കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; സിപിഐഎം നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ സിപിഐഎം നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു.ആറോളം പേർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കൊല്ലം നെടുമ്പന പഞ്ചായത്തംഗമായ നേതാവിന്റെ മകന്‍ ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്.
സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് ഇവർ തന്നെ ബന്ധപെട്ടതെന്നും തുടർന്ന് കൊല്ലത്തെ ഒരു വീട്ടിൽ പിറന്നാളാഘോഷത്തിനിടെ തന്നെ കൂട്ട ബലാത്സംഗത്തിനിരയാക്കി എന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്

കേസിലെ മറ്റ് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ ബലാത്സംഗം നടന്നെന്ന് കാണിച്ച് മാര്‍ച്ച് 18ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കേസ് ഒതുക്കി തീര്‍ക്കാനാണ് പരാതി നല്‍കിയ കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെ വനിതാ സിഐ ശ്രമിച്ചത്. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്നിട്ടും സിഐ കേസെടുക്കാന്‍ ശ്രമിച്ചില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും പൊലീസ് സ്‌റ്റേഷനെ വീണ്ടും സമീപിച്ചത്. എന്നാല്‍ ഇന്നലെയാണ് പരാതി ലഭിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
ഈ കേസിലും മറ്റ് കേസുകളിലെ പോലെ തന്നെ അനാസ്ഥയാണ് പൊലീസ് സ്വീകരിക്കുന്നത് എന്ന് ആക്ഷേപമുയര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top