നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിനെ കുടുക്കിയത് സെൻകുമാർ; ഉടൻ അറസ്റ്റിലേയ്ക്കു നീങ്ങാൻ നിർദേശം: സെ്ൻകുമാർ മറികടന്ന് പിണറായിയുടെ നിർദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇഴഞ്ഞു നീങ്ങിയ അന്വേഷണം അതിവേഗം പുരോഗമിച്ചത് ഡിജിപി ടി.പി സെൻകുമാറിന്റെ ഇടപെടലിനെ തുടർന്ന്്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിലെ ഒരു വിഭാഗവും ഇടപെട്ട് ദിലീപിനെതിരായ അന്വേഷണം ഒതുക്കാനുള്ള ശ്രമം നടത്തിയതിനിടെയാണ് സെ്ൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അപ്രതീക്ഷിതമായ നീക്കത്തിലൂടെ കേസിനു പിന്നിലെ ഗൂഡാലോചന അന്വേഷണം ആരംഭിച്ചത്. ഇതോടെ സംസ്ഥാന സർക്കാരും സിനിമയിലെ സംഘടനകളും പ്രതിരോധത്തിലായി.
ഏപ്രിൽ 20ന് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ ഗുരുതര പരാതിയിൽ പൊലീസിന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വൈകിയതിന് യുക്തിസഹമായ മറുപടി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും ഇപ്പോൾ കഴിയുന്നില്ല. ഇതിനിടെയാണ് ദിലീപിനെതിരായ അന്വേഷണം ഊർജിതമാക്കാൻ സംസ്ഥാന പൊലീസ് മേധാവി സെൻകുമാർ തന്നെ നേരി്ട്ട് രംഗത്തെത്തിയിരിക്കുന്നത്.  നടൻ ദിലീപ് പൊലീസ് മേധാവിയായിരുന്ന ലോക് നാഥ് ബഹ്റക്കു നേരിട്ട് നൽകിയ പരാതിയിൽ ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നത് ഏറെ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുഹൃത്തും സംവിധായകനുമായ നാദിർഷയെ വിഷ്ണു വിളിച്ച് ഒന്നര കോടി ആവശ്യപ്പെട്ടതും വാട്സ്ആപ്പ് വഴി ഡ്രൈവർക്ക് ലഭിച്ച കത്തിന്റെ കോപ്പിയും സഹിതമാണ് ദിലീപ് ഡിജിപി ലോക് നാഥ് ബഹ്റക്ക് പരാതി നൽകിയിരുന്നത്.

ഈ പരാതി നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്യേഷണത്തിന് നേതൃത്വം നൽകിയ ക്രൈം ബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കാശ്യപിന് കൈമാറിയെന്ന് മുൻ ഡിജിപി ലോക് നാഥ് ബഹ്റ  തന്നോട് പിന്നീട് പറഞ്ഞെന്ന് കഴിഞ്ഞ ദിവസം ദിലീപ് വെളിപ്പെടുത്തിയിരുന്നു.

പൊലീസിന് പെട്ടന്ന് തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത് സത്യം പുറത്തു കൊണ്ടുവരാൻ പറ്റുമായിരുന്ന കേസിൽ അണിയറയിൽ വലിയ അട്ടിമറി നടന്നു എന്ന് തോനിക്കുന്ന തരത്തിലാണ് ഈ പരാതിയിൽ തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇത് എന്തിനുവേണ്ടിയായിരുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

ഓഡിയോ സംഭാഷണത്തിൽ വിഷ്ണു പറയുന്ന നടൻ മോഹൻലാലിന്റെ വലംകൈയ്യും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ, നടൻ പ്രിഥ്വിരാജ്, നടി പൂർണ്ണിമ എന്നിവരെ ചോദ്യം ചെയ്യുന്നതിൽ നിന്നും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ദിലീപിന്റെ പരാതിയിൽ തുടർ നടപടി ഉണ്ടാകാതിരുന്നതെന്ന സംശയമുണ്ടാക്കുന്നതാണ് ഈ നടപടി.
അതല്ലെങ്കിൽ ദിലീപ് നൽകിയ പരാതി പോലും ‘തിരക്കഥ’യാവാനും ഉന്നത പോലീസ് തലപ്പത്ത് നടന്ന ‘ധാരണ’യുടെ പുറത്താകാനുമാണ് സാദ്ധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. വിഷ്ണുവിനെപ്പോലെ ഒരു ക്രിമിനൽ കേസ് പ്രതിയെ പിടികൂടി നടപടി എടുക്കാതിരിക്കാൻ പോലീസ് മറ്റ് എന്തുകാരണങ്ങൾ പറഞ്ഞാലും ബോദ്ധ്യപ്പെടുന്നതല്ലെന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണി തനിക്ക് വന്ന ബ്ലാക്ക്മെയിൽ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തതും നാദിർഷ നൽകിയ ഓഡിയോ റെക്കോർഡിനൊപ്പം പൊലീസിന് ദിലീപ് കൈമാറിയിരുന്നു. വിഷ്ണു വഴിയാണ് കത്ത് വന്നതെന്നതും ഈ ഓഡിയോ സംഭാഷണത്തിൽ പറയുന്നുണ്ട്. ‘വ്യക്തമായ ഗൂഢാലോചന’ നടൻ ദിലീപിനെതിരെ നടന്നു എന്ന് സംഭാഷണത്തിൽ നിന്നും വ്യക്തമാണ്. തന്നെ വിളിക്കേണ്ട എന്ന് പല തവണ അപ്പുണ്ണി പറഞ്ഞിട്ടും ഫോൺ ചെയ്തയാൾ നിർബന്ധിക്കുന്നത് ഇതിൽ നിന്നും വ്യക്തമാണ്. ഡിജിപി സ്ഥാനത്ത് നിന്നും ലോക് നാഥ് ബഹ്റ മാറി സെൻകുമാർ വന്നതിനെ തുടർന്നാണ് ഇപ്പോൾ കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായതും വിഷ്ണു പിടിയിലായതും.

പ്രത്യേക അന്യേഷണത്തിന് നേതൃത്വം നൽകിയ എ.ഡി.ജി.പി ബി.സന്ധ്യ രഹസ്യമായി കൊച്ചിയിലെത്തി ആക്രമിക്കപ്പെട്ട നടിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത് പൊലീസ് ഉന്നതരെ പോലും ഞെട്ടിച്ചിരുന്നു.

സെൻകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ പൊലീസ് നീക്കമെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയില്ലന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞതും ബഹ്റ മാറിയതും വിലയിരുത്തുമ്പോൾ പൊലീസിന്റെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.

30ന് സെൻകുമാർ സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞാൽ അത് സെൻകുമാറിനെ സംബന്ധിച്ച് വൻ നേട്ടമാകും.

ആഭ്യന്തര വകുപ്പിനും ലോക് നാഥ് ബഹ്റക്കും ഒരു ‘തിരിച്ചടി’ വിരമിക്കുന്നതിനു മുൻപ് നൽകാൻ സെൻകുമാർ ബ്ലാക്ക് മെയിൽ കേസ് ആയുധമാക്കുന്നതായാണ് ബഹ്റ അനുകൂലികൾ സംശയിക്കുന്നത്.

ദിലീപിന്റെ പരാതി കിട്ടിയ ഉടനെ പൊലീസ് കർശന നടപടി സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യം സർക്കാർ കേന്ദ്രങ്ങളും വളരെ ഗൗരവമായി തന്നെയാണ് ഇപ്പോൾ കാണുന്നത്.

Top