ലിംഗ ഛേദനക്കേസ് ഒതുക്കാൻ ഇടനില മറ്റൊരു സ്വാമി,ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!..ഉന്നതരായ സന്യാസികൾ പ്രതിയുടെ കൂടെ കൂടി തെളിവുകൾ ഡെയ്‌ലി ഇന്ത്യൻ ഹെറാർഡിന്.

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച കേസ് ഒതുക്കിയത് ഉന്നതരായ സന്യാസികൾ ചേർന്നെന്ന് സൂചന. കേസിലെ യുവതിയും ഗംഗേശാനന്ദയുടെ അഭിഭാഷകനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് സംശയത്തിനിടവരുത്തിയിരിക്കുന്നത്. സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തുമായാണ് യുവതി സംസാരിക്കുന്നത്. എന്നാൽ തുടക്കത്തിൽ യുവതിയോട് സംസാരിക്കുന്നത് അഭിഭാഷകനല്ലെന്നതും സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. യുവതിയെ ചോദിച്ച് ഫോണിൽ വിളിക്കുന്നയാളെ ആദ്യം ഫോണെടുത്ത പുരുഷൻ വിളിക്കുന്നത് സ്വാമി എന്നാണ്. പെൺകുട്ടിയോട് അഭിഭാഷകന് സംസാരിക്കണമെന്നും ഫോൺ കൊടുക്കാനാകുമോ എന്നും ചോദിക്കുമ്പോഴും സ്വാമി എന്ന് വിളിച്ച് തന്നെയാണ് അങ്ങേ തലക്കലെ മറുപടി. ഫോണെടുത്ത പെൺകുട്ടിയും സംസാരിക്കുന്നയാളെ സ്വാമി എന്ന് തന്നെയാണ് വിളിക്കുന്നതെന്ന് ശബ്ദരേഖയിൽ വ്യക്തമാണ്. ഈ ”സ്വാമി’യാ ണ് പിന്നീട് അഭിഭാഷകനായ ശാസ്തമംഗലം അജിത്തിന് ഫോൺ കൈമാറുന്നത്.

ഗംഗേശാനന്ദയും താനും തമ്മിൽ മറ്റൊരു തരത്തിലുള്ള ബന്ധങ്ങളൊന്നുമില്ലെന്ന് സ്ഥാപിക്കാനാണ് യുവതി സംഭാഷണത്തിലുടനീളം ശ്രമിക്കുന്നത്. സ്വാമിയും തന്റെ അമ്മയുമായും മറ്റു തരത്തിലുള്ള ബന്ധങ്ങളൊന്നുമില്ലെന്നും യുവതി അടിവരയിടുന്നു. സ്വാമിയും അമ്മയും തനിച്ചാകുമ്പോൾ തൊട്ടടുത്ത വീട്ടിലെ ആന്റി കൂടി കൂട്ടിന് വരാറുണ്ടെന്നും ,സ്വാമി തങ്ങളുടെ വീട്ടിലെ കാരണവരാണെന്നും യുവതി ശാസ്തമംഗലം അജിത്തിനോട് സമ്മതിക്കുന്നു. ഗംഗേശാനന്ദ യുമായി ലൈംഗിക ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുമ്പോഴും സംഭവ ദിവസം സ്വാമിയുടെ സഹായിയായ മാധവദാസ് പറഞ്ഞതനുസരിച്ച് ഗംഗേശാനന്ദയുടെ മുറിയിൽ താൻ പോയിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. സ്വാമിയുടെ ബീജം പുറത്ത് വന്ന ശേഷമാണ് താൻ കത്തിയെടുത്ത് വീശിയത്. അത് എവിടെയാണ് കൊണ്ടെതെന്ന് പോലും തനിക്കറിയില്ല. ഗംഗേശാനന്ദ നിലവിളിച്ചപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. യുവതി “കുമ്പസാരം ” തുടരുന്നു. പോലീസാണ് തിരക്കഥയുണ്ടാക്കിയത്.മലയാളം വ്യക്തമായി വായിക്കാൻ അറിയാത്ത തന്നെ കൊണ്ട് പോലീസ് മൊഴിപകർപ്പിൽ ഒപ്പ് വെപ്പിച്ചെന്നും യുവതി ശബ്ദരേഖയിൽ ആരോപിക്കുന്നു.swami3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ താനല്ല സ്വാമിയുടെ സഹായിയായ അയ്യപ്പദാസും സംഘവും ചേർന്നാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്ന് കാണിച്ച് പെൺകുട്ടി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് വഞ്ചിയൂർ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു.ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തിന് തന്നെയാണ് ഈ കത്ത് സ്പീഡ് പോസ്റ്റിൽ ലഭിച്ചത്.എന്തായാലും സ്വാമി കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ പ്രതിഭാഗം പുറത്ത് വിട്ട ശബ്ദരേഖയിൽ തന്നെയാണ് കേസ് ഒതുക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്ന സൂചനയും പുറത്ത് വരുന്നത്.

ലൈംഗിക ബന്ധത്തിലൂടെയല്ലെങ്കിൽ പിന്നെങ്ങിനെ ബീജം പുറത്ത് വരുന്നത് എന്നതും ചോദ്യമായി അവശേഷിക്കുന്നു. ആശുപത്രിയിൽ കഴിയുന്ന ഗംഗേശാനന്ദയെ പെൺകുട്ടിയും, അമ്മയും ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. പെൺകുട്ടി മലക്കം മറിഞ്ഞ സാഹചര്യത്തിൽ കേസിലെ ഗൂഢാലോചന കൂടി അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. നുണ പരിശോധനക്ക് വിധേയയാകാൻ സമ്മതാ മാണോ എന്ന കാര്യത്തിൽ പെൺകുട്ടി കോടതിയിലെത്തി ഇതുവരെ നിലപാടറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിൽ ഇരയായ സ്ത്രീയുടെ പേരും സ്ഥലവും പരാമർശിക്കുന്ന വോയിസ്റുകൾ ഓഡിയോയിൽ നിന്നും കട്ട് ചെയ്തിട്ടാണ് പുറത്തുവിടുന്നത് .ഇതിൽ തെളിവുകൾ അനുകൂലമാക്കാൻ നടക്കുന്ന ഗൂഡാലോചനയുടെ വാർത്തകൾ തുടരുന്നതായിരിക്കും

Top