ലൈംഗീക ഭാഗങ്ങളില്‍ അനാവശ്യ പരിശോധന; ലൈംഗീക അതിക്രമത്തിന് ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ കേസ്

ചികിത്സ തേടിയെത്തുന്ന രോഗികളെ ലൈംഗീക ചൂഷണത്തിന് വിധേയരാക്കിയെന്ന് ഇന്ത്യാക്കാരനായ ഡോക്ടര്‍ക്കെതിരെ കേസ്. ആരോപണത്തില്‍ ഡോ. ജിപി മനീഷ് ഷാക്കെതിരെയുള്ള കേസിന്റെ വിചാരണ ആരംഭിച്ചു. പരിശോധനക്കിടെ ലൈംഗീകമായി അതിക്രമം നടത്തി എന്നതാണ് പരാതി. ആകെ 75 കുറ്റകൃത്യങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.

സ്ത്രീകളുടെ നഗ്നഭാഗങ്ങളില്‍ കൂടുതല്‍ സമയം പരിശോധിക്കുകയെന്നതായിരുന്നു മനീഷിന്റെ പ്രധാന ദൗര്‍ഭല്യമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തന്റെ അടുത്ത് പരിശോധനക്ക് വന്ന 15 കാരിയെ പോലും ഇദ്ദേഹം വെറുതെ വിട്ടിരുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ജിപിക്ക് മേല്‍ ചുമത്തിയിരിക്കുന്നത് മൊത്തം 75 ലൈംഗിക കുറ്റകൃത്യങ്ങളാണ്. എന്നാല്‍ തനിക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മനീഷ് ശക്തമായി നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. തന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്ന 20 സ്ത്രീകളെ അനാവശ്യമായി മാറിട, ലൈംഗികാവയവ പരിശോധനകള്‍ക്ക് ഈ ഡോക്ടര്‍ വിധേയരാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2009 ജൂണിനും 2013 ജൂലൈയ്ക്കുമിടയില്‍ എസെക്‌സിലെ റോംഫോര്‍ഡിലെ മാനെ മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ഇദ്ദേഹം ഈ വക ചൂഷണങ്ങള്‍ നടത്തിയിരുന്നത്.

ഇന്നലെ ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലിയിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. ഡോ. മനീഷ് ഷായ്‌ക്കെതിരെയുള്ള ആരോപണങ്ങളുടെ വിശദാംശങ്ങള്‍ നിയമപരമായ കാരണങ്ങളാല്‍ മാധ്യമങ്ങളിലൂടെ ഈ അവസരത്തില്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേസിന്റെ വിചാരണം നാല് മാസം വരെ നീണ്ട് നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേരത്തെ 118 ലൈംഗിക അതിക്രമ കേസുകളായിരുന്നു ഈ ഡോക്ടര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.

Top