കാമുകനെ കാണാന്‍ കോട്ടയത്തെ പതിനെട്ടുകാരി നേരെ പാലക്കാടിന്; ഞെട്ടിയത് കാമുകന്‍; കോട്ടയം പോലീസ് ഒരുരാത്രി വെള്ളംകുടിച്ച കഥ

ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുള്ള ചാറ്റിംഗിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ ഡിഗ്രി വിദ്യാര്‍ത്ഥിനി കാമുകനെ തേടി വണ്ടികയറി. നേരേ പാലക്കാട്ടേക്ക്. പക്ഷെ പരസ്പരം കാണുംമുമ്പേ ഇരുവരും പോലീസിന്റെ പിടിയിലായി. കഴിഞ്ഞദിവസമാണ് സംഭവം. പരിചയപ്പെട്ട് മൂന്നാം ദിവസം പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വീട്ടിലേക്ക് വരാന്‍ തമശയായിട്ട് പറഞ്ഞതെന്നും വരുമെന്ന് കരുതിയില്ലെന്നും പതിനെട്ടുകാരനായ കാമുകന്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ മാതാപിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതമായി ഏല്പിച്ചു.

കോളജിലേക്ക് രാവിലെ പോയ പെണ്‍കുട്ടി സന്ധ്യയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. പാതിരാത്രിവരെ അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയില്‍ നിന്ന് ചില സൂചന ലഭിച്ചു. പോലീസ് ഇതോടെ അതുവഴിക്ക് തിരിയുകയായിരുന്നു. യുവാവിന്റെ മൊബൈല്‍ നമ്പര്‍ പോലീസിന് കൂട്ടുകാരിയില്‍ നിന്ന് ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് വിളിച്ചതോടെ കാമുകന്‍ ഞെട്ടി. പെണ്‍കുട്ടിയെ താന്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ വരുമെന്ന് വിചാരിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ പെണ്‍കുട്ടിയെ പോലീസ് വിളിച്ചതോടെ താന്‍ തൃശൂരിലെത്തിയെന്നും പാലക്കാട്ടേക്കുള്ള ബസ് കാത്തുനില്‍ക്കുകയാണെന്നുമായിരുന്നു മറുപടി. ഒലവക്കോട് പോലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

Top