യോഗിയുടെ യുപിയില്‍ ദലിത് കുടുംബത്തെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് നഗ്നരാക്കി അമ്മയെ ബലാത്സംഗം ചെയ്തു; പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് ആരോപിച്ചാണ് ക്രൂരത

ഭഗ്പാട്ട്: പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്നാരോപിച്ച് മുസാഫര്‍നഗറില്‍ ദലിത് കുടുംബത്തെ നഗ്നരാക്കി മര്‍ദ്ദിച്ച് അമ്മയെ ബലാത്സംഗം ചെയ്തു. 45 വയസുകാരിയായ ദലിത് സ്ത്രീയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ആള്‍ക്കൂട്ടമാണ് വിധി നടപ്പിലാക്കിയത്.

ഉത്തര്‍പ്രദേശില്‍ ഷംലി നോജാല്‍ ഗ്രാമത്തില്‍ കുടുംബത്തെ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിക്കപ്പെടുന്ന യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും സഹോദരി ഭര്‍ത്താവിനെയുമാണ് ഒരു കൂട്ടമാളുകള്‍ വിളിച്ചുവരുത്തി തടവിലാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളുടെ ബന്ധുകൂടിയായ ചിലര്‍ ഫോണില്‍ വിളിച്ച് അവരുടെ വീടുവരെ വരണമെന്നും നിങ്ങളുടെ മകനേയും ഞങ്ങളുടെ മകളേയും കാണാതായി എന്നും നിങ്ങള്‍ വന്ന ശേഷം അവരെ അന്വേഷിക്കാമെന്നും പറയുകയായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. ഇതുപ്രകാരം സ്ഥലത്തെത്തിയ കുടുംബാംഗങ്ങളെ തടവിലാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും സ്ത്രീയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പിന്നീട് സ്ത്രീയുടെ മകന്‍ ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തിയത്. തങ്ങളുടെ മൂത്ത മകന്‍ അഞ്ച് വര്‍ഷം മുന്‍പ് വീടുവിട്ടുപോയതാണെന്നും അവനെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരറിവുമില്ലെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. നേരത്തെ അവന്‍ ഇപ്പോള്‍ തങ്ങളെ ആക്രമിച്ച ബന്ധുവിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും എന്നാല്‍ പിന്നീട് അവിടെ നിന്ന് പോകുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കുടുംബാംഗങ്ങളുടെ പരാതിയില്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകല്‍, അനധികൃതമായി തടവില്‍ പാര്‍പ്പിക്കല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Top