വിദ്യാഭ്യാസം ഉള്ളവർക്കു ഉള്ളവർക്ക് ഇനി ഗൾഫിൽ ജോലി ഇല്ല; കടുത്ത പ്രതിസന്ധികളിൽ മലയാളികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്യാഭ്യാസമുള്ളവർക്ക് ഗൾഫിൽ ഇനി ജോലി കിട്ടുക പ്രയാസമാണെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി. ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ദൂരവ്യാപക പ്രത്യാഘാതമാണ് ഉണ്ടാക്കാൻ പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗൾഫിൽ നിന്ന് ലീവിന് നാട്ടിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ ഹർത്താലാണെന്ന് അറിയുമ്പോഴുള്ള അവസ്ഥ അതി ഭീകരമാണ്. വീട്ടിലെത്താൻ കഴിയാത്ത അവസ്ഥ. പിന്നെ വിമാനത്താവളത്തിൽ തന്നെ കാത്തിരിക്കേണ്ടി വരുന്നു. അതുകൊണ്ട് ഹർത്താൽ നടത്തുന്നവർ 24 മണിക്കൂർ മുമ്പേ പ്രഖ്യാപിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ സാമ്പത്തിക കണക്കിൽ കേരളം ഇരുപതാമതാണ്. കേരളം പുറകോട്ട് പോയതിൽ ദു:ഖമുണ്ട്. ഇരുപതാം സ്ഥാനം ഒന്നോ, രണ്ടോ ആക്കാനുള്ള ശ്രമമാണ്. അതിന് ലോക കേരള സഭയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ നിയമസഭയിൽ വരുമ്പോൾ വേഗം പാസാക്കണമെന്നും യൂസഫലി പറഞ്ഞു.

എല്ലാ ഗൾഫ് രാജ്യങ്ങളും സ്വദേശികൾക്ക് ജോലി നൽകി തുടങ്ങിയതോടെ വിദേശികളുടെ സാദ്ധ്യത കുറയുന്നെന്ന് വ്യവസായി രവി പിള്ള പറഞ്ഞു. സൗദിയിൽ ലെവി സംവിധാനം ഏർപ്പെടുത്തിയതോടെ മലയാളികൾ വലിയ തുക അടയ്ക്കേണ്ടി വരുന്നു. ഇതുകൊണ്ട് ധാരാളം പേർ അവിടെ നിന്ന് മടങ്ങിവരികയാണ്. തൊഴിൽ വൈദഗ്ദ്ധ്യമുള്ളവർക്കേ ഇനി ഗൾഫിൽ ജോലി കിട്ടുകയുള്ളൂ. കേരളത്തിൽ നിക്ഷേപം നടത്താൻ ധാരാളം മലയാളികൾ തയ്യാറാണ്. അതിന് എൻ.ആർ.ഐയുടെ സംഗിൾ വിൻഡോ സംവിധാനം ഉണ്ടാവണമെന്നും രവി പിള്ള

ഗൾഫിൽ നിന്ന് മടങ്ങി വരുന്നവർക്ക് തൊഴിൽ നൽകാൻ ആയിരം പഞ്ചായത്തിൽ എൻ.ആർ.ഐ കോ ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങണമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു. മടങ്ങിവരുന്നവർ രോഗവുമായാണ് വരുന്നത്. സമ്പാദ്യം മുഴുവൻ ചികിത്സയിൽ തീരുന്നു. അതിനാൽ ഗൾഫ് മലയാളിക്കായി ആരോഗ്യ ഇൻഷുറൻസ് സ്‌കീം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫി ജോലി ചെയ്യാൻ പോകുന്ന സ്ത്രീകൾക്ക് അവിടുത്തെ രീതിയെപ്പറ്റി പരിശീലനം നൽകണമെന്നാണ് നടി രേവതി പറഞ്ഞത്. നഴ്സെന്നും പറഞ്ഞ് കൊണ്ടുപോയിട്ട് വീട്ട് ജോലി ചെയ്യിക്കുന്നു. സാമ്പത്തികമായും മാനസികമായും അവർ തകർന്ന് പോകുന്നു എന്നും രേവതി.

Top