മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട കാമുകിയെ ദൃശ്യം മോഡലില്‍ കൊന്നു; കാമുകിയ്ക്ക് വേറെ കാമുകനെന്ന് സംശയം

ഹരിപ്പാട്: മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട കാമുകിയെ കഴുത്തില്‍ ചുരിദാര്‍ഷാള്‍ മുറുക്കി കൊന്ന ശേഷം ദൃശ്യം മോഡലില്‍ കുഴിച്ചു മൂടാന്‍ ശ്രമം. കുഴിയെടുക്കാന്‍ വിളിച്ച സുഹൃത്ത് പൊലീസിന് വിവരം കൈമാറിയതോടെ കാമുകന്‍ അറസ്റ്റിലായി. ഭരണിക്കാവ് പുത്തന്‍പുരയില്‍ പടീറ്റതില്‍ ഭാനുവിന്റെ മകള്‍ പുഷ്പകുമാരി(43)യാണ് കൊല്ലപ്പെട്ടത്.

ഹരിപ്പാട് പൊത്തപ്പള്ളി ശാന്താഭവനം വേണു(39)വിനെ കൊലപാതകം നടന്ന വാടകവീട്ടില്‍നിന്ന് പൊലീസ് അറസ്റ്റ്‌ചെയ്തു.വിധവയായ പുഷ്പകുമാരിയും കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ വേണുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. വേണു വേറെ വിവാഹിതനാണ്. മൃതദേഹം കുഴിച്ചുമൂടാന്‍ വേണു സഹായത്തിനു വിളിച്ചയാള്‍ തന്ത്രപരമായി പിന്മാറി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാക്കിതര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യാഭീഷണി മുഴക്കിയ പുഷ്പകുമാരിയെ കൊലപ്പെടുത്തുകയായിരുന്നെന്നു വേണു ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹരിപ്പാട് നഗരമധ്യത്തില്‍ മാധവാ ജങ്ഷന് സമീപത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാമുകിയെ കൊലപ്പെടുത്തിയശേഷം രാത്രിയില്‍ വേണു സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം കക്കൂസില്‍ കുഴിച്ചിടാന്‍ ശ്രമിച്ചു. സുഹൃത്ത് വിവരം തന്ത്രപൂര്‍വം പൊലീസില്‍ അറിയിച്ചു.

തുടര്‍ന്ന് പൊലീസ് സംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പുഷ്പകുമാരിയുടെ ഭര്‍ത്താവ് പത്തനംതിട്ട മുറിപ്പാറ സ്വദേശി അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. പിന്നീട് ഇവര്‍ ഭരണിക്കാവിലെ കുടുംബവീട്ടിലായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടെന്നുപറഞ്ഞ് ഇടയ്ക്കിടെ വീട്ടില്‍നിന്ന് മാറിത്താമസിക്കാറുണ്ടായിരുന്നു. ഇങ്ങനെ രണ്ടുദിവസം മുമ്പാണ് വേണു വാടകയ്‌ക്കെടുത്ത വീട്ടിലെത്തിയത്.

ബുധനാഴ്ച രാത്രി പുഷ്പകുമാരിക്ക് വന്ന ഫോണ്‍കോളിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും വേണു ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് പുഷ്പകുമാരി ആത്മഹത്യഭീഷണി മുഴക്കി. ഇതു കേട്ടപ്പോള്‍ താന്‍ തന്നെ അതു ചെയ്യാമെന്നു പറഞ്ഞു വേണു പുഷ്പകുമാരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി.

ഇതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. പള്ളിപ്പാട് സ്വദേശി മഹേശന്‍ എന്ന സുഹൃത്തിനെയാണ് വേണു കുഴിയെടുക്കാന്‍ വിളിച്ചത്. മൃതദേഹം മറവുചെയ്യാനാണെന്ന് മനസ്സിലായപ്പോള്‍ പിക്കാസ് എടുത്ത് വരാമെന്നപേരില്‍ സ്ഥലംവിട്ട മഹേശന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.

പൊലീസ് സംഘം എത്തിയപ്പോള്‍ വേണു വീട്ടിലുണ്ടായിരുന്നു. ഫൊറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും തെളിവെടുത്തു. പൊലീസ് എറണാകുളം ഡപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്ര സംഭവസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

രണ്ടുവര്‍ഷം മുമ്പായിരുന്നു പുഷ്പയും വേണുവും അടുപ്പം തുടങ്ങിയത്. പിന്നീട് ഇടയ്ക്കിടെ വേണു ഇവരെ താമസസ്ഥലത്ത് വിളിച്ചുവരുത്താറുണ്ടായിരുന്നു. പുഷ്പകുമാരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവര്‍ താത്പര്യം കാട്ടിയിരുന്നില്ലെന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. വേണു കൂലിപ്പണിക്കാരനാണ്. വീട്ടുകാരുമായി ബന്ധമില്ലാതെ വാടകവീടുകളിലായിരുന്നു താമസം.

മൃതദേഹപരിശോധന വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

Top