പള്ളിമേടയിലെ പീഡനം ഫാ.റോബിനെ രക്ഷിക്കാന്‍ സഭയുടെ ഉന്നതര്‍ സര്‍ക്കാരിനെ സപീപിച്ചു!..കേസ് അട്ടിമറിക്കപ്പെടുന്നു.ഫാ.റോബിനേ കല്യാണം കഴിപ്പിക്കാനും പെണ്‍കുട്ടിക്ക് 18 തികയ്ക്കാനും ഓടി നടക്കുന്നവരെ കര്‍ത്താവിന്റെ ചാട്ടവാര്‍ നിങ്ങള്‍ക്ക് നേരെ?

കല്‍പ്പറ്റ :യേശുക്രിസ്തു നീതിമാനാണ് .സഭയെ നശിപ്പിക്കുന്ന പിശാചുക്കള്‍ ശിക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തിലൂടെ തന്നയാണ് ഫാ .റോബിന്‍ പിടിക്കപ്പെടുന്നതും ജയിലില്‍ ആകുന്നതും.അല്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടി പ്രസവിക്കുകയോ ഈ കേസ് പിടിക്കപ്പെടുകയോ ചെയ്യില്ലായിരുന്നു.എന്നാല്‍ ദൈവത്തെ എന്നും പിശാചുക്കള്‍ വെല്ലുവിളിക്കുകയും സര്‍വശക്തിയോടെയും എതിരിടുകയും ചെയ്യും . തിന്‍മയിലൂടെയും കൊടിയ പാപത്തിലൂടെയും സഭയെ നശിപ്പിക്കാന്‍ അവര്‍ സഭയിലെ ഉന്നതരെ തന്നെ കൂട്ടുപിടിക്കും ..കര്‍ത്താവിനെ ഒറ്റുകൊടുത്ത യൂദാസിനേപോലെ .കൊടിയ ക്രിമിനലിനെ രക്ഷിക്കാന്‍ സഭയിലെ കൊടിയ പൈശാചിക രൂപങ്ങള്‍ യൂദാസിനേപ്പോലെ സഭയെ ഒറ്റുകൊടുക്കാനും അവഹേളിക്കാനും രംഗത്ത് !സഭയുടെ ഉന്നതരുടെ നേതാക്കളുടെ രൂപമെടുത്തിരിക്കുന്ന പിശാചുരൂപിതര്‍ രംഗത്ത് .കൊട്ടിയൂര്‍ പീടനം അട്ടിമറിക്കപ്പെടുകയാണ്.പിശാചിണ്ടേ രൂപം സ്വീകരിച്ച ഫാ റോബിനെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി സഭയിലെ ചില ഉന്നതര്‍ സഭയുടെ ലേബലില്‍ രംഗത്തിറങ്ങിയിരിക്കയാണ് .ഇന്ത്യയിലെ കത്തോലിക്ക സഭയുടെ അസ്തിവാരം തോണ്ടാന്‍ പിശാചുക്കള്‍ക്ക് വഴിയൊരുക്കുന്നു.ദൈവമേ യൂദാസിനേപ്പോലെ ആദ്മാവും ജീവനും ഇവര്‍ നശിപ്പിക്കുകയല്ലേ ?…

കൊട്ടിയൂര്‍ പീഢനം വിശ്വാസികളും പൊതുജനവും മറന്നപ്പോള്‍ കളത്തിലിറങ്ങി എന്തും കളിക്കാമെന്നാക്കിയിരിക്കയാണ്. വിശ്വാസ കച്ചവടം നടത്തുന്ന മത ഗുണ്ടകള്‍ക്ക് ബലാല്‍സംഗം,16കാരിയേ പള്ളിമേടയില്‍ ഗര്‍ഭിണിയാക്കല്‍,മറ്റ് നിരവധി ആരോപണങ്ങള്‍.വ്യക്തമായ തെളിവുകള്‍ ,ജയിലില്‍ താമസിക്കുന്ന പ്രതി,പ്രതിയുടെ മുന്‍ കുറ്റകൃത്യങ്ങള്‍ ,സാമ്പത്തിക ക്രമക്കേട് ഇതെല്ലാം നിലവില്‍ ചൂണ്ടുപലകയായി ഇരിക്കുമ്പോള്‍ ഇത്തരക്കാരനായ ഒരാളേ രക്ഷിക്കാന്‍ കത്തോലിക്കാ സഭയുടെ സമുന്നത നേതാക്കള്‍ പ്രതിയെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ്.ഇതു ക്രിസ്തീയതയാണോ ? ഇതാണോ സഭ?.. ഇതാണോ ക്രൈസ്തവീകത?.. ഇതാണോ യേശുവിന്റെ സ്നേഹത്തിന്റെ സന്ദേശം ?..ഇതാണോ പരിശുദ്ധ ഫ്രാന്‍സീസ് പിതാവ് ദിവസവും പഠിപ്പിക്കുന്നത്? ഇതാണോ ബൈബിളില്‍ പഠിപ്പിക്കുന്നത് .. ഇങ്ങനയാണോ സഭ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടത് ?ഈ കൊടിയ പാപം ചെയ്ത ക്രിമിനലുകളെ രക്ഷിക്കാന്‍ നടത്തുന്ന ഓട്ടത്തിന്റെ ആയിരത്തില്‍ ഒരു ആത്മാര്‍ഥത അങ്ങ് യമനില്‍ ഭീകരവാദികളുടെ കൈയ്യില്‍ കിടന്ന് രക്ഷിക്കാന്‍ 2വര്‍ഷമായി നിലവിളിക്കുന്ന ഫാ. ടോം ഉഴുനാലിനോട് കാണിച്ചിരുന്നേല്‍ അതാണ്‌ മാനവീകതയും, ക്രൈസ്തവീകതയും.കത്തോലിക്കാ സഭയുടെ പരമോന്ന പിതാവ് ഫ്രാന്‍സീസ് പിതാവ് എന്നും സഭയുടെ തെറ്റായ പോക്കില്‍ ജാഗരതയുണ്ടായിരിക്കണം സഭയുടെ വൈദികര്‍ എങ്ങനയായിരിക്കണം എന്നും വൈദികരുടെ തെറ്റുകള്‍ ന്യായീകരിക്കപ്പെടരുത് എന്നും യാചിക്കുന്നത് അധികാരികളേ നിങ്ങള്‍ ചെവിക്കൊള്ളുന്നില്ലേ ?fr-robinvada1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭയിലേ 2 വൈദീകര്‍, 6 കന്യാസ്ത്രീകള്‍ എന്നിവരാണ്‌ ഇപ്പോള്‍ കൊട്ടിയൂര്‍ പീഢനത്തിലേ പ്രതികള്‍. ഈ കേസില്‍ ഇപ്പോള്‍ നടക്കുന്നത് നാടകീയമായ ട്വിസ്റ്റുകളാണ്‌.ഇരയായ പെണ്‍കുട്ടിയുടെ എല്ലിന്റെ സാമ്പിള്‍ എടുത്ത് ബോണ്‍ ടെസ്റ്റ് നടത്തുന്നു. ബോണ്‍ ടെസ്റ്റ് നടത്തിയാല്‍ കൃത്യമായ പ്രായം ലഭിക്കില്ല. ടെസ്റ്റ് റിസള്‍ട്ട് വയ്ച്ച് മെഡിക്കല്‍ ടീം തീരുമാനിക്കും പെണ്‍കുട്ടിയുടെ ശരിക്കുള്ള പ്രായം. അതായത് പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിരുന്നു എന്നാണ്‌ പ്രതിഭാഗം ഇപ്പോള്‍ ഉന്നയിക്കുന്നത്. അതിലേക്കുള്ള തെളിവുകള്‍ക്കും ബോണ്‍ ടെസ്റ്റിനുമായി നടത്തുന്ന നീക്കങ്ങള്‍ തകൃതിയാണ്‌.

ബോണ്‍ ടെസ്റ്റില്‍ 18 വയസ് തികഞ്ഞു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍ പോക്സോ കേസ് നില്ക്കില്ല. പ്രതിക്ക് ജാമ്യം ലഭിക്കും. പിന്നെ വിവാഹം.ഇങ്ങിനെ പോകുന്നു സഭാ നേതാക്കളുടെ കണക്കു കൂട്ടല്‍. വിവാഹം കഴിഞ്ഞാല്‍ പിന്നെ കേസിന്‌ പ്രസക്തിയില്ല.എന്തിനാണ്‌ ഫാ.റോബിനേ രക്ഷിക്കാന്‍ സഭയുടെ തീവ്രമായ നീക്കം ഈ കേസില്‍ ഫാ.റോബില്‍ ശിക്ഷിക്കപെട്ടാല്‍ കൂടെ ജയിലിലേക്ക് പോകുന്നതും വിചാരണ നേരിടേണ്ടതും 6 കന്യാസ്ത്രീകള്‍ക്കും മറ്റൊരു വൈദീകനുമാണ്‌. അങ്ങിനെ ഒരു ശിക്ഷ വന്നാല്‍ ലോകമെങ്ങും മാധ്യമങ്ങള്‍ അത് ചര്‍ച്ചയാക്കും. അത് ഒഴിവാക്കുക. ഫാ.റോബില്‍ എന്നത് പിടിക്കപ്പെട്ട ഒരാള്‍ മാത്രമാണ്‌. ഇദ്ദേഹത്തിന്റെ ഇതേ പ്രവര്‍ത്തിയിലേ കൂട്ടാളികള്‍ വയനാട്ടിലുണ്ട്.. സമാനമായ കുറ്റകൃത്യം ചെയ്തവര്‍. ആഘോഷമായി അടിച്ചു പൊളിച്ച് ജീവിച്ചവര്‍. അവരെല്ലാം കുടുങ്ങും. ഫാ.റോബില്‍ ജയിലില്‍ കിടന്ന് അതെല്ലാം തുറന്ന് പറഞ്ഞാല്‍ പലരും ഇല്ലാതാകും !therakam4

മറ്റൊന്ന് സാമ്പത്തിക തിരിമറി. സഭാ പിതാക്കന്മാരുമായി ചേര്‍ന്ന് കര്‍ണ്ണാടകയില്‍ നടത്തിവന്ന നേഴ്സിങ്ങ് കോളേജ്ജ് കച്ചവടം. ഹസ്സനില്‍ 2 കോളേജും, ബാംഗ്ളൂരില്‍ മറ്റൊന്നും. ഇവിടെ നിന്നുമായി 7 കോടിക്കടുത്ത് ഒരു വര്‍ഷം വരുമാനം ലഭ്യമായിരുന്നു എന്നും ഇത് സഭയിലേ ചില ഉന്നതരുമായി ചേര്‍ന്ന് റോബിന്‍ വീതിച്ചെടുക്കുകയുമായിരുന്നു എന്നും അരമന രഹസ്യം. ഇന്ത്യയില്‍ ഒരിടത്തും നേഴ്സിങ്ങ് കോളേജുകള്‍ വാടകയ്ക്ക് എടുത്ത് നടത്താന്‍ പാടില്ലെന്ന് നിയമം ലംഘിച്ചാണ്‌ രൂപതകള്‍ നേഴ്സിങ്ങ് കോളേജുകള്‍ ലീസിനെടുത്ത് അന്യ സംസ്ഥാനത്ത്ക ച്ചവടം ചെയ്യുന്നത്. വാടക എന്ന വാക്ക് ഉപയോഗിക്കില്ല, നോക്കി നടത്തല്‍ എന്നാണ്‌ ഈ പരിപാടിക്ക് പറയുന്നത്. വിദേശ ത്തുനിന്നും അതായത് ഇറ്റലി, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നും നേഴ്സിങ്ങ് പഠനത്തിനായി കുട്ടികള്‍ക്ക് ലഭിക്കുന്നത് കോടികളുടെ ഗ്രാന്റുകളാണ്‌. ഇത് തട്ടിയെടുക്കുകയാണ്‌ മുഖ്യ ലക്ഷ്യം. ഇതെല്ലാം പുറത്താകും.

നിര്‍ദ്ധനരായ കുട്ടികള്‍ക്ക് നേഴ്സിങ്ങ് പഠിക്കാനാണ്‌ ഇറ്റലിയും, ജര്‍മനിയും രൂപതക്ക് പണം നല്കുന്നത്. എന്നാല്‍ ഇതെല്ലാം തലപ്പത്തുള്ളവര്‍ അടിച്ചു മാറ്റുകയാണ്‌. ഗ്രാന്റുകള്‍ സംഘടിപ്പിക്കുന്നതും ഫയല്‍ ജോലികളും ഒക്കെ 7 വര്‍ഷത്തോളമായി റോബിന്‍ ആയിരുന്നു. ഈ പണം എല്ലാം മുന്നില്‍ നില്ക്കുന്നവരുടെ കീശയിലേക്ക് പോവുകയാണ്‌.

നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചയാളുകളാണ്‌ അത്തരത്തിലൊരാള്‍ക്ക് വേണ്ടി ഇപ്പോള്‍ കേസ് ഒതുക്കാന്‍ നടക്കുന്നത്. സഭയുടെ തലപത്തുള്ളവരോ, വൈദീകരുമായോ ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ഇടപെടരുതെന്ന് മാര്‍പ്പാപ്പയുടെ സര്‍ക്കുലര്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ കോപ്പികള്‍ എല്ലാ രൂപതിയിലും നല്കി. എന്നിട്ടാണ്‌ ഈ ചെയ്തികള്‍ തുടരുന്നത്. മാര്‍പ്പാപ്പയും, ബൈബിളും ക്രിസ്തു വിശ്വാസവും ആണ്‌ ശരി. ഈ കാണിക്കുന്ന പ്രവര്‍ത്തികളല്ല. ഇതാണ്‌ വിശ്വാസമെങ്കില്‍ ആ വിശാസത്തേ സംരക്ഷിക്കാന്‍ ആകില്ല. ലോഹയും, കുര്‍ബാന കുപ്പായവും ധരിക്കേണ്ടതും, കാസയും പീലാസയും ഉയര്‍ത്തേണ്ട കരങ്ങളും ക്രിമിനലുകളുടേയും, ബലാല്‍സംഗ വീരന്മാരുടേയും, പെണ്ണുപിടുത്താകാരുടേയും ആകരുത്. അത് ദൈവത്തോട് ചേര്‍ന്ന് നില്ക്കുന്ന വൈദികരുടെ മാത്രം ജോലിയാണ്‌.ഇത് നല്ല വിശ്വാസികള്‍ ഉള്‍കൊള്ളണം.

വടക്കേ ഇന്ത്യയിലേക്ക് മിഷിനറിമാരെ അയക്കാനും , പണം കായ്ക്കുന്ന യൂറോപ്പിലും അമേരിക്കയിലും പാശ്ചാത്യരുടെ നാടുകളിലും മലയാള രൂപതകളും ഇടവകകളും ഉണ്ടാക്കുന്ന കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് യമനില്‍ ജയിലില്‍ കഴിയുന്ന ഫാ .ടോം ഉഴുന്നാലിനു വേണ്ടി ഇതേ ആര്‍ജവത്തോടെ രംഗത്തിറങ്ങാന്‍ കഴിയാതെ പോയി…വേട്ടയാടപ്പെടുന്ന ഇറാക്കിലെ ക്രിസ്ത്യാനികളെ കാണാന്‍ കണ്ണില്ലാതെ പോയി. കേരളത്തില്‍ ഇപ്പോള്‍ പള്ളികള്‍ക്ക് ചുറ്റും വീടുകളല്ല,വീടുകള്‍ക്ക് ചുറ്റും പള്ളികളാണ്‌ .പള്ളിമേടകളില്‍ പീഡനം നടത്തിയ നരാധമനെ രക്ഷിച്ചെടുക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നവര്‍ സഭയുടെ അധികാരികള്‍ അല്ല .മറിച്ച് കര്‍ത്താവിനെ ഒറ്റുകൊടുത്ത ഇരുട്ടിന്റെ സന്തതിയായ പിശാചിന്റെ പ്രതിരൂപം യൂദാസിന്റെ പിന്‍മുറക്കാര്‍ ആണ് .സഭയെ ഇത്തരക്കാരുടെ കരാളഹസ്തത്തില്‍ നിന്നും രക്ഷിച്ചെടുക്കേണ്ട കര്‍ത്തവ്യം ഓരോ യഥാര്‍ഥ ക്രിസ്ത്യാനികളുടേയും ചുമതലയാണ് .ക്രിസ്തുശിഷ്യരുടെ കടമയാണ്.

റോബിനേ രക്ഷിക്കാന്‍ സര്‍ക്കാരുമാറ്റി ചര്‍ച്ച നടത്തി:

ഫാ റോബിനേ രക്ഷിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ അപലനീയമാണ്‌. പ്രതിയെന്ന് നിലയില്‍ റോബിന്‌ കേസ് നടത്താം. പ്രതിഭാഗ വാദങ്ങള്‍, ഡിഫന്‍സ് എല്ലാം നിരത്താം. അത് പ്രതിയുടെ അവകാശമാണ്‌. എന്നാല്‍ ഇത്തരത്തിലൊരാള്‍ക്ക് വേണ്ടി സഭയുടെ രാഷ്ട്രീയ കാര്യങ്ങള്‍ നോക്കുന്ന സംഘടനാ നേതാവ്‌ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതായി വ്യക്തമായിട്ടുണ്ട്. ആ കൂടികാഴ്ച്ച സഭയിലേ ഏറ്റവും ഉന്നതനായ ഒരു തിരുമേനിയുടെ ദൂതനായിട്ടായിരുന്നു. കേരള സര്‍ക്കാര്‍ ഈ കേസില്‍ സഭയുമായി നീക്കുപോക്കു നടത്തും എന്ന് കരുതുന്നില്ല. കാരണം അത്രമാത്രം അഴുക്ക് പുരണ്ട സംഭവമാണിത്.അതില്‍ ഇത്തരം നീചനായ പ്രതിക്കു വേണ്ടി നിലകൊള്ളാന്‍ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെക്കുന്ന രാഷ്ട്രീയക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും ഇവരെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കാം .ഇടതുസര്‍ക്കാര്‍ അതിനായി കൂട്ടുനില്‍ക്കില്ലാ എന്നും പ്രത്യാശിക്കാം .

ഒരു ചെറിയ കുറിപ്പ്:

ഒരു ഓണ്‍ലൈന്‍ പത്രമാണ് കൊട്ടിയൂര്‍ പീഢനം ഇത്ര വഷളാക്കിയതെന്നും ആയതിന്റെ ഉടമ വിശ്വാസിയല്ലെന്നും നിരീശ്വരവാദിയാണെന്നും ഈയിടെ സഭയിലെ ഒരു ഉന്നതന്‍ ഞായറാഴ്ച്ച പ്രസംഗത്തില്‍ വിഷം വിശ്വാസികളില്‍ വമിപ്പിക്കാന്‍ ശ്രമിച്ചു .ആ പത്രത്തിന്റെ ഇതിന്റെ എഡിറ്റര്‍ ആയ വ്യക്തിക്കെതിരേ ആയിരുന്നു പരാമര്‍ശം.ദൈവസ്നേഹം -ക്രിസ്തുവിന്റെ മഹത്തായ സ്നേഹത്തിന്റെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന അല്‍ത്താരയില്‍ നിന്നും കുശുമ്പും കുന്നായ്മയും വിഷലിപ്തതയും വിളമ്പുന്നവര്‍ വൈദിക വേഷം ധരിച്ചവര്‍ മാത്രം.അവര്‍ ക്രിസ്തുവിന്റെ പ്രതിപുരുഷര്‍ ആയിരിക്കില്ല.പള്ളിമേടയില്‍ നിരന്തരം ഒരു പിഞ്ചുബാലികയെ പീഡിപ്പിച്ച് തന്റെ കാമവെറിക്ക് ഉപകരണം ആക്കിയ ഫാ.റോബിനും അല്‍ത്താരയില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു.നിയമപരമായി വലിയ കുടുക്കിലേക്ക് ആണ് ആണ് ആ വൈദികന്‍ സ്വയം വീണിരിക്കുന്നത് .

കാനന്‍ നിയമവും ഇന്ത്യന്‍ നിയമ വ്യവസ്ഥയും അറിഞ്ഞുകൊണ്ടോ അഞ്ജത നടിച്ചുകൊണ്ടോ വെല്ലുവിളിക്കുന്നതാണിത് .അതിനുള്ള ശിക്ഷ ആ പ്രസംഗിച്ച വൈദീകന്‌ ദൈവം കൊടുക്കും.അല്ലെങ്കില്‍ നിയമത്തിന്റെ നടപടി ഉണ്ടാകും.സഭയിലേ തെറ്റുകള്‍ , ക്രിമിനല്‍ വല്ക്കരണം, പണം തട്ടിപ്പ്, ലൈംഗീക കുറ്റകൃത്യം ഇതെല്ലാം തുറന്ന് കാട്ടേണ്ടത് ആവശ്യമാണ്‌.അത് ചെയ്യുക എന്നത് ദൈവ വേലയാകുന്നു. അത്തരക്കാരെ നിരീശ്വരവാദികള്‍ എന്ന് ഒറ്റയടിക്ക് അങ്ങ് വിളിച്ച് അധിക്ഷേപിക്കുന്നത് ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്കെതിരായ പൈശാചിക വേലയാണ്‌.യഥര്‍ഥ ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ വേഷം ധരിച്ച് കപടമുഖക്കാരെ തുറന്നുകാട്ടും .ഇത്തരം ജീര്‍ണതകള്‍ക്ക് എതിരെ ക്രിസ്ത്യാനികള്‍ ചെയ്യുന്ന ഈ നല്ല പ്രവര്‍ത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ദൈവ നിശ്ചയമായി ഇതിനേ നല്ല വൈദീകരും പുരോഹിതരും കാണും.സത്യം പറയുന്നതില്‍ കത്തോലിക്കര്‍ക്കും വിശ്വാസത്തിനും എന്നല്ല ഒരു മതത്തിനും, ഒരു ശതാമാനം പോലും എതിരാവരുത് ഒരു മീഡിയായും രാഷ്ട്രീയക്കാരും പൊതുപ്രവര്-ത്തകരും .സത്യം പറയുകയും തെറ്റു ചൂണ്ടിക്കാണിക്കുകയും വേണം .

 

Top