പുരുഷന്മാര്‍ അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുക; പ്രത്യേകിച്ചും മുണ്ട് ഉടുത്ത് പുറത്തിറങ്ങുന്ന അവസരത്തില്‍; അല്ലെങ്കില്‍ പിണഞ്ഞേക്കാവുന്നത് ഒരു ഭീകര അബദ്ധം

അടൂര്‍: അബദ്ധം പറ്റുന്നത് സ്വാഭാവികം എന്നാല്‍ ഇങ്ങനെ ഒരു അബദ്ധം ആര്‍ക്കും സംഭവിക്കരുത് എന്ന മുന്നറിയപ്പോടെ ജയന്ത് മാമ്മന്‍ എന്ന വ്യക്തി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. പുരുഷന്‍മാര്‍ അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങേണ്ട ആവശ്യകതയാണ് അതിന്റെ അനിവാര്യതയാണ് പോസ്റ്റിലെ വിഷയം. വിഷയത്തിന് കാരണമായ സംഭവം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ. പുരുഷന്മാര്‍ അണ്ടര്‍വെയര്‍ ധരിക്കാതെ മുണ്ടുടുത്ത് പുറത്തിറങ്ങിയാല്‍ എന്തെല്ലാം അബദ്ധങ്ങള്‍ പറ്റാം. അത്തരത്തില്‍ ഒരു വന്‍ അബദ്ധത്തിലാണ് ഇന്നലെ ഏഴംകുളം സ്വദേശിയായ ഡ്രൈവര്‍ ചെന്നുപെട്ടത്. ഇന്നലെ നട്ടുച്ചയ്ക്ക് അടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കൊന്നമണ്‍കര റസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഡ്രൈവര്‍ മുണ്ടുയര്‍ത്തി മുഖത്തെ വിയര്‍പ്പുതുടച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

സെന്റ് മേരീസ് ഗേള്‍സ് സ്‌കൂള്‍ പരിസരത്തുവച്ചായിരുന്നു സംഭവം. എതിരെ രണ്ടു പെണ്‍കുട്ടികള്‍ നടന്നുവരുന്നത് ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് പറയുന്നു. പക്ഷേ, ഇയാള്‍ മുണ്ടുപൊക്കി കാണിച്ചുവെന്നാണ് അവര്‍ കരുതിയത്. ഇതോടെ ഇവര്‍ സമീപത്തുള്ളവരോട് വിവരം പറഞ്ഞു. പൊടുന്നനെ ആളുകൂടി മുപ്പതു വയസ്സോളം പ്രായംവരുന്ന യുവാവിനെ തടുത്തുനിര്‍ത്തി. നാട്ടുകാര്‍ വളഞ്ഞ് ചോദ്യംചെയ്തപ്പോള്‍ യുവാവ് സത്യാവസ്ഥ പറഞ്ഞു. അണ്ടര്‍വെയര്‍ ധരിക്കാത്തതിനാല്‍ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. നാട്ടുകാര്‍ ശരിക്കും കൈകാര്യംചെയ്തശേഷം പൊലീസിനെ വിളിച്ചുവരുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനാറും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളാണ് എതിരെ നടന്നുവന്നിരുന്നത്. ഇവര്‍ പരാതി നല്‍കിയില്ലെങ്കിലും റസിഡന്‍സ് അസോസിയേഷന്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുന്മന്ത്രി അടൂര്‍ പ്രകാശ്, സമീപത്തെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തുടങ്ങി പ്രമാണിമാര്‍ താമസിക്കുന്ന റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലാണ് സംഭവം നടന്നത് എന്നതിനാല്‍ പൊലീസ് ഗൗരവത്തോടെ തന്നെയാണ് ഇടപെട്ടത്.

പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ ഞരമ്പുരോഗിയാണെന്നും നാട്ടുകാര്‍ പറഞ്ഞതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ ചൂടുകാരണം ആണ് അണ്ടര്‍വെയര്‍ ധരിക്കാതിരുന്നതെന്നും മറ്റു ദുരുദ്ദേശമൊന്നും ഇയാള്‍ക്ക് ഇല്ലായിരുന്നെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായതോടെ പൊലീസ് ഇയാളെ വെറുതെവിട്ടുവെന്നാണ് സൂചന.

മുണ്ടുയര്‍ത്തി മുഖത്തെ വിയര്‍പ്പുതുടച്ചതോടെയാണ് പെണ്‍കുട്ടികള്‍ ഇയാള്‍ അപമാനിക്കാന്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന് തെറ്റിദ്ധരിച്ചതെന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ പല വിഷയങ്ങളിലും പ്രതികരിക്കാറുള്ള ജയന്ത് മാമ്മന്‍ ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയും ചര്‍ച്ചാവിഷയം ആക്കിയിരിക്കുകയാണ് ഇപ്പോള്‍. എന്റെ പുരുഷ സുഹൃത്തുക്കള്‍ കഴിവതും അണ്ടര്‍വെയര്‍ ധരിക്കുക. നിങ്ങളുടെ ആരോഗ്യത്തിന് അത് നല്ലതാണ്… എന്ന് വ്യക്തമാക്കി ജയന്ത് മാമ്മന്‍ നല്‍കിയ പോസ്റ്റും ഇതോടെ ചര്‍ച്ചയായി മാറി.

Top