന്നും പറയുന്നു.പിന്നീട് നടന്ന അന്വേഷണത്തിലാണ്, ഈ ആശയം വരുന്നത് ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച യൂസുഫുല്‍ ഖര്‍ദാവിയുടെ പുസ്തകത്തില്‍നിന്നാണെന്ന് കണ്ടത്തെിയത് എന്നും തട്ടി വിടുന്നതിലൂടെയും കേരളത്തിലെ മുസ്ളിം സമുധായവും തീവ്രവാദവും ബന്ധിപ്പിക്കാനായി വ്യാജ പ്രൊഫൈലിലൂടെ വിവാദ പത്രം ശ്രമിക്കുന്നു.MUSLIM AGAINST NEWS

ഇസ്ലാമിക പ്രചാരണാര്‍ഥവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ഖത്തറില്‍നിന്ന് വരുന്ന പണമാണ് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ അടിത്തറയെന്ന് എഴുത്തുകാരനും യുക്തിവാദിയുമായ ഹമീദ് ചേന്ദമംഗല്ലുര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉന്നയിച്ച വിമര്‍ശനമാണ്. ഈ മൂലധനത്തിനിന്ന് വളര്‍ന്നാണ് നൂറുകളക്കിന് സകൂളുകളും കോളജുകളും യത്തീംഖാനകളും, മാധ്യമം പത്രവും മീഡിയാവണ്‍ ചാനലുമൊക്കെ അവര്‍ കെട്ടിപ്പൊക്കിയതെന്നും ഹമീദ് ചൂണ്ടിക്കാട്ടുന്നു.’ഖത്തര്‍ ഹവാലയെന്ന്’ ഹമീദ് പേരിട്ടുവിളിക്കുന്ന ഇത്തരം ഫണ്ടിങ്ങാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക നാഡിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എതാണ്ട് സമാനമായ നിലപാടാണ് ഭീകരതക്കെതിരെ പോരാടുന്ന ചതുര്‍രാഷ്ട്രങ്ങളും ഇപ്പോള്‍ ഉന്നയിച്ചിരുക്കുന്നത്.

ജാമാഅത്തെ ഇസ്ലാമിക്ക് മാത്രമല്ല എം.എം അക്‌ബറിന്റെ ‘നിച്ച് ഓഫ് ട്രൂത്തിനും’ പീസ് സ്‌കൂളിനുമൊക്കെ ഖത്തറില്‍നിന്ന് വന്‍തോതില്‍ സാമ്പത്തിക സഹായം വരുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.പീസ് സ്‌കൂളിനെ വിവാദത്തില്‍ കുടുക്കിയ, അപരനെ നരകമായി കാണുന്ന സ്‌കുള്‍ സിലബസും ഖര്‍ദാവിയന്‍ ആശയമാണ്.മറ്റു മതക്കാര്‍ക്കെതിരെ അപലപീനയമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഈ സിലബസിന്റെ പേരില്‍ നടപടിയുണ്ടായതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് മുങ്ങിയ എം.എം അക്‌ബറിനെ ഇപ്പോഴും സംരക്ഷിച്ച് നിര്‍ത്തുന്നതും ഖത്തര്‍ ഹവാലതന്നെയാണ്.ലയനത്തിന് മുമ്പ് മുജാഹിദുകളിലെ ഒരു വിഭാഗത്തിന് ഖത്തര്‍ പണം നിര്‍ബാധം എത്തിയിരുന്നുവെന്നും പരസ്യമായ രഹസ്യമാണ്.

ഇപ്പോഴും ഇവരുടെ പത്രമായ ‘വര്‍ത്തമാനം’ ഏതാനും കോപ്പികള്‍ മാത്രമടിച് പടിച്ചു നിര്‍ത്തുന്നതും തങ്ങള്‍ ഇവിടെ ഇസ്ലാമിക പ്രബോധനമെന്നപേരില്‍ എന്തോ മലമറിക്കുന്നു എന്ന ധാരണ നിലനിര്‍ത്തി ഫണ്ട് നേടാനാണെന്നും അക്ഷേപമുണ്ട്.ഇസ്ലാമിക പ്രബോധനമെന്നപേരില്‍ മതംമാറ്റത്തിന് വരെ തലയെണ്ണി വിദേശത്ത്നിന്ന് കാശുവാങ്ങുന്നവരുണ്ടെന്നത് അതിശയോക്തിയല്ല എന്നും തീവ്രവാതത്തിന്റെ പണത്തില്‍ പങ്കുപറ്റുന്നു എന്നും എഴുതിപിടിപ്പിക്കുന്നു.ഐ.എസില്‍ ചേരാന്‍ വേണ്ടി സിറിയിലേക്ക് പോകുന്ന ആടുമേക്കല്‍ സംഘങ്ങള്‍ക്ക് എവിടെനിന്നാണ് ഫണ്ട് കിട്ടുന്നതെന്നതും ദുരൂഹമാണ്. നിരവധി രാജ്യങ്ങള്‍ ഉള്ള ഈ ശൃഖലയില്‍ ഖത്തറിനെ എകപക്ഷീയമായി കുറ്റപ്പെടുത്താന്‍ അവില്ല. പക്ഷേ ഖര്‍ദാവിയേപ്പോലുള്ളവര്‍ പ്രോല്‍സാഹിപ്പിക്കുന്ന ആശയമാണ് ആടുമേക്കലെന്നത് കാണാതിരുന്നുകൂടാ.എറ്റവും വിചിത്രം വിദേശ രാജ്യങ്ങള്‍ ഭീകരവദ ഫണ്ടിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കുമ്പോള്‍ ഇന്ത്യയിലും കേരളത്തിലും ഇക്കാര്യത്തില്‍ യാതൊരു അന്വേഷണവും ഇല്ലെന്നാണ്. പുതിയ ആഗോള സാഹചര്യത്തിലെങ്കിലും ഈ സാമ്പത്തിക നാഡിയെക്കുറിച്ച് അന്വേഷണം വേണമെന്നാണ് നിഷ്പക്ഷമതികളുടെ ആവശ്യം.മതംമാറ്റലോബി കേരളത്തില്‍ ഇത്രയേറെ ശക്തമാവാന്‍ കാരണം സാമ്പത്തിക താല്‍പ്പര്യമാണെന്ന ആരോപണം നേരത്തെ യുക്തിവദികള്‍ ഉന്നയിച്ചതാണ് എന്നും പറഞ്ഞു വെക്കുന്നതിലൂടെ മുസ്ളിം സമിധായം മൊത്തത്തില്‍ തീവ്രവാദികളൊ മത സ്പര്‍ധ വരുത്തുന്നവരോ എന്നു സംര്‍ദ്ധിക്കുന്നു എന്നും ഒരു മുസ്ളിം സഹോദരന്‍ ആരോപിച്ചു .ഇത്തരം വാര്‍ത്തകളിലൂടെ മറ്റാരേയോ തൃപ്തിപ്പെടുത്താനാണ് വിവാദ ബ്ളോഗ് പത്രം ശ്രമിക്കുന്നത് .

Top