ക്രൈം ഡെസ്‌ക്
ചെന്നൈ: മോഷണക്കേസിൽ പിടിയിലായ യുവാവിനെ ചോദ്യം ചെയ്ത പൊലീസ് സംഘം യഥാർഥത്തിൽ ഞെട്ടുകയായിരുന്നു. മോഷണത്തിന്റെ കൂടുതൽ തെളിവുകൾ ലക്ഷ്യമിട്ട് മൊഴിയെടുത്ത പൊലീസിനെ ഞെട്ടിച്ച് അൻപതു യുവതികളെ പീഡിപ്പിച്ച കഥയാണ് ആ യുവാവ് വെളിപ്പെടുത്തിയത്. കവർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത് വെറുമൊരു കളളൻ മാത്രമല്ല നിരവധി സ്ത്രികളെ പീഡിപ്പിച്ച കേസിലെ പീഡനവീരനാണെന്ന സത്യം പോലീസ് അറിയുന്നത്. മോഷണ ശേഷം പീഡനം നടത്തുന്നതാണ് ഇയാളുടെ രീതി.
കൃഷ്ണഗിരി ജില്ലയിലെ മാത്തൂർ സ്വദേശിയായ മദൻ അരിവാളനെയാണ് പോലീസ് മോഷ്ണ കേസിന് അറസ്റ്റു ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രതിയുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സോഫ്റ്റ് വെയർ എൻഞ്ചിനീയർ ആയ മദൻ സ്ത്രീകളുമായി അടുപ്പത്തിലാകുന്നത് പഞ്ചാര വാക്കുകൾ പറഞ്ഞാണ്. പിന്നീട് ഫോണിലൂടെ സംസാരിച്ച് സ്ത്രീകളെ കുപ്പിയിലാക്കും. അതിന് ശേഷം പെൺകുട്ടിയുടെ ചിത്രങ്ങളും ഫോൺ റെക്കോർഡുകളും ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യും. ഇങ്ങനെ മദൻ പീഡിപ്പിച്ചത് അമ്പതോളം സ്ത്രീകളെ. കല്യാണം കഴിഞ്ഞ സ്ത്രീകളാണ് ഇയാളുടെ വലയിൽ വീണ ഭൂരിഭാഗം പേരും.തനിക്ക് വഴങ്ങി തന്നില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയുമൊക്കെ ഭർത്താവിനെയും കുടുംബത്തേയും കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്തിരുന്നത്.
സ്ത്രീകൾ മാത്രം ഉളള വീട്ടിൽ കയറി പേരും അഡ്രസും ചോദിച്ച് അടുപ്പത്തിലാവുകയാണ് ഇയാളുടെ രീതി. ഇരുപത്തെട്ടുകാരനായ മദൻ ബ്ലാക്ക് മെയിൽ ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങളും ഇരുപത് മിനിറ്റ് നീളമുളള വോയിസ് റെക്കോർഡുകളും മൊബൈലിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറയുന്നു. മദൻ അറസ്റ്റിലായതോടെ ഇയാൾക്കെതിരെ ബ്ലാക്ക്മെയിൽ കേസിൽ പരാതിയുമായി നിരവധി സ്ത്രീകളാണ് എത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് പറയുന്നു.