ദീപയ്ക്ക് നഷ്ടം പാര്‍ലമെന്റ് സീറ്റ്!! പ്രണയത്തില്‍ വീണ പതിനാറുകാരിയെന്ന് കരുതുന്നത് തെറ്റെന്നും വിലയിരുത്തല്‍

കവിത മോഷ്ടിച്ച് അധ്യാപകരുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച ദീപ നിശാന്തിന് ഒരൊറ്റ വിവാദം നഷ്ടമാക്കിയത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സീറ്റ്. ദീപയെ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിലെ ഒരുവിഭാഗത്തിന് പദ്ധതിയുണ്ടായിരുന്നു. ദീപയ്ക്കും ഇക്കാര്യത്തില്‍ വിരോധമില്ലായിരുന്നു. അതിനിടെയാണ് കവിതാ വിവാദത്തില്‍ ദീപയ്ക്ക് അടിതെറ്റുന്നത്.

ഇതിനിടെ ദീപ നിശാന്തിന് കവിതാ മോഷണ വിഷയത്തില്‍ ന്യായീകരിച്ച് എത്തുന്നവരെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. അധ്യാപകരും സാഹിത്യരംഗത്തുള്ളവരുമാണ് വിമര്‍ശനവുമായി എത്തുന്നത്. കവിത മോഷ്ടിച്ച ആള്‍ എങ്ങനെ കുട്ടികളെ പഠിപ്പിക്കുമെന്നാണ് പലരും ചോദിക്കുന്നത്. സാഹിത്യകാരിയും കോളജ് അധ്യാപികയുമായ റോസി തമ്പി രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപാ നിശാന്തിനെ പ്രണയത്തില്‍ വീണു പോയ പതിനാറുകാരിയായി ചിത്രീകരിക്കുന്ന ഈ രീതിയാണ് ശരിക്കും സ്ത്രീവിരുദ്ധമെന്നും ഈ സ്ത്രീ മുതിര്‍ന്നവളാണ്, പൌരിയാണ്, അദ്ധ്യാപികയാണ് അതിലുപരി ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ കഴിയേണ്ടവളാണ് എന്നും ജെ ദേവിക. ശരിക്കും, ഈ ചെയ്തി അവരുടെ സര്‍വിസ് റെക്കോഡില്‍ വരേണ്ടതാണ്.

സ്ത്രീകള്‍ ധാര്‍മ്മികബാദ്ധ്യത ചുമക്കാന്‍ കഴിവില്ലാത്ത വികാരജീവികളാണെന്ന ആ പിതൃമേധാവിത്വ ധാരണയെ കൂട്ടുപിടിച്ച് അവരെ രക്ഷിക്കാന്‍ നോക്കരുതെന്നും ദേവിക പറയുന്നു. ദീപ നിശാന്തിനി പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്.

ദീപാ നിശാന്തിനെ മാപ്പാക്കണമെന്നു പറയുന്നവര്‍ ഉണ്ടാക്കുന്ന ഓക്കാനം സംഘികളുടെ രോഷത്തെക്കാള്‍ അസഹനീയമാണെന്നും ദേവിക കൂട്ടിച്ചേര്‍ത്തു. ആ നിലയിലേക്കു സ്വയമിങ്ങനെ താഴാന്‍ നിങ്ങള്‍ക്ക് നാണമില്ലേ, ദീപാ നിശാന്ത്? എന്നും ഇവര്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇവരുടെ വിമര്‍ശനം. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ദീപാ നിശാന്തിനെ പ്രണയത്തില്‍ വീണു പോയ പതിനാറുകാരിയായി ചിത്രീകരിക്കുന്ന ഈ രീതിയാണ് ശരിക്കും സ്ത്രീവിരുദ്ധം. സ്ത്രീകള്‍ ധാര്‍മ്മികബാദ്ധ്യത ചുമക്കാന്‍ കഴിവില്ലാത്ത വികാരജീവികളാണെന്ന ആ പിതൃമേധാവിത്വ ധാരണയെ കൂട്ടുപിടിച്ച് അവരെ രക്ഷിക്കാന്‍ നോക്കരുത്.

ഈ സ്ത്രീ മുതിര്‍ന്നവളാണ്. പൌരിയാണ്. അദ്ധ്യാപികയാണ്. ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ കഴിയേണ്ടവളാണ്. ശരിക്കും, ഈ ചെയ്തി അവരുടെ സര്‍വിസ് റെക്കോഡില്‍ വരേണ്ടതാണ്. നല്ലകുട്ടികളിക്കുന്ന സ്ത്രീകള്‍ക്കു മാത്രം അതൊന്നും ബാധകമല്ലെന്നു വന്നുകൂട.

സ്ത്രീയെ ആധുനികസമൂഹത്തിലേക്കു പാകപ്പെടുത്തേണ്ട ഉത്തരവാദിത്വം സാമൂഹ്യപരിഷ്‌കാക്കാരികളായ പുരുഷനാണെന്ന ധാരണ വ്യാപകമായ 1920-20കളില്‍ പലരും ഉന്നയിച്ച ആശയമാണ്,
ഉത്തമസ്ത്രീ അവസാനവിശകലനത്തില്‍ കുട്ടിയാണെന്നത്. അതായത് സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ ഭര്‍ത്താവ് നിരന്തരം വളര്‍ത്തിയെടുക്കേണ്ടവള്‍.

അന്നാ ചാണ്ടി 1930കളില്‍ തിരുവിതാംകൂറില്‍ സ്ത്രീകളെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയിരുന്ന ചട്ടത്തിനെതിരെ സംസാരിച്ചത് ഈ കൊച്ചുകുട്ടിയാക്കല്‍ സ്ത്രീകളെ രണ്ടാംകിടക്കാരാക്കുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്.

ധാര്‍മ്മികബാദ്ധ്യത താങ്ങാനാവുന്ന സ്ത്രീകള്‍ക്കേ അത്മാഭിമാനമുണ്ടാവൂ. എന്നാല്‍ അതുള്ളവരെ മലയാളിപുരുഷന്മാര്‍ക്കു പൊതുവെ ഭയമാണ്. ദീപാ നിശാന്തിനെ മാപ്പാക്കണമെന്നു പറഞ്ഞ് പോസ്റ്റിടുന്നവര്‍ ദയവുചെയ്ത് എന്നെ അണ്‍ഫ്രണ്ട് ചെയ്യണം. നിങ്ങള്‍ ഉണ്ടാക്കുന്ന ഓക്കാനം സംഘികള്‍ ഉണ്ടാക്കുന്ന രോഷത്തെക്കാള്‍ അസഹ്യമാണ്.

ആ നിലയിലേക്കു സ്വയമിങ്ങനെ താഴാന്‍ നിങ്ങള്‍ക്ക് നാണമില്ലേ, ദീപാ നിശാന്ത്? പ്രത്യേകിച്ച് ആണധികാരികള്‍ക്കു രുചിക്കാത്ത വിധത്തില്‍ സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെല്ലാം വ്യാപകമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തില്‍. 1990കള്‍ക്കു മുന്‍പുണ്ടായിരുന്ന സ്ത്രീശബ്ദശൂന്യതയിലേക്കു കേരളത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന ഈ നാട്ടില്‍.

ഇവരും ഈ ചിത്രനും വളര്‍ന്നതിന് ഉത്തരവാദി ഇവിടുത്തെ മീഡിയോക്കറായ വായനാസമൂഹവും കൂടിയാണ്. കേരളത്തിലിന്ന് മീഡിയോക്കര്‍ എഴുത്തിന് വലിയ വിപണിയുണ്ട്. അതിന് സ്ത്രീരൂപവും പുരുഷരൂപവും ഉണ്ട്, അവയില്‍ ലിംഗപ്രത്യേകതകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് പഠിക്കേണ്ട വിഷയമാണ്. കേരളത്തില്‍ പുരുഷാധികാരവിരുദ്ധ ആത്മപ്രകാശനത്തിന്റെ മുഖ്യവാഹനമായിരുന്ന ആത്മകഥയെ നിസ്സാരവത്ക്കരിച്ചുകൊണ്ടുള്ള എഴുത്താണ് മീഡിയോക്കര്‍ പെണ്ണെഴുത്ത് (ഈ വാക്കുണ്ടാക്കിയവര്‍ ദയവായി ക്ഷമിക്കുക) ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.

സാഹിത്യവിമര്‍ശനത്തിന് സ്വന്തം പിതൃമേധാവിത്വപ്പട്ടം അഴിച്ചുവച്ച് സ്വയം പുനര്‍നിര്‍മ്മിക്കാനായിട്ടില്ല, 1980കള്‍ക്കു ശേഷം. അതുകൊണ്ട് വിപണിയാണ് സാഹിത്യത്തെ നിര്‍ണ്ണയിക്കുന്നത്, മറക്കരുത്.

Top