കുഞ്ഞ് തന്റെ അമ്മയെ ആദ്യമായി കാണുന്ന കാഴ്ചയുടെ വീഡിയോ വൈറലാവുന്നു

ലണ്ടന്‍ : അമ്മയെ ആദ്യമായി കാണുന്ന കാഴ്ച വൈകല്യമുള്ള കുരുന്നിന്റെ പ്രതികരണം വൈറലാകുന്നു. വിദേശ ദമ്പതികളായ ഡേവിഡിന്റെയും ഭാര്യയുടെയും പിഞ്ചു കുഞ്ഞാണ് പിറന്ന് നാല് മാസത്തിന് ശേഷം മാതാവിനെ കണ്ടത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ കുരുന്നിന്റെ നിഷ്‌കളങ്കമായ പ്രതികരണം. ലിയോ എന്ന് വിളിക്കുന്ന ലിയോപോള്‍ഡ് വില്‍ബര്‍ റിപ്പോണ്‍ഡ് എന്ന കുരുന്നിന്റെ പ്രതികരണമാണ് വൈറലായത്. ഒരു കുഞ്ഞ് ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്ന നിമിഷമാണ് ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷം.

എന്നാല്‍, ഡേവിഡിനും ഭാര്യക്കും തങ്ങളുടെ പൊന്നോമനയുടെ പുഞ്ചിരി കാണാന്‍ കഴിഞ്ഞത് അവന്‍ ജനിച്ച നാലു മാസങ്ങള്‍ക്ക് ശേഷമാണ്. അത് അവിസ്മരണീയമാവുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ് ആ പാല്‍പുഞ്ചിരി. 39കാരനായ ഡേവിഡിന്‍െറ മകനാണ് ലിയോ എന്നു വിളിക്കുന്ന ലിയോപോള്‍ഡ് വില്‍ബര്‍ റിപോണ്‍ഡ്. ഒക്ലോകട്ടേനിയസ് ആല്‍ബിനിസം എന്ന അപൂര്‍വ രോഗത്തിനിരയാണ് ലിയോ. കാഴ്ചവൈകല്യമാണ് ഈ രോഗത്തിന്‍െറ ലക്ഷണം. മങ്ങിയ കാഴ്ചയായിരിക്കും ഈ കുട്ടികള്‍ക്കുണ്ടാവുക. ഡേവിഡും കുടുംബവും നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ലോസ് ആഞ്ജലസില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ഓഫ്താല്‍മോളജിസ്റ്റ് കെന്നത്ത് റൈറ്റ് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഒരു ഗ്ളാസ് കുട്ടിക്ക് സമ്മാനിച്ചു. ഈ ഗ്ളാസാണ് ലിയോയുടെ കാഴ്ചവൈകല്യം മാറ്റിയത്. നോര്‍മല്‍ ലെന്‍സോടുകൂടിയ ഗ്ളാസാണ് ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റബര്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സ്ക്രൂവോ കൂര്‍ത്ത അരികുകളോ ഇല്ല. ഡേവിഡിന്‍െറ കുടുംബ സുഹൃത്തുക്കളെയെല്ലാം വിളിച്ചു കൂട്ടിയ ശേഷമാണ് ലിയോയെ ആദ്യമായി ഗ്ളാസ് ധരിപ്പിച്ചത്. ആദ്യം ലിയോക്ക് ചെറിയൊരു കണ്‍ഫ്യൂഷനുണ്ടായി. പിന്നീട് അമ്മയുടെ ഹണി എന്ന വിളി കേട്ടപ്പോള്‍ അവന്‍ അമ്മയെ നോക്കി പുഞ്ചിതൂകി. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്ന് ഡേവിഡ് പറഞ്ഞു. വാഷിങ്ടണ്‍ സ്റ്റേറ്റ്സിലെ വൂഡിന്‍വില്ലിലാണ് ഈ കുടുംബം താമസിക്കുന്നത്.
ഒ​ക്ലോകട്ടേനിയസ് ആല്‍ബിനിസം എന്ന അപൂര്‍വ രോഗം ബാധിച്ചാണ് കുരുന്ന് ലിയോയ്ക്ക് കാഴ്ച വൈകല്യം ബാധിച്ചത്. ഒക്ലേകട്ടേനിയസ് ആല്‍ബിനിസം ബാധിച്ച കുട്ടികള്‍ക്ക് മങ്ങിയ കാഴ്ച മാത്രമേ ഉണ്ടാകൂ. നാല് മാസത്തിനിടെ നിരവധി ചികിത്സകള്‍ ചെയ്‌തെങ്കിലും ലിയോയ്ക്ക് കാഴ്ച ലഭിച്ചില്ല. ഒടുവില്‍ ലോസാഞ്ചല്‍സിലെ ഒരു നേത്രരോഗ വിദഗ്ദ്ധനാണ് ലിയോയ്ക്ക് കാഴ്ച സമ്മാനിച്ചത്.ഈ ഗ്ലാസാണ് കുരുന്ന് ലിയോയ്ക്ക് കാഴ്ച സമ്മാനിച്ചത്. ഡേവിഡ് തന്റെ കുടുംബ സുഹൃത്തുക്കളെയെല്ലാം വിളിച്ചു കൂട്ടിയ ശേഷമാണ് ലിയോയ്ക്ക് ഗ്ലാസ് സമ്മാനിച്ചത്. ആദ്യം ഗ്ലാസ് ധരിച്ചപ്പോള്‍ ചെറിയ ഒരു കണ്‍ഫ്യൂഷന്‍ സൃഷ്ടിച്ചുവെങ്കിലും അമ്മയുടെ വിളി കേട്ടതോടെ അവന്‍ എല്ലാവരെയും തിരിച്ചറിഞ്ഞു.

Top