നഗ്ന മാറിടങ്ങളിലൂടെ പ്രതിഷേധമുയര്‍ത്തിയ വനിതാ നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍; ലോകനേതാക്കളെ സ്തംഭിപ്പിച്ച ആ പോരാളി ഇനിയില്ല

ലോകത്തെ ഞെട്ടിച്ച പ്രതിഷേധ രീതിയായിരുന്നു ഫെമെന്‍ എന്ന വനിതാ സംഘടനയുടേത്. എതിരാളികളായ രാഷ്ട്രീയക്കാരുടെയും ലോക നേതാക്കളുടെയും മുന്നില്‍ നഗ്നയായി ചാടിവീഴുന്നതായിരുന്നു ഫെമെന്‍ എന്ന സംഘടനയുടെ രീതി. ഇത്തരത്തിലുള്ള പ്രതിഷേധം ആവിഷ്‌ക്കരിച്ച് ഫെമെന്‍ നേതാവ് ഒക്സാന ഷാച്കോയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

യുക്രൈന്‍കാരിയായ ഒക്സാന മുപ്പത്തൊന്ന്കാരിയാണ്. പാരീസിലെ അപ്പാര്‍ട്ട്മെന്റില്‍ വിഷംകഴിച്ച് മരിച്ച മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെമന്‍ എന്ന സ്ത്രീപക്ഷ സംഘടനയുടെ സ്ഥാപകരിലൊരാളാണ് ഒക്സാന. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം പാരീസിലെ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയത്. സംഘടനയ്ക്കും ആഗോളതലത്തിലുള്ള സ്ത്രീപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വലിയ നഷ്ടമാണ് ഒക്സാനയുടെ വിയോഗമെന്ന് ഫെമന്‍ സംഘടനയിലെ സഹപ്രവര്‍ത്തകയായ ഇന്ന ഷെവ്ചെങ്കോ പറഞ്ഞു. നിര്‍ഭയയായ പോരാളിയായിരുന്നു ഒക്സാനയെന്ന് ഫെമന്റെ സഹ സ്ഥാപകയായ അന്ന ഗുറ്റ്സോള്‍ പറഞ്ഞു.

2008-ല്‍ ഷാച്കോ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നാണ് ഫെമന്‍ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 2013-ല്‍ ്ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ട ഷാച്കോ പിന്നീട് പ്രസ്ഥാനം വിടുകയും ഒരു ആര്‍ട്ടിസ്റ്റായി ജോലി നോക്കുകയുമായിരുന്നു. നഗ്‌നമാറിടം കാട്ടിയുള്ള പ്രതിഷേധങ്ങളിലൂടെ ആഗോളതലത്തില്‍ പ്രശസ്തയായ ഷാച്കോയുടെ പിന്നീടുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. വിഷാദരോഗമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.

ഭരണകൂടത്തിനെതിരേയും വംശീയ വേര്‍തിരുവുകള്‍ക്കെതിരെയുമാണ് ഫെമന്‍ പ്രസ്ഥാനം പ്രതിഷേധം തുടങ്ങിയത്. വ്ളാദിമിര്‍ പുട്ടിനുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഇവരുടെ പ്രതിഷേധത്തിന് പാത്രമായി. ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ടിനെതിരെയും ശക്തമായ പ്രതിഷേധമുയര്‍ത്തി. എന്നാല്‍, സംഘടനയ്ക്കുള്ളില്‍ ഭിന്നിപ്പ് ഉടലെടുക്കുകയും അംഗങ്ങള്‍ക്കെതിരേ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് ഷാച്കോ ഫ്രാന്‍സിലേക്ക് കടന്നത്.

ബെലാറൂഷ്യന്‍ നേതാവ് അലക്സാണ്ടര്‍ ലൂക്കാസ്ചെങ്കോയ്ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ 2011-ല്‍ ഷാച്കോയെയും മൂന്ന് പ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപോവുകയും കാട്ടില്‍ നഗ്‌നരാക്കി നടത്തുകയും ചെയ്തുവെന്ന് ഫെമന്‍ ആരോപിച്ചിരുന്നു. ഇവരെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുക്രൈനില്‍ വ്ളാദിമിര്‍ പുട്ടിന്റെ സന്ദര്‍ശനത്തിനുതൊട്ടുമുമ്പും ഷാച്കോയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്നാണ് ഇവര്‍ സംഘടന വിടാന്‍ നിര്‍ബന്ധിതയായത്.

Top