ആത്മഹത്യയ്ക്കായി ഒരു കാട്; ഒരു വർഷം ഇവിടെ മരിക്കുന്നത് 100 പേർ; ഈ കാട് കടന്നാൽ മരണം ഉറപ്പ്

സ്വന്തം ലേഖകൻ

ടോക്കിയോ: ആ്ത്മഹത്യാ മുനമ്പുകളെപ്പറ്റി ഏറെകേട്ടിട്ടുണ്ടെങ്കിലും, ആത്മഹത്യാകാടിന്റെ പറ്റി ജപ്പാനിൽ നിന്നും ഒരു കഥ. ഈ കാട് കടന്നാൽ മരണം ഉറപ്പാണെന്നാണ് വിവിധ മേഖലകളിൽ നിന്നും ഈ കാടിനെപ്പറ്റി പഠനം നടത്തിയവർ വ്യക്തമാക്കുന്നത്.
ഇത് ജപ്പാനിൽ ഉള്ള ഒരു ഘോര വനം ആണ്. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിന് മറ്റൊരു പേര് കൂടി ഉണ്ട്. സൂയിസൈഡ് ഫോറെസ്റ്റ് അഥവാ ആത്മഹത്യാവനം. ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാനപ്രശ്നം. ഈ വനത്തിൽ ഓരോ വർഷവും നൂറു കണക്കിനാളുകളാണ് മരണപ്പെടുന്നത്. ആരെങ്കിലും ഈ വനത്തിൽ പ്രവേശിച്ചാൽ അവരുടെ മനസ്സിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുമത്രേ. ഈ സ്ഥലത്തെ പോലീസ് ഒരു സൂയിസൈഡ് പ്രിവൻഷൻ സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരൻ പറയുന്ന അനുഭവം എന്താണെന്നു വച്ചാൽ ഇവിടെ ഇത് അന്വേഷിക്കാൻ കുറച്ചു പോലീസുകാർ പോയെന്നും കൂടെ ഉണ്ടായിരുന്ന പോലീസ്‌കാരൻ രാത്രി ടെന്റിൽ നിന്ന് എഴുന്നേറ്റ് കാട്ടിൽപോയി ആത്മഹത്യ ചെയ്തു എന്നുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കാടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് .ഇവിടെ വടക്കുനോക്കിയന്ത്രമോ ഫോണോ ഒന്നും പ്രവർത്തിക്കില്ല എന്നുള്ളതാണത്. അതുകൊണ്ട് തന്നെ കാട്ടിൽ അകപ്പെട്ടാൽ പുറത്തുകടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ തൂങ്ങി മരിക്കുന്ന ആളുകൾക്ക് ഒരു പ്രത്യേകത കാണാൻ സാധിക്കും. തുങ്ങി മരിച്ചു കിടക്കുന്നവരുടെ കാലുകൾ നിലത്തു ചവിട്ടി ആയിരിക്കും നിൽക്കുന്നത് . കാൽ നിലത്തു കുത്തിയാൽ തൂങ്ങിമരിക്കുക എന്നത് അസാധ്യമായ കാര്യമാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. തൂങ്ങിമരിച്ചിട്ടുള്ളയാളുകളുടെ ഫോട്ടോകളിൽ അത് വ്യക്തമാണ്. ഓരോവർഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് പോലീസ് കണ്ടെടുക്കുന്നത്. കണ്ടെടുക്കുന്നവ കൂടാതെ നിരവധി മൃതദേഹങ്ങൾ മൃഗങ്ങൾ ഭക്ഷണമാക്കുന്നതായും മണ്ണിലടിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഈ കാടിനെ ആസ്പദമാക്കി നിരവധി സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഉൾവനത്തിൽ പ്രവേശിച്ചാലാണ് കൂടുതൽ പ്രശ്നമെന്നാണ് പ്രദേശവാസികൾ പറയുന്നുത്. 1990 ന് മുമ്പ് വർഷത്തിൽ 30 ആളുകൾ ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തിൽ 2004 ന് ശേഷമുള്ള കണക്കുകളിൽ പ്രതിവർഷം 100 ലധികം ആളുകൾ മരിക്കുന്നുണ്ട്. ബ്രിട്ടീഷ് ഫോട്ടോജേണലിസ്റ്റായ റോബ് ഗിൽഹൂളി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ. ഒരു വലിയ മരച്ചുവട്ടിൽ കട്ടിയുള്ള ഇലകൾക്കിടയിൽ ഗർഭപാത്രത്തിൽ ഒരു കുട്ടി കിടക്കുന്നതുപോലെ ഒരു മൃതദേഹം ഞാൻ കണ്ടു. അയാൾക്ക് ഏകദേശം അമ്പത് വയസ്സ് തോന്നിക്കുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എന്തിനാണ് ആത്മഹത്യ ചെയ്യാൻ ഈ കാട് തേടി വരുന്നതെന്നത് ഇനിയും ആർക്കും പിടികിട്ടാത്ത കാര്യമാണ്. ലോകത്തിലേറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്നത് മറ്റൊരു സത്യം. ഏതായാലും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കൂട്ടത്തിൽ ഈ കാടും അവശേഷിക്കുന്നു.

Top