ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയുന്നത് സോഷ്യല്‍ മീഡിയായില്‍ നിന്ന്: ദിലീപ്

കൊച്ചി:തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണമാണ് നടക്കുന്നതെന്നും നടൻ ദിലീപ് ആരോപിച്ചു . എന്റെ ഭാര്യ ഗര്‍ഭിണിയെന്നത് ഞാന്‍ അറിഞ്ഞതു പോലും സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രേക്ഷകരാണ് തന്റെ ശക്തി. അവര്‍ എന്നെ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
തനിക്ക് ആരോടും ശത്രുതയില്ല. എന്തിനാണ് തന്നെ ഇങ്ങനെ തന്നെ ടാര്‍ഗറ്റ് ടെയ്യുന്നത്. ഞാന്‍ ആരേയും ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. പീഡിപ്പിക്കപ്പെട്ടത് തന്റെ സഹപ്രവര്‍ത്തകയാണ്. സ്ത്രീകളെ വളരെ അധികം റെസ്പെക്ട് ചെയ്യുന്നയാളാണ് ഞാന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത്.നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍വെച്ച് നടന്‍ ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്ത് വന്നിരുന്നു.. വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു. ചേട്ടന്‍ തനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നും തന്റെ കൂടെയുള്ള അഞ്ചു പേരെ രക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഏപ്രിൽ ആദ്യവാരമാണ് പള്‍സര്‍ സുനിയുടെ കത്ത് സഹതടവുകാരനായ വിഷ്ണുവഴി ദിലീപിന് എത്തിച്ചുനല്‍കിയത്. അതേസമയം ജയിലില്‍ നിന്നും നല്‍കുന്ന പേപ്പറിലാണ് എഴുതിയതും കത്തിലുള്ളത് ജയില്‍ സൂപ്രണ്ട് ഓഫീസിലെ സീലുമുണ്ട്. സംശയമുണ്ട്. ദിലീപ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ഈ കത്തിന്റെ പകര്‍പ്പും ചേര്‍ത്തിട്ടുണ്ട്.തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരാളുടെ കൈവശം കൊടുത്ത് അയക്കുന്നുണ്ട്. വിഷ്ണു എന്നാണ് ഇയാളുടെ പേരെന്നും രണ്ടു പേജുള്ള കത്തില്‍ പറയുന്നു. ചേട്ടന്‍ എനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കണം. എന്റെ കാര്യം നോക്കണ്ട, എന്നാല്‍ എന്റെ കൂടെയുള്ള അഞ്ചുപേരെയും രക്ഷിക്കണം. എന്റെ പേരില്‍ മറ്റാരെങ്കിലും വന്നെങ്കില്‍ ഒന്നും പറയരുത്. തന്നോട് അനുകൂല സമീപനമാണെങ്കില്‍ ഈ കത്തുമായി വരുന്ന വിഷ്ണുവിനോട് മാത്രമേ പറയാവൂവെന്നും കത്തില്‍ പറയുന്നുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top