ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഭര്‍ത്താവ്; കയ്യോടെ പിടികൂടി ബന്ധുക്കള്‍

 

 

ഭാര്യ മരിച്ച് മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബന്ധുക്കള്‍ പിടികൂടി. സിംബാബ്‌വെയിലെ പ്രാന്തപ്രദേശമായ ഗ്വേരു സ്വദേശിയായ ലൂസിയസ് ചിറ്റുരുമനിയെയാണ് ലൈംഗിക ബന്ധത്തിനിടെ ബന്ധുക്കള്‍ പിടികൂടിയത്. ലൂസിയസിന്റെ ഭാര്യ സിബോന്‍ഗൈല്‍ മെത്വ അസുഖബാധിതയായിട്ടാണ് മരിച്ചത്. സിബോന്‍ഗൈലിന്റെ നാടായ ചിരേദ്‌സിയിലായിരുന്നു മൃതദേഹം അടക്കം ചെയ്തത്. മരണാനന്തരചടങ്ങുകള്‍ക്കായി ലൂസിയസ് ഇവിടേക്ക് എത്തിയത് ഒരു സ്ത്രീക്കൊപ്പമായിരുന്നു. സഹോദരിയാണെന്നായിരുന്നു എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അന്ന് രാത്രി ഇരുവരും ഗസ്റ്റ് റൂമില്‍ ഉറങ്ങാന്‍ കയറി. കൂടുതല്‍ പേര്‍ ഗസ്റ്റ് റൂമില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഗസ്റ്റ് റൂമിലേക്ക് മറ്റാരും പോയതുമില്ല. എല്ലാവരും ഉറങ്ങി പുലര്‍ച്ചെയോടെയാണ് ഇരുവരും സെക്‌സില്‍ ഏര്‍പ്പെട്ടത്. പുകവലിക്കുന്നതിനായി ഒരു ബന്ധും ഗസ്റ്റ് റൂമിന്റെ പുറത്ത് നില്‍ക്കുമ്പോള്‍ അകത്ത് നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു. കാര്യം മനസിലാക്കിയ ആള്‍ ഉടന്‍ തന്നെ മറ്റ് ബന്ധുക്കളെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. ബന്ധുക്കള്‍ അകത്ത് കയറി രണ്ട് പേരെയും കയ്യോടെ പിടികൂടി. തുടര്‍ന്ന് ഇരുവരെയും തെരുവിലൂടെ അര്‍ദ്ധനഗ്നരാക്കി നടത്തിച്ചു. ലൂസിയസ് കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും മരിച്ച ഭാര്യയോട് ചെയ്ത അനീതിയാണെന്നും അടുത്ത ബന്ധുവായ ഗ്രേസ് മെത്വ പറഞ്ഞു. ”എന്റെ അങ്കിള്‍ ചെയ്തത് ശരിക്കും നാണംകെട്ട പ്രവര്‍ത്തിയാണ്”, മറ്റൊരു ബന്ധുവായ ഹുംബ ചായ്വോ പറഞ്ഞു.

Top