നാല്‍പ്പതു വര്‍ഷം ദുബായില്‍ കഷ്ടപ്പെട്ടു: തിരികെയെത്തി സമ്പാദ്യത്തില്‍ നിന്ന് 10 പേര്‍ക്ക് ഭൂമി ദാനം ചെയ്ത് ഈ ദമ്പതികള്‍

കൊല്ലം: മനുഷ്യത്വം അന്യം നിന്ന് പോകുന്ന ഇക്കാലത്ത് മാതൃകയാകുകയാണ് ഹമ്പതികള്‍. ദുബായില്‍ നാലു പതിറ്റാണ്ടു ജോലി ചെയ്ത് നാട്ടില്‍ സമ്പാദിച്ച ഭൂമിയില്‍ നിന്ന് 50 സെന്റ് പാവപ്പെട്ടവര്‍ക്കു ദാനം ചെയ്യുകയാണ് വേലായുധന്‍ നായരും ഭാര്യ ഓമനയും. ഇവരുടെ കാരുണ്യത്തില്‍ കൃഷിപ്പണിക്കാരായ പത്തു പേര്‍ക്ക് സ്വന്തമായി ഒരുതുണ്ടു ഭൂമിയെന്ന സ്വപ്നം സഫലമാക്കുന്നത്.

ദുബായില്‍ സ്വകാര്യ കമ്പനി ജീവനക്കാരായിരുന്നു ഇരുവരും. ഉദ്യോഗത്തില്‍ നിന്നു വിരമിച്ച് നാട്ടിലെത്തിയിട്ട് കുറേ വര്‍ഷമായി. തങ്ങളുടെ പേരിലുള്ള ഭൂമിയില്‍ ഒരു വിഹിതം അര്‍ഹരായ പത്തു പേര്‍ക്ക് ദാനം ചെയ്യണമെന്ന് തീരുമാനിച്ചപ്പോള്‍ മക്കളായ സജീവ് വി.നായരോടും മനോജ് വി.നായരോടും അഭിപ്രായം ചോദിച്ചു. അവര്‍ക്ക് പൂര്‍ണ സമ്മതം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലമേല്‍ ഉളവുക്കാട് പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പ്രധാന റോഡിനോടു ചേര്‍ന്ന 50 സെന്റാണ് പത്ത് പേര്‍ക്കായി നല്‍കുന്നത്. വെണ്മണി കാവനാട് പ്രസാദക്കുറുപ്പ് (49), താമരക്കുളം ചത്തിയറ സുജാ ഭവനത്തില്‍ രാജേന്ദ്രന്‍ പിള്ള (50 ), വള്ളികുന്നം കാരാഴ്മ പുത്തന്‍വീട്ടില്‍ മോഹനന്‍ നായര്‍ (63), പാലമേല്‍ ഉളവുക്കാട് ജ്യോതി ഭവനത്തില്‍ പ്രസന്നകുമാരി (57), ഉളവുക്കാട് അശ്വതിയില്‍ സോമനാഥക്കുറുപ്പ് (53) എന്നിവര്‍ക്കുള്ള വസ്തുവിന്റെ രജിസ്‌ട്രേഷന്‍ നൂറനാട് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തി. ബാക്കി അഞ്ചു പേര്‍ക്ക് ഭൂമി കൈമാറാനുള്ള എഴുത്തുകുത്തുകള്‍ നടക്കുന്നു.

Top