ഡയാന രാജകുമാരിയെ കൊന്നത് ഞാന്‍; മരണക്കിടക്കയില്‍ ബ്രിട്ടിഷ് മുന്‍ രഹസ്യ ഏജന്റിന്റെ വെളിപ്പെടുത്തല്‍

ലണ്ടന്‍:ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി താനടക്കമുള്ള സംഘം ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയെന്നാണ് വിരമിച്ച എംഐ-5 ഏജന്റിന്റെ വെളിപ്പെടുത്തല്‍. മരണക്കിടക്കയില്‍ നിന്നാണ് മുന്‍ ഏജന്റായ എണ്‍പതുകാരനായ ജോണ്‍ ഹോപ്കിന്‍സിന്റെ ഈ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ചാരസംഘടനയായ എംഐ-5 ഏജന്റായി 35 വര്‍ഷം ജോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്ന് പ്രചരിക്കുന്നുണ്ട്. മുന്‍ ഏജന്റ് ജോണിന്റെ വെളിപ്പെടുത്തല്‍ബ്രിട്ടിഷ് ചാരസംഘടനയായ എംഐ-5 ഏജന്റായി 35 വര്‍ഷം പ്രവര്‍ത്തിച്ച ഹോപ്കിന്‍സ് 1973 ജൂണിനും 1999 ഡിസംബറിനും ഇടയില്‍ ഡയാന രാജകുമാരി അടക്കം 23 പേരെ കൊലപ്പെടുത്തിയെന്നാണ് അവകാശപ്പെട്ടത്.താനടക്കമുള്ള ഏഴംഗ സംഘമാണു ബ്രിട്ടിഷ് ഭരണകൂടത്തിനു വേണ്ടി രഹസ്യ ഉന്മൂലനങ്ങള്‍ നടത്തിയിരുന്നത്. കൊല്ലപ്പെട്ട 23 പേരിലേറെയും രാഷ്ട്രീയപ്രവര്‍ത്തകരും ജേണലിസ്റ്റുകളും ട്രേഡ് യൂണിയന്‍ നേതാക്കളും പൊതുപ്രവര്‍ത്തരുമാണ്. താന്‍ കൊലപ്പെടുത്തിയ ഏക വനിതയാണു ഡയാന രാജകുമാരി. രാജകുടുംബാംഗമായ ഏകവ്യക്തിയും. അവര്‍ ആ മരണം അര്‍ഹിച്ചിരുന്നില്ല. പക്ഷേ, അവര്‍ രാജകുടുംബത്തിനു ഭീഷണിയായിരുന്നു.

രാജകുടുംബം നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഡയാനയെ കൊലപ്പെടുത്തിയതെന്നും ഹോപ്കിന്‍സ് വെളിപ്പെടുത്തുന്നു. ‘ഡയാനയ്ക്ക് ഒട്ടേറെ രാജകുടുംബ രഹസ്യങ്ങള്‍ അറിയാമായിരുന്നു. പലതും അവര്‍ പരസ്യപ്പെടുത്തുമെന്ന് അവര്‍ ഭയന്നു.എന്റെ മേധാവി പറഞ്ഞു, അവള്‍ മരിച്ചേ തീരൂ – അദ്ദേഹത്തിനു ഫിലിപ് രാജകുമാരനില്‍ നിന്നു നേരിട്ട് ഉത്തരവുണ്ടായിരുന്നു. അതൊരു അപകടമരണമാക്കി മാറ്റണമായിരുന്നു. ഞാനതു ചെയ്തതു രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണ്’-ഹോപ്കിന്‍സ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസുഖബാധിതനായ മുന്‍ഏജന്റിന്, ആഴ്ചകള്‍ മാത്രമാണ് ആയുസ്സ് എന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നു കഴിഞ്ഞദിവസം ആശുപത്രി വിട്ടശേഷമാണു വെളിപ്പെടുത്തല്‍. ഈ കേസ് തെളിയിക്കാന്‍ രേഖകളില്ലെന്നും മുന്‍ഏജന്റ് പറയുന്നു. ഏകസാക്ഷിയായ തന്റെ മേധാവി ഏതാനും വര്‍ഷംമുന്‍പു മരിച്ചു.

Top