വീഗാ ലാന്‍ഡില്‍ പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാതെ ചിറ്റിലപ്പള്ളി; ഹര്‍ജിയില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വീഗാ ലാന്‍ഡില്‍ വീണു പരുക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്ത കേസില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

വിജേഷ് വിജയന്‍ 2002 ഡിസംബര്‍ 22ന് വീഗാലാന്‍ഡില്‍ വീണു പരുക്കേല്‍ക്കുകയായിരുന്നു. വര്‍ഷങ്ങളായി വിജേഷ് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയില്‍ കഴിയുകയാണ്.
റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ചിറ്റിലപ്പിള്ളി പറയുന്നത്. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു.

ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹര്‍ജിയായി വന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്.

മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സമരത്തിനെതിരെ പ്രതികരിച്ച യുവതിയ്ക്ക് മുമ്പ് പണം സമ്മാനമായി നല്‍കി ചിറ്റിലപ്പള്ളി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Top