ചൈനയുടെ യുദ്ധ നീക്കം തടയാന്‍ മോദിയുടെ തന്ത്രം; ധോല സാദിയ പാലം ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നേറ്റത്തിന്

ന്യൂഡല്‍ഹി: ചൈനയെ ഞെട്ടിച്ച് ഇന്ത്യയുടെ പുതിയ നീക്കം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. അരുണാചലിനുവേണ്ടി എന്നും രഹസ്യനീക്കം നടത്തുന്ന ചൈനയ്ക്കുള്ള കടുത്ത മറുപടിയാണ് ഇന്ത്യയുടെ പുതിയ പാലം. ഇതോടെ ചൈനീസ് നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യായ്ക്കാകും.

അസംഅരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ധോല സദിയ പാലത്തിലൂടെ ഇന്ത്യന്‍ സൈന്യത്തിന് കുതിച്ചെത്താം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുണാചലിനെ ലക്ഷ്യമിട്ട് ചൈന സൈനിക നീക്കത്തിന് മുതിര്‍ന്നാണ് കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാകും. അസമില്‍ നിന്ന് അരുണാചലിലേക്ക് പോകാന്‍ കൃത്യമായ വഴികളില്ലായിരുന്നു. ബ്രഹ്മപുത്രയെ മറികടന്ന് മാത്രമേ അവിടെ എത്താന്‍ കഴിയൂ. പുതിയ പാലത്തിലൂടെ ഇത് മാറുകയാണ്. അതുകൊണ്ട് കൂടിയാണ് ഗതാഗതം മാത്രമല്ല ലക്ഷ്യമെന്ന വിലയിരുത്തലെത്തുന്നത്.

ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത്തിനു കുറുകെയാണാണു ധോല സദിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. അസമിലെ ധോലയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ സദിയയിലേക്കാണ് പാലം പണിതിരിക്കുന്നത്. നേരത്തേ, ഇതുവഴി ബ്രഹ്മപുത്ര നദി കടക്കണമെങ്കില്‍ പകല്‍ സമയത്തെ ഫെറി കടത്ത് വഴി മാത്രമേ സാധിക്കുമായിരുന്നുള്ളൂ. പ്രളയകാലത്ത് ഇതും അസാധ്യമായിരുന്നു.

അപ്പര്‍ അസമും കിഴക്കന്‍ അരുണാചല്‍ പ്രദേശും തമ്മില്‍ 24 മണിക്കൂറും ബന്ധം സ്ഥാപിക്കാന്‍ ധോല സദിയ പാലത്തിനാകും. അതായത് ഇനി രാത്രിയും അസമില്‍ നിന്ന് അരുണാചലിലേക്ക് പോകാം. അസമിലെ ദേശീയപാത 37ലെ റുപായിയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ ദേശീയപാത 52ലെ മേക റോയിങ്ങിലേക്കുള്ള ദൂരം ചുരുക്കാനാകും. നിലവില്‍ ആറു മണിക്കൂര്‍ എടുത്തിരുന്ന യാത്ര ഒരു മണിക്കൂറായി ചുരുങ്ങും.

അസമില്‍നിന്ന് അരുണാചലില്‍ എത്താന്‍ കൃത്യമായ ഒരു പാതയില്ലായിരുന്നു. എന്നാലിപ്പോള്‍ അതിനും പരിഹാരമായിരിക്കുന്നു. രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല സദിയ പാലത്തിന് ഒന്‍പതര കിലോമീറ്ററാണു നീളം. അസംഅരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ചൈനീസ് അധിനിവേശത്തെ ചെറുക്കാനുള്ള നടപടികളുടെ ഒരു ഭാഗവുമാണ് പാലം.

ചൈനയുടെ നീക്കമറിഞ്ഞാല്‍ അതി വേഗം സൈന്യത്തെ അരുണാചലില്‍ എത്തിക്കാന്‍ ഇന്ത്യയ്ക്കാകും. ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാലം, ടാങ്ക് അടക്കമുള്ള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമാകും വിധമാണു നിര്‍മ്മിച്ചിരിക്കുന്നത്. കുറഞ്ഞത് 60 കിലോ ടണ്‍ ഭാരമുള്ള സൈനിക ടാങ്ക് വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് നിര്‍മ്മാണം. അടിയന്തര സാഹചര്യത്തില്‍ അസമില്‍നിന്ന് ഇനി സൈന്യത്തിനു കരമാര്‍ഗം അരുണാചല്‍ പ്രദേശിലെത്താനുള്ള സമയത്തില്‍ ഗണ്യമായ കുറവു വരും.

സൈന്യം അരുണാചലിലേക്കു പോകാനുപയോഗിക്കുന്ന വഴിയായ ധിന്‍ജന്‍ ഡിവിഷനില്‍നിന്ന് അരുണാചല്‍ പ്രദേശിലെ തേസുവിലേക്കു കുറഞ്ഞത് 10 മണിക്കൂറാണ് യാത്രയ്ക്കു വേണ്ടത്. 250 കിലോമീറ്ററാണ് റോഡ് ദൂരം. തേസുവിലെത്തിയിട്ടുവേണം അതിര്‍ത്തിയിലേക്കു നീങ്ങാന്‍. പുതിയ പാലം വന്നതിലൂടെ സൈന്യത്തിന്റെ യാത്രാസമയം മൂന്ന് നാലു മണിക്കൂറായി ചുരുങ്ങും. സൈന്യത്തിന്റെ കൂടി ദീര്‍ഘകാല ആവശ്യമാണ് നടപ്പാകുന്നത്. മുംബൈയിലെ ബാന്ദ്ര വര്‍ളി സീലിങ്കിനെക്കാള്‍ 3.55 കിലോമീറ്റര്‍ നീളമുള്ളതാണ് പാലം. 2010ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പാലം പണി ആരംഭിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തയതോടെ പാലം നിര്‍മ്മാണത്തിന് വേഗം കൂട്ടി. വാജ്പേയ് സര്‍ക്കാരാണ് ഇത്തരത്തിലൊരു പാലത്തിന്റെ സാധ്യത മുന്നോട്ട് വച്ചത്. അരുണാചലുകാരെ ഇന്ത്യയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ഈ പാലത്തിന്റെ പ്രധാന ലക്ഷ്യം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശങ്ങളായതു കണക്കിലെടുത്ത് ആകെയുള്ള 182 തൂണുകള്‍ക്കും സീസ്മിക് ബഫര്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ നീളം മാത്രം 9.15 കിലോമീറ്ററാണ്. ഇരുവശത്തെയും അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ പദ്ധതിയുടെ ആകെ നീളം 28.50 കിലോമീറ്ററാണ്. 2,056 കോടി രൂപയാണ് ആകെ ചെലവ്. പദ്ധതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കേന്ദ്ര പാക്കേജിന്റെ കീഴിലുള്ള അരുണാചല്‍ പ്രദേശ് പാക്കേജ് ഓഫ് റോഡ്സ് ആന്‍ഡ് ഹൈവേസിന്റെ ഭാഗമായിരുന്നു പാലം പണി. ദിവസവും 10 ലക്ഷത്തോളം രൂപയുടെ ഇന്ധന ലാഭം ഈ പാലം വന്നതുകൊണ്ടു ലഭിക്കുമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം.

Top