തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

റിയാദ്: ഇസ്ലാമിക ശരീഅത്ത് നിയമം നിലനില്‍ക്കുന്ന സൗദി അറേബ്യയില്‍ വ്യാഴാഴ്ച തീവ്രവാദ കേസുകളില്‍ പ്രതിയായ 37 ഷിയാ വംശജരുടെ തലവെട്ടിയതായി റിപ്പോര്‍ട്ട്. തീവ്രവാദ നിലപാടുള്ളവരോടുള്ള സന്ദേശമെന്ന നിലയില്‍ ഇതില്‍ ചിലരുടെ തലകള്‍ കമ്പിയില്‍ കുത്തി നിരത്തുകളില്‍ പ്രദര്‍ശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വാഷിംഗ്ടണില്‍ ഗള്‍ഫ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അലി അല്‍അഹമ്മദ് എന്നയാളെയും വധിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെ ന്യൂനപക്ഷമായ ഷിയാ വിഭാഗങ്ങളെ കൂട്ടത്തോടെ വധിച്ചത് ഇറാനുമായുള്ള നിലവിലെ തര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ടെന്ന് അന്താരാഷ്ട്ര രംഗത്തെ വിദഗ്ദര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016ല്‍ 47 പേരെ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് വധിച്ചതിന് ശേഷം ആദ്യമായാണ് സൗദി ഇത്രയും പേരെ ഒരുമിച്ച് തലവെട്ടുന്നത്. 1980ന് ശേഷം ഇത്രയും പേരെ ഒരുമിച്ച് വധിച്ചത് അന്ന് ഏറെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പല മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാരെ സര്‍ക്കാരിനെതിരെയും രാജകുടുംബത്തിനെതിരെയും സംസാരിച്ചുവെന്ന പേരില്‍ കൊലപ്പെടുത്തുകയാണെന്നാണ് ഇവരുടെ ആരോപണം.

പ്രമുഖ ഷിയാ പണ്ഡിതനുള്‍പ്പെടെ ഉള്ളവരെ വധിച്ചത് അന്ന് പാകിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിഷേധത്തിനും കാരണമായിരുന്നു. പിന്നാലെ തെഹ്റാനിലെ സൗദി എംബസി അടച്ചുപൂട്ടുകയും ചെയ്തു. ഇതിന് ശേഷം വഷളായ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇതുവരെ പുനസ്ഥാപിക്കാന്‍ ആയിട്ടില്ല. ഇതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍.

Top