ഡോക്ടറുടെ മനുഷ്യത്വമില്ലായ്മ; കാലുകള്‍കെട്ടി എട്ടുമണിക്കൂര്‍ 16കാരിയുടെ വയറ്റില്‍ അമര്‍ത്തി ഗര്‍ഭം അലസിപ്പിച്ചു

abortion-child-sacrifice

ബുലന്ദ്ഷര്‍: രക്തം കണ്ടും മരണം കണ്ടും ഡോക്ടര്‍മാര്‍ മനുഷ്യത്വമില്ലാത്തവരായി മാറിയോ? പീഡനത്തിനിരയായ 16കാരിയുടെ ഗര്‍ഭം അലസിപ്പിച്ചത് ക്രൂരമായി. കാലുകള്‍ കൂട്ടിക്കെട്ടി എട്ട് മണിക്കൂറോളം വയറ്റില്‍ അമര്‍ത്തി. വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസുകയും ചെയ്തു.

പറഞ്ഞ പൈസ ലഭിക്കാത്തതിനാലാണ് ഇങ്ങനെയൊരു ക്രൂരത ഡോക്ടര്‍ കാണിച്ചത്. അഞ്ച് മാസം മുന്‍പ് മുഹമ്മദ് യൂനസ് എന്ന ഇരുപതുകാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ കണ്ട മാതാവ് അടുത്തുള്ള നഴ്സിങ് ഹോമില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. എന്നാല്‍ മുഹമ്മദിന്റെ മാതാവ് 1000 രൂപ നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ എട്ട് മണിക്കൂര്‍ നീണ്ട ഗര്‍ഭം അലസിപ്പിക്കലില്‍ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് വിട്ടു നല്‍കാതെ ഡോക്ടര്‍ പൈസ ആവശ്യപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസില്‍ പരാതിപ്പെടും എന്ന് സഹോദരന്‍ പറഞ്ഞതോടെയാണ് പെണ്‍കുട്ടിയെ വിട്ടു നല്‍കിയത്. തുടര്‍ന്ന് ബോധരഹിതയായ പെണ്‍കുട്ടിയേയും ഭ്രൂണവുമായി വീട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ മുഹമ്മദ് യൂനസിനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. നഴ്സിങ് ഹോം ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ഹോം പൂട്ടിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Top